HOME
DETAILS

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

  
February 28, 2025 | 4:06 AM

24000 crores to complete the march

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് കടക്കാൻ സംസ്ഥാന സർക്കാരിന് വേണം 24,000 കോടി. ഇതിനായി കടമെടുക്കാനുള്ള അനുമതിതേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും. സംസ്ഥാനത്തിന് പൊതു വിപണിയിൽ നിന്ന് 41,257 കോടി രൂപയാണ് കടമെടുക്കാൻ കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച 1,920 കോടി കടമെടുത്തിരുന്നു. ഇനി 605 കോടി മാത്രമാണ് നടപ്പു സാമ്പത്തികവർഷത്തിൽ കടമെടുക്കാനുള്ള പരിധി.  

ഇത് മാർച്ച് പകുതിയോടെ കടമെടുക്കാനാണ് മാറ്റിവച്ചിരിക്കുന്നത്. കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കും മുൻവർഷം എടുത്ത വായ്പകൾ കുറച്ചാണ് ഇത്തവണയും കേന്ദ്രം വായ്പാപരിധി നിശ്ചയിച്ചത്. എന്നാൽ, ഇനിയും സംസ്ഥാനത്തിന് കടമെടുക്കാൻ അറഹതയുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. മാർച്ച് മാസത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 15,000 കോടി കൂടി കടമെടുക്കാനുള്ള അനുമതിതേടി ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഇന്നോ നാളെയോ ഡൽഹിയിലെത്തി ധനസെക്രട്ടറിയെ കാണും. ട്രഷറിയിലെ നീക്കിയിരുപ്പ് ഈടുവച്ച് 10,000 കോടിയും വൈദ്യുതിനഷ്ടം നികത്തുന്നതുമായി ബന്ധപ്പെട്ട് 0.5 ശതമാനവും കടമെടുക്കാനാകും.

ഇത് ഏകദേശം 5,500 കോടി വരുമെന്നാണു കണക്കാക്കുന്നത്. ഇതിന് അനുമതി നൽകണമെന്നും കേന്ദ്ര ധന സെക്രട്ടറിയോട് അഭ്യർഥിക്കും. ഇത് രണ്ടും ലഭിച്ചാൽ 15,000 കോടി ട്രഷറിയിൽ എത്തും. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ മാർച്ച് മാസം ട്രഷറി പൂട്ടേണ്ടി വരും. സാമ്പത്തിക വർഷാവസാന മാസം ട്രഷറി പൂട്ടിയെന്ന ചീത്ത പ്പേരും കേൾക്കേണ്ടി വരും. കഴിഞ്ഞ ചൊവ്വാഴ്ച കടമെടുത്ത 1,920 കോടി ഉപയോഗിച്ച് ക്ഷേമപെൻഷനും സംസ്ഥാന പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണത്തിന്റെ അവസാന ഗഡു കുടിശ്ശികയും നൽകും.

ക്ഷേമപെൻഷൻ നൽകാൻ 721 കോടി വേണം. പെൻഷൻ പരിഷ്‌കരണത്തിന്റെ നാലാം ഗഡു നൽകാൻ 600 കോടിയോളം രൂപ വേണ്ടിവരും. 2025-26 വർഷത്തെ തനത് നികുതിയേതര വരവായി 19,145.53 കോടി രൂപ ലഭിക്കുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഇതിൽ 14,121.14 കോടിയും ലോട്ടറിയിൽ നിന്നുള്ള വരുമാനമാണ്. 

 

മാർച്ചിൽ വേണം 

ശമ്പളവും പെൻഷനും നൽകാൻ - 6,689 കോടി 
ക്ഷേമപെൻഷൻ - 820 കോടി 
വായ്പ ഗഡു, പലിശ - 6,200 കോടി 
കരാറുകാരുെട കുടിശ്ശിക - 3,000 കോടി 
ദൈനംദിന ചെലവ് - 4,000 കോടി 
പ്ലാൻ ഫണ്ട് - 7,500 കോടി 

 

തനത് നികുതിയേതര വരവുകൾ 

ലോട്ടറി - 14,121.14 കോടി 
ഇരുമ്പേതര ഖനനവും ധാതു വ്യവസായവും - 753.72 കോടി 
പൊതുജനാരോഗ്യം - 439.63 കോടി 
വനം- 384. 43 കോടി 
പൊലിസ് - 296.48 കോടി 
വിദ്യാഭ്യാസം, കായിക വിനോദം, കല- 328. 49 കോടി 
സഹകരണം - 330.04 കോടി 
പലിശ വരവിനങ്ങൾ - 280.60 കോടി 
ലാഭവും ലാഭവിഹിതവും - 265.36 കോടി 
മറ്റുള്ളവ - 1,945.64 കോടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  7 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  7 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  7 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  7 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  7 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  7 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  7 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  7 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  7 days ago