HOME
DETAILS

"ഞാൻ മരിക്കാൻ പോകുന്നു" ഫോൺ കേട്ട് പൊലിസ് ഞെട്ടിയെങ്കിലും കൈവിട്ടില്ല: മരണക്കയറിന്റെ കെട്ടഴിച്ച് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

  
Web Desk
August 03, 2025 | 3:37 PM

i am going to die call shocks police but they act swiftly vadanappally police station officers untie the noose of death

തൃശൂർ: വാടാനപ്പള്ളിയിൽ ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം ഫലംകണ്ടു. കഴിഞ്ഞ ദിവസം രാത്രി വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലേക്ക് വന്ന ഒരു ഫോൺ കോളിലൂടെ ഒരു ജീവനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സിപിഒ സൗമ്യ.  "ഞാൻ മരിക്കാൻ പോകുന്നു" എന്ന് ഫോൺ എടുത്ത ഉടനെ കേട്ട സിപിഒ സൗമ്യ ആദ്യം ഒന്ന് പതറിയെങ്കിലും യുവാവിന്റെ വാക്കുകളെ വളരെ ശാന്തമായി സംസാരിച്ച് യുവാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു.

തുടർന്ന്, കോൾ സീനിയർ സിപിഒ ഫിറോസിന് കൈമാറിയതോടെ, പൊലിസ് ടീം ഉടൻ ജീവൻ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ഫിറോസ് യുവാവുമായി വീഡിയോ കോൾ വഴി ബന്ധപ്പെട്ടപ്പോൾ, അവൻ കയർ കുരുക്കി തൂങ്ങാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. ഈ വിവരം വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിനെ അറിയിക്കുകയും തുടർന്ന്, യുവാവിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തി. ഫിറോസിന്റെ നേതൃത്വത്തിൽ, സിപിഒമാരായ ജോർജ് ബാസ്റ്റ്യനും ശ്യാമും യുവാവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

തളിക്കുളം കച്ചേരിപ്പടിയിൽ എത്തിയ പൊലിസ് സംഘം, നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. വീടിനുള്ളിൽ ഒരു മുറിയിൽ മാത്രം വെളിച്ചം കണ്ട പൊലിസ് വാതിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടൻ, മുറിയുടെ ജനൽ പൊട്ടിച്ച് അകത്തേക്ക് നോക്കിയപ്പോൾ യുവാവ് തൂങ്ങിനിൽക്കുന്ന അവസ്ഥയിലായിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് അകത്തെത്തിയ പൊലിസ്, തൂങ്ങാൻ ഉപയോഗിച്ച തുണി അഴിച്ച് യുവാവിനെ രക്ഷപ്പെടുത്തി, സിപിആർ നൽകിയ ശേഷം, ആംബുലൻസിൽ വലപ്പാട്ടെ ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട്, കുടുംബാംഗങ്ങളെ വിവരമറിയിച്ച ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പൊലിസിന്റെ വേഗതയേറിയ പ്രതികരണവും നാട്ടുകാരുടെ സഹകരണവും ഒരു ജീവനെ തിരികെ കൊണ്ടുവരാൻ സഹായിച്ചു. ഇപ്പോൾ യുവാവ് സുരക്ഷിതനായി ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

( ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവർ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെൽപ്‌ലൈനുമായി ബന്ധപ്പെടാം: ടോൾ ഫ്രീ നമ്പർ: 1056, 0471-2552056. )

 

 

The headline refers to a dramatic incident in Vadanappally, Kerala, where police officers from the Vadanappally Police Station acted swiftly to save a life after receiving a distressing phone call stating, "I am going to die." The police, despite being initially shocked, did not hesitate and successfully intervened to prevent a suicide attempt, metaphorically described as "untying the noose of death."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  3 days ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  3 days ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  4 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  4 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  4 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  4 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  4 days ago