HOME
DETAILS

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

  
Sabiksabil
July 14 2025 | 08:07 AM

Nimisha Priyas Death Penalty Centre Tells Supreme Court India Faces Limitations in Providing Assistan

 

ന്യൂഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാൻ കാര്യമായ ഇടപെടലുകൾ നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ അറിയിച്ചു. ജൂലൈ 16ന് യമനിൽ വധശിക്ഷ നടപ്പാക്കാൻ പോകുന്ന നിമിഷ പ്രിയയുടെ മോചനത്തിനോ ശിക്ഷ തടയുന്നതിനോ ​ദയാധനം നൽകുക എന്നത് മാത്രമാണ് ഏക മാർഗമെന്നും, ഇത് സർക്കാരിന് നേരിട്ട് ഇടപെടാൻ കഴിയാത്ത സ്വകാര്യ കാര്യമാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അവസാന ഹരജി പരിഗണിക്കവെയാണ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. യമന്റെ രാഷ്ട്രീയ സാഹചര്യങ്ങളും നയതന്ത്ര തടസ്സങ്ങളും കാരണം ഇന്ത്യക്ക് ഇടപെടാൻ കഴിയുന്നത് പരിമിതമാണെന്നും വ്യക്തമാക്കി. യമന്റെ സങ്കീർണമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ​ദയാധനം ഒരു സ്വകാര്യ ചർച്ചയാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

കേരളത്തിലെ പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ, 2017ൽ യമൻ പൗരനായ തന്റെ ബിസിനസ് പങ്കാളി തലാൽ അബ്ദോ മഹ്ദിയെ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. മറ്റൊരു നഴ്സിന്റെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ഭൂഗർഭ ടാങ്കിൽ നിക്ഷേപിച്ചുവെന്നാണ് ആരോപണം. നിമിഷ കുറ്റാരോപണങ്ങൾ നിഷേധിച്ചെങ്കിലും, യമൻ കോടതികൾ അവരുടെ അപ്പീലുകൾ തള്ളി.

നിമിഷയുടെ മോചനത്തിനായി ശ്രമിക്കുന്ന സർക്കാർ ഏജൻസികൾക്കും സംഘടനകൾക്കും, ഹൂതി വിമതർ നിയന്ത്രിക്കുന്ന സനാ പ്രദേശത്തെ നയതന്ത്ര തടസ്സങ്ങൾ കാരണം പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. "ഇന്ത്യൻ സർക്കാരിന് പോകാൻ കഴിയുന്നതിന് ഒരു പരിധിയുണ്ട്, ഞങ്ങൾ അവിടെ എത്തിക്കഴിഞ്ഞു. യമൻ, ലോകത്തിന്റെ മറ്റേതൊരു ഭാഗത്തെയും പോലെയല്ല. സ്വകാര്യ തലത്തിൽ ഷെയ്ഖുകളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ ശ്രമങ്ങൾ നടത്തുന്നുണ്ട്," അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടയാളുടെ കുടുംബം ​ദയാധനം സ്വീകരിക്കാൻ തയ്യാറല്ല. ഇത് മാത്രമായിരുന്നു വധശിക്ഷ തടയാനുള്ള ഏക വഴി,  സർക്കാർ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്," വെങ്കട്ടരമണി വ്യക്തമാക്കി.

2008 മുതൽ യമനിൽ നഴ്സായി ജോലി ചെയ്തിരുന്ന നിമിഷ, 2011ൽ വിവാഹത്തിന് ശേഷം ഭർത്താവ് ടോമി തോമസിനൊപ്പം കേരളത്തിലേക്ക് മടങ്ങിയിരുന്നു. 2014ലെ യമൻ ആഭ്യന്തരയുദ്ധത്തിന് ശേഷം ഭർത്താവും മകളും കേരളത്തിലേക്ക് മടങ്ങി, എന്നാൽ നിമിഷ യമനിൽ തുടർന്നു. പിന്നീട് തലാൽ അബ്ദോ മഹ്ദിയുമായി ചേർന്ന് നഴ്സിംഗ് ഹോം ആരംഭിച്ചു. താൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നും, പാസ്പോർട്ട് കൈക്കലാക്കപ്പെട്ടുവെന്നും, സാമ്പത്തിക നിയന്ത്രണം നേരിട്ടുവെന്നും ആരോപിച്ച്, സ്വയം പ്രതിരോധത്തിനായാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷയുടെ വാദം. പാസ്പോർട്ട് വീണ്ടെടുക്കാൻ ശ്രമിക്കവെ മയക്കുമരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്നും അവർ അവകാശപ്പെട്ടു. നിമിഷ പ്രിയ ഇപ്പോൾ സനാ സെൻട്രൽ ജയിലിൽ വധശിക്ഷ കാത്ത് കഴിയുകയാണ്.

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. "സഹതാപം അർഹിക്കുന്ന ഈ കേസിൽ, യമൻ അധികൃതരുമായി ഉടൻ ചർച്ച നടത്തി നിമിഷയുടെ ജീവൻ രക്ഷിക്കാൻ ഇടപെടണം," എന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു. 2025 ഫെബ്രുവരി 6, മാർച്ച് 24 തീയതികളിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും കേന്ദ്ര സർക്കാരിനും നൽകിയ മുൻ അപ്പീലുകളും അദ്ദേഹം പരാമർശിച്ചു.

 

The Centre informed the Supreme Court that India faces significant limitations in intervening to prevent the execution of Nimisha Priya, a Malayali nurse facing the death penalty in Yemen on July 16. The only remaining option is paying "blood money," a private matter beyond direct government involvement, amid diplomatic challenges in Houthi-controlled Sanaa



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  8 hours ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  9 hours ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  9 hours ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  10 hours ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  10 hours ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  10 hours ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  10 hours ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  10 hours ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  10 hours ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  11 hours ago


No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  12 hours ago
No Image

2029 വരെ റൊണാൾഡോ തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  12 hours ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  12 hours ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  13 hours ago