
'മര്‍ദ്ദനം, ഷോക്കടിപ്പിക്കല്‍ ..എന്തിനേറെ ശരീരത്തില്‍ ആസിഡ് ഒഴിക്കല്....'മോചിതരായ ഫലസ്തീനികള്‍ ഇസ്റാഈല്‍ തടവറകളിലെ ഭീകരത പറയുന്നു

ഗസ്സ സിറ്റി: എല്ലാ സീമകളും ലംഘിക്കുന്ന അതിക്രൂരമായ മര്‍ദ്ദനം..പീഡനം..മുറിവിനാല്‍ വിണ്ടു കീറിയ ശരീരത്തെ ഷോക്കടിപ്പിക്കുക..അതും എത്രയോ സമയം..വിറങ്ങലിച്ചു പോയ ആ ശരീരത്തിലേക്ക് ആസിഡും എത് പോലുള്ള രാസവസ്തുക്കളുമൊഴിക്കുക...വേദനയാര് ആര്‍ത്തു കരയുന്ന മനുഷ്യരെ അസഭ്യങ്ങളാല് മൂടുക. അവസാനമില്ലാതെ ഇവ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. ഇസ്റാഈല്‍ തടവറകളില്‍ പുറത്തുവരുന്നവര്‍ക്ക് ലോകത്തോട് പറയാനുള്ളതിതാണ്. ക്രൂരതയുടെ ഏത് വാക്കിനാലും അടയാളപ്പെടുത്താനാവാത്ത അതിഭീകരതയുടെ താണ്ഡവങ്ങളുടെ കഥ. രാവിനെ പകവാക്കിയും പകലിനെ രാവാക്കിയും തങ്ങള്‍ കടന്നു പോയ ദിനരാത്രങ്ങളുടെ നേര്‍ക്കഥകള്‍. കേള്‍ക്കുന്തോറും കേട്ടു നില്ക്കുന്നവരുടെ ഉള്ളം പോലും ഭീതിയാല്‍ വിറങ്ങലിച്ചുപോവുന്ന കഥകള്‍.
കണ്ണുകളില്‍ പോലും പീഢനത്തിന്റെ അവസാനമുറയും പ്രയോഗിച്ച് തനിക്ക് ചുറ്റും നിന്ന് അട്ടഹസിച്ച ഭീകരരെ കുറിച്ചാണ് മുഹമ്മദ് അബു തവിലക്ക് പറയാനുള്ളത്. ഗസ്സയില്‍ നിന്നാണ് അദ്ദേഹത്തെ ഇസ്റാഈല്‍ ഭീകര സേന തട്ടിക്കൊണ്ടു പോവുന്നത്. പ്രൊഫഷണല്‍ എഞ്ചിനീയറാണ് അദ്ദേഹം.
സോപ്പും ഡിഷ് വാഷിങ് ലിക്വിഡും മുതല്‍ എയര്‍ ഫ്രഷ്നറും ക്ലോറിനും കടന്ന് ആസിഡ് വരെ തനിക്കു മേല്‍ അവര്‍ പ്രയോഗിച്ചു. ഇനിയുമുറങ്ങാത്ത മുറിവും അതിനേക്കാള്‍ ഭീകരമായ മാനസിക പ്രശ്നങ്ങളും തീര്‍ത്ത നോവിലിരുന്നു അയാള്‍ പറഞ്ഞു തുടങ്ങുന്നു.
മൂന്നു ദിവസം തുടര്‍ച്ചയായി അവരെന്നെ വൈദ്യുതാഘാതമേല്പിച്ചു. ശരീരത്തില്‍ ആസിഡ് ഉള്‍പെടെ രാസവസ്തുക്കള്‍ പ്രയോഗിച്ചു. അയാളുടെ കൈകാലുകളിലും മുഖത്തും പുറത്തും ഇപ്പോഴും അതിന്റെ അടയാളങ്ങളുണ്ട്.
