HOME
DETAILS

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

  
February 28 2025 | 04:02 AM

24000 crores to complete the march

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് കടക്കാൻ സംസ്ഥാന സർക്കാരിന് വേണം 24,000 കോടി. ഇതിനായി കടമെടുക്കാനുള്ള അനുമതിതേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും. സംസ്ഥാനത്തിന് പൊതു വിപണിയിൽ നിന്ന് 41,257 കോടി രൂപയാണ് കടമെടുക്കാൻ കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച 1,920 കോടി കടമെടുത്തിരുന്നു. ഇനി 605 കോടി മാത്രമാണ് നടപ്പു സാമ്പത്തികവർഷത്തിൽ കടമെടുക്കാനുള്ള പരിധി.  

ഇത് മാർച്ച് പകുതിയോടെ കടമെടുക്കാനാണ് മാറ്റിവച്ചിരിക്കുന്നത്. കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കും മുൻവർഷം എടുത്ത വായ്പകൾ കുറച്ചാണ് ഇത്തവണയും കേന്ദ്രം വായ്പാപരിധി നിശ്ചയിച്ചത്. എന്നാൽ, ഇനിയും സംസ്ഥാനത്തിന് കടമെടുക്കാൻ അറഹതയുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. മാർച്ച് മാസത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 15,000 കോടി കൂടി കടമെടുക്കാനുള്ള അനുമതിതേടി ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഇന്നോ നാളെയോ ഡൽഹിയിലെത്തി ധനസെക്രട്ടറിയെ കാണും. ട്രഷറിയിലെ നീക്കിയിരുപ്പ് ഈടുവച്ച് 10,000 കോടിയും വൈദ്യുതിനഷ്ടം നികത്തുന്നതുമായി ബന്ധപ്പെട്ട് 0.5 ശതമാനവും കടമെടുക്കാനാകും.

ഇത് ഏകദേശം 5,500 കോടി വരുമെന്നാണു കണക്കാക്കുന്നത്. ഇതിന് അനുമതി നൽകണമെന്നും കേന്ദ്ര ധന സെക്രട്ടറിയോട് അഭ്യർഥിക്കും. ഇത് രണ്ടും ലഭിച്ചാൽ 15,000 കോടി ട്രഷറിയിൽ എത്തും. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ മാർച്ച് മാസം ട്രഷറി പൂട്ടേണ്ടി വരും. സാമ്പത്തിക വർഷാവസാന മാസം ട്രഷറി പൂട്ടിയെന്ന ചീത്ത പ്പേരും കേൾക്കേണ്ടി വരും. കഴിഞ്ഞ ചൊവ്വാഴ്ച കടമെടുത്ത 1,920 കോടി ഉപയോഗിച്ച് ക്ഷേമപെൻഷനും സംസ്ഥാന പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണത്തിന്റെ അവസാന ഗഡു കുടിശ്ശികയും നൽകും.

ക്ഷേമപെൻഷൻ നൽകാൻ 721 കോടി വേണം. പെൻഷൻ പരിഷ്‌കരണത്തിന്റെ നാലാം ഗഡു നൽകാൻ 600 കോടിയോളം രൂപ വേണ്ടിവരും. 2025-26 വർഷത്തെ തനത് നികുതിയേതര വരവായി 19,145.53 കോടി രൂപ ലഭിക്കുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഇതിൽ 14,121.14 കോടിയും ലോട്ടറിയിൽ നിന്നുള്ള വരുമാനമാണ്. 

 

മാർച്ചിൽ വേണം 

ശമ്പളവും പെൻഷനും നൽകാൻ - 6,689 കോടി 
ക്ഷേമപെൻഷൻ - 820 കോടി 
വായ്പ ഗഡു, പലിശ - 6,200 കോടി 
കരാറുകാരുെട കുടിശ്ശിക - 3,000 കോടി 
ദൈനംദിന ചെലവ് - 4,000 കോടി 
പ്ലാൻ ഫണ്ട് - 7,500 കോടി 

 

തനത് നികുതിയേതര വരവുകൾ 

ലോട്ടറി - 14,121.14 കോടി 
ഇരുമ്പേതര ഖനനവും ധാതു വ്യവസായവും - 753.72 കോടി 
പൊതുജനാരോഗ്യം - 439.63 കോടി 
വനം- 384. 43 കോടി 
പൊലിസ് - 296.48 കോടി 
വിദ്യാഭ്യാസം, കായിക വിനോദം, കല- 328. 49 കോടി 
സഹകരണം - 330.04 കോടി 
പലിശ വരവിനങ്ങൾ - 280.60 കോടി 
ലാഭവും ലാഭവിഹിതവും - 265.36 കോടി 
മറ്റുള്ളവ - 1,945.64 കോടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്

Kerala
  •  14 days ago
No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  14 days ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  14 days ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  14 days ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  14 days ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  14 days ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  14 days ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  14 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  14 days ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  14 days ago