HOME
DETAILS

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

  
April 23, 2025 | 4:42 PM

US Softens Tariff Stance on China Amid Global Economic Concerns

വാഷിംഗ്ടൺ: വ്യാപാര പങ്കാളിത്ത രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരുന്ന താരിഫ് നിരക്കുകൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ, ചൈനയ്ക്കെതിരേ ഈടാക്കിയ ഉയർന്ന താരിഫ് കുറയ്ക്കാമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ താരിഫ് പൂജ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്കു നേരെ 145% വരെ താരിഫ് ഈടാക്കിയിരുന്നു. മറുപടിയായി ചൈനയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു 125% താരിഫ് ഏർപ്പെടുത്തി. ഇരുപക്ഷവും വഴങ്ങാൻ തയ്യാറാവാതിരുന്നത് ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും വഴിതെളിച്ചു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് നിലപാടിൽ  ഇളവുകൾ കാണിക്കുന്നതെന്ന സൂചനകൾ പുറത്തുവരുന്നത്.

ട്രംപിന്റെ പ്രതീക്ഷയും മുന്നറിയിപ്പും

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. “ചൈനീസ് പ്രസിഡണ്ട് നല്ല വ്യക്തിയായിരിക്കുമെന്നും, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു. ഒടുവില്‍, ചൈന ഒരു കരാറില്‍ ഏര്‍പ്പെടേണ്ടിവരുമെന്നും അല്ലാത്തപക്ഷം അവര്‍ക്ക് അമേരിക്കയുമായി ഇടപാട് നടത്താന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. 

ചൈനയുടെ കടുത്ത പ്രതികരണം

യുഎസ് ടാരിഫുകൾക്കെതിരെ ചൈന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.താരിഫ് കുറയ്ക്കാൻ വിസമ്മതിച്ച ചൈന, യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള ടാരിഫ് 125% ആക്കി. യു.എസ്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകളിൽ നിന്നുള്ള നിക്ഷേപങ്ങൾ പിൻവലിക്കാനും ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുമാണ് ചൈന നീക്കം ചെയ്തത്.

ആവിശ്യ വിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്ന റെയർ എർത്ത് ധാതുക്കുകളുടെ കയറ്റുമതിയും തടഞ്ഞതോടെ യുഎസിന്റെ സാങ്കേതിക മേഖലയ്ക്കും പ്രതിസന്ധി രൂക്ഷമായി. ഹോളിവുഡ് സിനിമകളുടെ ചൈനീസ് റിലീസുകൾ കുറയ്ക്കുകയും ചൈനീസ് എയർലൈൻ കമ്പനി രണ്ട് ബോയിംഗ് ജെറ്റുകൾ തിരിച്ചയക്കുകയും ചെയ്തു.

ഷി ജിൻപിംഗ്, ട്രംപുമായി നേരിട്ട് ചർച്ച നടത്തുന്നതിനു പകരം മറ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക-നയതന്ത്ര ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. താരിഫ് യുദ്ധം ഉപയോഗിച്ച് ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങൾ ചെറുക്കുക എന്നതാണ് ചൈനയുടെ പ്രധാന ലക്ഷ്യം.

The U.S. has signaled a shift in its hardline stance against China, with President Donald Trump indicating the possibility of reducing the 145% tariffs imposed on Chinese imports. This comes after a 90-day freeze on tariffs placed on trade partners. Trump expressed hope for talks with Chinese President Xi Jinping but clarified that tariffs would not be reduced to zero. Meanwhile, China maintains a firm position, increasing tariffs on U.S. goods to 125% and launching countermeasures including halting rare earth exports and reducing Hollywood film releases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  9 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  9 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  9 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  9 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  9 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  9 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  9 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  9 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  9 days ago