HOME
DETAILS

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

  
April 23, 2025 | 4:42 PM

US Softens Tariff Stance on China Amid Global Economic Concerns

വാഷിംഗ്ടൺ: വ്യാപാര പങ്കാളിത്ത രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരുന്ന താരിഫ് നിരക്കുകൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ, ചൈനയ്ക്കെതിരേ ഈടാക്കിയ ഉയർന്ന താരിഫ് കുറയ്ക്കാമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ താരിഫ് പൂജ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്കു നേരെ 145% വരെ താരിഫ് ഈടാക്കിയിരുന്നു. മറുപടിയായി ചൈനയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു 125% താരിഫ് ഏർപ്പെടുത്തി. ഇരുപക്ഷവും വഴങ്ങാൻ തയ്യാറാവാതിരുന്നത് ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും വഴിതെളിച്ചു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് നിലപാടിൽ  ഇളവുകൾ കാണിക്കുന്നതെന്ന സൂചനകൾ പുറത്തുവരുന്നത്.

ട്രംപിന്റെ പ്രതീക്ഷയും മുന്നറിയിപ്പും

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. “ചൈനീസ് പ്രസിഡണ്ട് നല്ല വ്യക്തിയായിരിക്കുമെന്നും, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു. ഒടുവില്‍, ചൈന ഒരു കരാറില്‍ ഏര്‍പ്പെടേണ്ടിവരുമെന്നും അല്ലാത്തപക്ഷം അവര്‍ക്ക് അമേരിക്കയുമായി ഇടപാട് നടത്താന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. 

ചൈനയുടെ കടുത്ത പ്രതികരണം

യുഎസ് ടാരിഫുകൾക്കെതിരെ ചൈന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.താരിഫ് കുറയ്ക്കാൻ വിസമ്മതിച്ച ചൈന, യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള ടാരിഫ് 125% ആക്കി. യു.എസ്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകളിൽ നിന്നുള്ള നിക്ഷേപങ്ങൾ പിൻവലിക്കാനും ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുമാണ് ചൈന നീക്കം ചെയ്തത്.

ആവിശ്യ വിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്ന റെയർ എർത്ത് ധാതുക്കുകളുടെ കയറ്റുമതിയും തടഞ്ഞതോടെ യുഎസിന്റെ സാങ്കേതിക മേഖലയ്ക്കും പ്രതിസന്ധി രൂക്ഷമായി. ഹോളിവുഡ് സിനിമകളുടെ ചൈനീസ് റിലീസുകൾ കുറയ്ക്കുകയും ചൈനീസ് എയർലൈൻ കമ്പനി രണ്ട് ബോയിംഗ് ജെറ്റുകൾ തിരിച്ചയക്കുകയും ചെയ്തു.

ഷി ജിൻപിംഗ്, ട്രംപുമായി നേരിട്ട് ചർച്ച നടത്തുന്നതിനു പകരം മറ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക-നയതന്ത്ര ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. താരിഫ് യുദ്ധം ഉപയോഗിച്ച് ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങൾ ചെറുക്കുക എന്നതാണ് ചൈനയുടെ പ്രധാന ലക്ഷ്യം.

The U.S. has signaled a shift in its hardline stance against China, with President Donald Trump indicating the possibility of reducing the 145% tariffs imposed on Chinese imports. This comes after a 90-day freeze on tariffs placed on trade partners. Trump expressed hope for talks with Chinese President Xi Jinping but clarified that tariffs would not be reduced to zero. Meanwhile, China maintains a firm position, increasing tariffs on U.S. goods to 125% and launching countermeasures including halting rare earth exports and reducing Hollywood film releases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  4 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  4 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  4 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  4 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  4 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  4 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  4 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  4 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  4 days ago