'എന്റെ കണ്ണുകളില്‍ പോലും അവര്‍ അതിക്രൂരമായ മര്‍ദ്ദിച്ചു. എല്ലുപോലെ ഉറപ്പുള്ള കയ്യുറയിട്ട് അവരെന്റെ കണ്ണുകളില്‍ ആഞ്ഞിടിച്ചു. നിരവധി തവണ. അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഞാന്‍ തളര്‍ന്നു വീണു. പിന്നെ എന്റെ മുറിവില്‍ എന്തോ രാസവസ്തു ഒഴിച്ചു. അതിന്റെ എരിച്ചില്‍ മാറാതിരിക്കാന്‍ കണ്ണ് വരിഞ്ഞു കെട്ടി. അസഭ്യ വര്‍ഷങ്ങളും പീഡനങ്ങളും. തണുപ്പും വിശപ്പും പിന്നെ പറയേണ്ടതില്ലല്ലോ..അദ്ദഹം പറയുന്നു. കൊടും തണുപ്പിലും തങ്ങള്‍ക്ക് ബ്ലാങ്കറ്റുകളോ പുതപ്പുകളോ നല്കാറുണ്ടായിരുന്നില്ല. തണുപ്പില്‍ പുറത്തിരുത്തുമായിരുന്നു. നായ്ക്കളെ ഞങ്ങള്‍ക്ക് മേല്‍ അഴിച്ചു വിടും. ഞങ്ങളെ കടിച്ചു പറിക്കും. ഞങ്ങളുടെ കൈകള്‍ കെട്ടിയ നിലയിലായിരിക്കും. അവര്‍ ഞങ്ങളെ ചവിട്ടും. ഞങ്ങളുടെ മുഖം വരെ നീര് വന്ന് വീര്‍ത്തിട്ടുണ്ടാവും. എന്നാല്‍ ഒരിക്കല്‍ പോലും ഈ മുറിവുകള്‍ക്ക് ഞങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കിയിരുന്നില്ല. അത് തന്നത്താനെ ഉണങ്ങിക്കോളും എന്നാണ് അവര്‍ പറയുക- അദ്ദേഹം തുടരുന്നു. തന്നെ വിട്ടയക്കുന്ന നിമിഷം വരെ ഇസ്റാഈല്‍ സൈന്യം പീഡനം തുടര്‍ന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
ഇസ്റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അബു തവിലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തില്‍ ആകമാനം പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മോചിപ്പിക്കുന്നതിന് മുമ്പ് കൈകള്‍ ബന്ധിച്ച്, നഗ്നനാക്കി അവരദ്ദേഹത്തെ ദീര്‍ഘദൂരം നടത്തിച്ചു. കരീം അബു സലേം ക്രോസിംഗില്‍ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ഫലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ശാരീരികമായും മാനസികമായും അബു തവില ഒരുപാട് പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്ന് മോചിതനാകാന്‍ അദ്ദേഹത്തിന് തീവ്രമായ പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്റാഈല്‍ മോചിപ്പിച്ച പല തടവുകാരും അടിയന്തര ചികിത്സ തേടിയിരിക്കുകയാണെന്ന് ഫലസ്തീന് അധികൃതര്‍ അറിയിക്കുന്നു. ഇസ്റാഈല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ ആരോഗ്യമേഖല പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ തവില അടക്കമുള്ള തടവുകാരെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് മാറ്റണമെന്നും അന്താരാഷ്ര സംഘടനകള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപറേഷന് സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം
National
• 2 days ago
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പാലക്കാട് സ്വദേശി
Kerala
• 2 days ago
'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്' ഓപറേഷന് സിന്ദൂറില്‍ രാഹുല്‍ ഗാന്ധി
National
• 2 days ago
ചെക്ക്പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന് പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം
Kuwait
• 2 days ago
ഇന്ത്യ ലക്ഷ്യംവച്ചത് ജയ്ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന
National
• 2 days ago
മിലാനില്‍ ബാഴ്സയുടെ കണ്ണീര്; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍
Football
• 2 days ago
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും
Kerala
• 2 days ago
ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
Kerala
• 2 days ago
യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
latest
• 2 days ago
ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം
Kerala
• 2 days ago
സുപ്രീം കോടതി ജഡ്ജിമാരില്‍ സമ്പന്നന് കെ.വി വിശ്വനാഥന്; 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു
National
• 2 days ago
ഇന്ത്യ- ബ്രിട്ടണ് സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യന്‍ വാഹനവിപണിയിലേക്ക് ബ്രിട്ടിഷ് കമ്പനികള്‍ കടന്നുവരും, തൊഴിലവസരം കൂടും, വന്‍ നേട്ടം | India-UK free trade agreement
latest
• 2 days ago
ഓപ്പറേഷന് സിന്ദൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി, പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ തിരിച്ചടി
National
• 2 days ago
തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം
Kerala
• 2 days ago
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി
Kerala
• 3 days ago
ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി
Kerala
• 3 days ago
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി
National
• 3 days ago
കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്കൈ
Cricket
• 3 days ago
കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്
Cricket
• 3 days ago
ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു
International
• 3 days ago
യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു
International
• 3 days ago