HOME
DETAILS

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്

  
March 20 2025 | 15:03 PM

UAE Warns Employers Heavy Penalties for Hiring Workers Without Permits

ദുബൈ: അംഗീകൃത വര്‍ക്ക് പെര്‍മിറ്റില്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്നത് നിരോധിച്ച് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വര്‍ക്ക് പെര്‍മിറ്റില്ലാത്തവരെ നിയമിക്കുന്നതിനെ സംബന്ധിച്ച് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്ഥാപനങ്ങളിലായാലും വീട്ടുജോലിക്കായാലും പരീക്ഷണാടിസ്ഥാനത്തില്‍ പോലും വര്‍ക്ക് പെര്‍മിറ്റില്ലാത്തവരെ നിയമിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വരുമെന്ന് മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ റിസോഴ്‌സ് മാഗസിന്റെ ഏറ്റവും പുതിയ പതിപ്പില്‍ വ്യക്തമാക്കുന്നു. അംഗീകൃത വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് യുഎഇ തൊഴില്‍ നിയമത്തിന്റെ ലംഘനമായി കണക്കാക്കും.

രാജ്യത്തുടനീളമുള്ള നിയമവിരുദ്ധമായി തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പതിവായി സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്ന ഏതെങ്കിലും തൊഴിലുടമയെ കണ്ടെത്തിയാല്‍, ഉടനടി പിഴകള്‍ ചുമത്തും. ഇങ്ങനെ പിടിക്കപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന നടപടികള്‍:

  • തൊഴിലുടമയുടെ ലേബര്‍ ഫയല്‍ ഉടനടി സസ്‌പെന്‍ഡ് ചെയ്യുക.
  • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നിഷേധിക്കും.
  • സാമ്പത്തികവും നിയമപരവുമായ മറ്റുനടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും.

ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള 2022 ലെ ഫെഡറല്‍ ഡിക്രിനിയമ നമ്പര്‍ 9നും ഈ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കും അനുസൃതമായാണ് ഈ നടപടികള്‍. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതും യുഎഇയില്‍ കര്‍ശനമായി വിലക്കിയിരിക്കുന്നു.

ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള ഫെഡറല്‍ ഡിക്രി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച്, ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും കുറഞ്ഞത് ഒരു വര്‍ഷം തടവും 200,000 ദിര്‍ഹം മുതല്‍ 1 ദശലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്നും മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പറഞ്ഞു.

The UAE’s Ministry of Human Resources and Emiratization (MOHRE) has issued a warning about strict penalties for hiring workers without valid work permits. Employers face fines and legal action for violations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  a day ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്‌ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്? 

Economy
  •  a day ago
No Image

ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്‌റാം വസ്ത്രം' അവതരിപ്പിച്ച് സഊദി

Saudi-arabia
  •  a day ago
No Image

അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്‍, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ

Kerala
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും

latest
  •  a day ago
No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  a day ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  a day ago