
'ഇതൊന്നും കണ്ട് ഗസ്സയെ പിന്തുണക്കുന്നതില്‍ നിന്ന് ഞങ്ങള്‍ പിന്മാറില്ല , കൂടുതല്‍ ശക്തമായി തിരിച്ചടിക്കും' യു.എസിന് ഹൂതികളുടെ താക്കീത്

സനാ: ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ യു.എസിന് ശക്തമായ ഭാഷയില്‍ മറുപടി. ഇതു കൊണ്ടൊന്നും ഗസ്സക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാമെന്ന് യു.എസ് കരുതേണ്ടതില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം പ്രതികരിച്ചു.
'സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ ഭീരുത്വത്തെയാണ് കാണിക്കുന്നത്. ഇതുകൊണ്ടൊന്നും ഗസ്സയെ പിന്തുണക്കുന്നതില്‍നിന്ന് ഞങ്ങള്‍ പിന്മാറില്ല. പകരം കൂടുതല്‍ ശക്തമായി തിരിച്ചടിക്കും. സംഗതികള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങും. നിങ്ങളുടെ സാഹചര്യം കൂടുതല്‍ വഷളാവും' ഹൂതികള്‍ യു.എസിന് താക്കീത് നല്‍കുന്നു.
സ്ഥൈര്യമുള്ള യമന്‍ ജനതക്ക് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. അക്രമികളെ പ്രൊഫഷണലും വേദനാജനകവുമായ രീതിയില്‍ ഞങ്ങള്‍ ശിക്ഷിക്കും. തൂഫാനുല്‍ അഖ്‌സയില്‍ സയണിസ്റ്റ് ഭീകര രാജ്യത്തിന് സംഭവിച്ചതു പോലെ അമേരിക്കക്കും പരാജിതരായ അപമാനത്തോടെ പിന്‍വാങ്ങേണ്ടി വരും എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു- ഹൂതി വക്താവ് ആവര്‍ത്തിച്ചു. അമേരിക്കയുടേയും ഇസ്‌റാഈലിന്റേയും നിലപാടുകളെ നേരിടുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയുടെ ഉപരോധം പിന്‍വലിക്കുകയും അവര്‍ക്ക് മാനുഷി കസഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നാവികാക്രമണം തുടരും. യമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ ചെങ്കടലിലെ സൈനികവല്‍ക്കരണത്തിലേക്കുള്ള തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്. ഇത് മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് യഥാര്‍ത്ഥ ഭീഷണി ഉയര്‍ത്തുന്നതാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമണം പുനരാരംഭിക്കുമെന്ന ഹൂതികളുടെ താക്കീതിന് പിന്നാലെയാണ് യമനിലെ യു.എസ് വ്യോമാക്രണം. ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ എന്ന് യു.എസ് അവകാശപ്പെടുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ്. 23 പേരാണ് യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമായിരുന്നു ആക്രമണമെന്ന് യമനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'നരകം പെയ്യും' എന്നാണ് ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഹൂത്തികള്‍ക്ക് പ്രധാന പിന്തുണ നല്‍കുന്ന ഇറാനെയും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 'ഹൂത്തികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,' എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചതിന് ലോകരാജ്യങ്ങളുടെയെല്ലാം അഭ്യര്‍ഥനയും എതിര്‍പ്പും വകവെക്കാതെ ഗസ്സയില്‍ വീണ്ടും ആക്രമണതാണ്ഡവം തുടരുകയാണ് ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം ബൈത്ത് ലാഹിയയില്‍ നടത്തിയ ആക്രമണത്തില്‍ പത്രപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
Houthi spokesperson Mohammed Abdul Salam strongly responds to US attacks on Houthi positions, stating that such actions will not deter their support for Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി
International
• a day ago
യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു
International
• a day ago
പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala
• a day ago
കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു
International
• a day ago
പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രംഗത്ത്
National
• a day ago
കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം
International
• a day ago
മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി
Kerala
• a day ago
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ
Kerala
• a day ago
നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala
• a day ago
ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ
National
• a day ago
ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി
Kerala
• a day ago
ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം
National
• a day ago
ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം
International
• a day ago
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം
Kerala
• a day ago
ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍
Kuwait
• a day ago
പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല
uae
• a day ago
'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്
Kerala
• a day ago
യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി
Kerala
• a day ago
60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം
Saudi-arabia
• a day ago
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാർഗങ്ങളെക്കുറിച്ച് അറിയാം
Saudi-arabia
• a day ago