HOME
DETAILS

സഭയിൽ കിഫ്ബി പോര് - അടിയന്തരപ്രമേയത്തിന് അനുമതിയില്ല, ഇറങ്ങിപ്പോയി

  
February 11, 2025 | 2:59 AM

kifbi -No urgent motion allowed

തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരുന്നതിനെ ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷ പോര്. കിഫ്ബിയുടെ പേരിൽ ടോൾ പിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി ആരോപിച്ചു. മറുപടി നൽകിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ്  ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന നിലപാടെടുത്തു. കിഫ്ബി വഴി വരുമാനദായക പദ്ധതികൾ ഇനിയും കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. ഇതേത്തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.  

പ്രതിപക്ഷത്തുനിന്ന് റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. കിഫ്ബി പദ്ധതികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് റോജി കുറ്റപ്പെടുത്തി. കിഫ്ബി കൊണ്ടുവന്നപ്പോൾ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞു. സർക്കാരിന്റെ അഴിമതിയുടെയും ധൂർത്തിന്റെയും പാപഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്സ ർക്കാരെന്നും റോജി പറഞ്ഞു. കിഫ്ബിയെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര ശ്രമത്തിനൊപ്പം പ്രതിപക്ഷം നിൽക്കരുതെന്ന് ധനമന്ത്രി മറുപടിയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റേത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്വപ്ന പദ്ധതികൾ യാഥാർഥ്യമാക്കിയാണ് കിഫ്ബി മുന്നോട്ടുപോകുന്നത്.

കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനം ഓരോന്നായി പൂർത്തിയാകുകയാണ്. പട്ടികജാതി വകുപ്പിന് പണം നൽകിയില്ലെന്നുള്ള പ്രതിപക്ഷവാദം തെറ്റാണ്. അവർക്കുള്ള ഒരുരൂപ പോലും സർക്കാർ കുറച്ചിട്ടില്ല.1400 കോടി  സ്‌കോളർഷിപ്പ് ഇനത്തിൽ മാത്രം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സ്വീകരിച്ച അതേ നിലപാടാണ് കോൺഗ്രസ് ഇവിടെയും ചെയ്യുന്നത്. ഇരിക്കുന്ന കൊമ്പാണ് നിങ്ങൾ മുറിക്കാൻ ശ്രമിക്കുന്നത്. സി.എ.ജിക്ക് ഉൾപ്പെടെ നിങ്ങൾ എണ്ണയൊഴിച്ചുകൊടുക്കുന്നുവെന്നും ധനമന്ത്രി മറുപടി നൽകി. 
കിഫ്ബി ഇപ്പോൾ വെന്റിലേറ്ററിലായെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ: യു.എ.ഇ ഇന്ത്യയിൽ എട്ട് എക്സാഫ്ലോപ്സ് വമ്പൻ സൂപർ കംപ്യൂട്ടർ സ്ഥാപിക്കും

uae
  •  26 minutes ago
No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  6 hours ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  7 hours ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  7 hours ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  8 hours ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  8 hours ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  8 hours ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  9 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  9 hours ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  9 hours ago

No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  10 hours ago
No Image

വിവാഹവാഗ്ദാനം നൽകി പീഡനം: തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ പിടിയിൽ; ഇരയായത് 15-ഓളം യുവതികൾ

crime
  •  11 hours ago
No Image

കൂടെയുണ്ടാകുമെന്ന് പറഞ്ഞു, പക്ഷേ ഞാൻ ഇന്നും തെരുവിൽ; ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

Kerala
  •  11 hours ago
No Image

'ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല'; വയനാട് ചികിത്സാ പിഴവിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി

Kerala
  •  11 hours ago