
യുഎഇയില്‍ പൊടി നിറഞ്ഞ സാഹചര്യങ്ങളിലും മണല്‍ക്കാറ്റിലും വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട 5 നിയമങ്ങള്‍

ദുബൈ: ജോലിക്ക് പോകാനായി കാറില്‍ കയറുമ്പോള്‍ പൊടിക്കാറ്റ് വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍, ഡ്രൈവിംഗ് സംബന്ധിച്ച് നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ചില നുറുങ്ങു വിദ്യകളുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പൊടിക്കാറ്റിനെക്കുറിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് നല്കിയതിനാല് ഇത്തരം നുറുങ്ങുവിദ്യകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
പൊടിക്കാറ്റിന്റെ സമയത്ത് വാഹനമോടിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. ദൃശ്യപരത കുറയുന്നത് മാത്രമല്ല ഇതിനു കാരണം ടയറുകളില്‍ മണല്‍ ചിതറിക്കിടക്കുന്നതും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പറയുന്നു. ഡ്രൈവിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഔദ്യോഗിക ലേണേഴ്സ് ഹാന്‍ഡ്ബുക്കില്‍, ആര്‍ടിഎ പറയുന്നതിങ്ങനെയാണ്: 'റോഡുകളിലെ മണല്‍ അപകടകരമാണ്, കാരണം ടയറുകളുടെ ഗ്രിപ്പ് കുറയുകയും റോഡിന്റെ വശങ്ങള് എവിടെയാണെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിത്തീരുകയും ചെയ്യും.'
റോഡില്‍ സുരക്ഷിതരായിരിക്കാന്‍, നിങ്ങള്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ ഇതാ:
1. വാഹനമോടിക്കുന്നതിന് മുമ്പ് കാറിന്റെ ഹെഡ്ലൈറ്റുകള് പരിശോധിക്കുക.
പൊടിക്കാറ്റുകള്‍ ദൃശ്യപരത കുറയ്ക്കുമെന്നതിനാല്‍ നിങ്ങളുടെ കാറിന്റെ ഹെഡ്ലൈറ്റുകള് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആര്‍ടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rta.aeയില്‍, 'പൊടി നിറഞ്ഞ കാലാവസ്ഥയില്‍ വാഹനമോടിക്കുന്നതിന് മുമ്പ് നിങ്ങളുടെ കാറുകളുടെ ഹെഡ്ലൈറ്റുകള് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ലെയ്നുകള്‍ മാറുമ്പോള്‍ വേഗത കുറയ്ക്കുക.'
2. വേഗത കുറയ്ക്കുക
ആര്‍ടിഎ പഠിതാക്കളുടെ കൈപ്പുസ്തകത്തില്‍ പറയുന്ന മറ്റൊരു കാര്യം ഇങ്ങനെയാണ്: 'നിങ്ങളുടെ നേരെ വരുന്ന വാഹനങ്ങളില്‍ നിന്നുള്ള പൊടി, മറ്റ് വാഹനങ്ങള്‍, ഒരു കുഴി അല്ലെങ്കില്‍ വളവ് പോലുള്ള അപ്രതീക്ഷിത അപകടങ്ങള്‍ മറച്ചേക്കാം. ജനാലകളില്‍ വന്നുപതിയുന്ന പൊടി നിങ്ങളുടെ കാഴ്ച തടസ്സപ്പെടുത്തിയേക്കാം. വേഗത കുറയ്ക്കുകയും മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക. റോഡിന്റെ അവസ്ഥയ്ക്ക് സുരക്ഷിതമായ വേഗതയില്‍ വാഹനമോടിക്കുക. കാരണം വാഹനം നിര്‍ത്താന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം.'
3. വാഹനമോടിക്കുമ്പോള്‍ ചിത്രങ്ങളോ വീഡിയോകളോ എടുക്കരുത്
കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. മുന്‍കാലങ്ങളില്‍, വാഹനമോടിക്കുന്നവരോട് അബൂദബി പൊലിസ് കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
4. നിങ്ങളുടെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുത്
പൊടി നിറഞ്ഞ സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുമ്പ് അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. വാഹനമോടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുതെന്നും നിങ്ങളുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു.
5. വിന്‍ഡോകള്‍ അടച്ചിടുക
പൊടി നിറഞ്ഞ സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് ആര്‍ടിഎ അവരുടെ വെബ്സൈറ്റില്‍ നിര്‍ണായകമായ ഒരു ഉപദേശവും നല്‍കുന്നുണ്ട്, അതിതാണ്: 'വാഹനമോടിക്കുമ്പോള്‍ പൊടി നിറഞ്ഞ കാലാവസ്ഥയാണെങ്കില്‍ റോഡിലെ നിങ്ങളുടെ സുരക്ഷയ്ക്കായി നിങ്ങളുടെ വിന്‍ഡോകള്‍ അടച്ച് എസി ഓണാക്കുക.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെ
Kerala
• a few seconds ago
തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 12 minutes ago
യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
uae
• 29 minutes ago
ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
Cricket
• 39 minutes ago
തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• an hour ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• an hour ago
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്
Kuwait
• an hour ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 2 hours ago
അവനെ എന്തുകൊണ്ട് ഓസ്ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
Cricket
• 2 hours ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• 2 hours ago
തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി
Saudi-arabia
• 2 hours ago
അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം
Football
• 3 hours ago
കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍
Kerala
• 3 hours ago
ടാക്സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്
uae
• 3 hours ago
പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്
Kerala
• 4 hours ago
നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം
uae
• 4 hours ago
കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 4 hours ago
രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം
National
• 5 hours ago
ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം
Kerala
• 3 hours ago
ദീപാവലിക്ക് ബോണസ് നല്‍കിയില്ല; ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാര്‍
National
• 3 hours ago
തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്
Cricket
• 3 hours ago