HOME
DETAILS

"ഞാൻ മരിക്കാൻ പോകുന്നു" ഫോൺ കേട്ട് പൊലിസ് ഞെട്ടിയെങ്കിലും കൈവിട്ടില്ല: മരണക്കയറിന്റെ കെട്ടഴിച്ച് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

  
Web Desk
August 03 2025 | 15:08 PM

i am going to die call shocks police but they act swiftly vadanappally police station officers untie the noose of death

തൃശൂർ: വാടാനപ്പള്ളിയിൽ ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം ഫലംകണ്ടു. കഴിഞ്ഞ ദിവസം രാത്രി വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലേക്ക് വന്ന ഒരു ഫോൺ കോളിലൂടെ ഒരു ജീവനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സിപിഒ സൗമ്യ.  "ഞാൻ മരിക്കാൻ പോകുന്നു" എന്ന് ഫോൺ എടുത്ത ഉടനെ കേട്ട സിപിഒ സൗമ്യ ആദ്യം ഒന്ന് പതറിയെങ്കിലും യുവാവിന്റെ വാക്കുകളെ വളരെ ശാന്തമായി സംസാരിച്ച് യുവാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു.

തുടർന്ന്, കോൾ സീനിയർ സിപിഒ ഫിറോസിന് കൈമാറിയതോടെ, പൊലിസ് ടീം ഉടൻ ജീവൻ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ഫിറോസ് യുവാവുമായി വീഡിയോ കോൾ വഴി ബന്ധപ്പെട്ടപ്പോൾ, അവൻ കയർ കുരുക്കി തൂങ്ങാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. ഈ വിവരം വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിനെ അറിയിക്കുകയും തുടർന്ന്, യുവാവിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തി. ഫിറോസിന്റെ നേതൃത്വത്തിൽ, സിപിഒമാരായ ജോർജ് ബാസ്റ്റ്യനും ശ്യാമും യുവാവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

തളിക്കുളം കച്ചേരിപ്പടിയിൽ എത്തിയ പൊലിസ് സംഘം, നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. വീടിനുള്ളിൽ ഒരു മുറിയിൽ മാത്രം വെളിച്ചം കണ്ട പൊലിസ് വാതിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടൻ, മുറിയുടെ ജനൽ പൊട്ടിച്ച് അകത്തേക്ക് നോക്കിയപ്പോൾ യുവാവ് തൂങ്ങിനിൽക്കുന്ന അവസ്ഥയിലായിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് അകത്തെത്തിയ പൊലിസ്, തൂങ്ങാൻ ഉപയോഗിച്ച തുണി അഴിച്ച് യുവാവിനെ രക്ഷപ്പെടുത്തി, സിപിആർ നൽകിയ ശേഷം, ആംബുലൻസിൽ വലപ്പാട്ടെ ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട്, കുടുംബാംഗങ്ങളെ വിവരമറിയിച്ച ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പൊലിസിന്റെ വേഗതയേറിയ പ്രതികരണവും നാട്ടുകാരുടെ സഹകരണവും ഒരു ജീവനെ തിരികെ കൊണ്ടുവരാൻ സഹായിച്ചു. ഇപ്പോൾ യുവാവ് സുരക്ഷിതനായി ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

( ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവർ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെൽപ്‌ലൈനുമായി ബന്ധപ്പെടാം: ടോൾ ഫ്രീ നമ്പർ: 1056, 0471-2552056. )

 

 

The headline refers to a dramatic incident in Vadanappally, Kerala, where police officers from the Vadanappally Police Station acted swiftly to save a life after receiving a distressing phone call stating, "I am going to die." The police, despite being initially shocked, did not hesitate and successfully intervened to prevent a suicide attempt, metaphorically described as "untying the noose of death."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം

Kerala
  •  6 hours ago
No Image

പാലക്കാട് വീട്ടുകിണറ്റിൽ മയിൽ വീണു; രക്ഷപ്പെടുത്തി വിട്ടയച്ചു

Kerala
  •  6 hours ago
No Image

അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല: പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം

Kerala
  •  6 hours ago
No Image

കേംബ്രിഡ്ജിന് സമീപത്തെ പാർക്കിൽ സഊദി വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

Saudi-arabia
  •  6 hours ago
No Image

നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ

National
  •  7 hours ago
No Image

ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ

uae
  •  7 hours ago
No Image

അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ

Kerala
  •  7 hours ago
No Image

പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു

National
  •  7 hours ago
No Image

യുഎഇ നിവാസികളേ...... നിങ്ങൾക്കിതാ ഒരു അപൂർവ ആകാശ വിരുന്ന് കാണാനുള്ള അവസരം; കാണാം പെർസിഡ്സ് ഉൽക്കാവർഷം

uae
  •  7 hours ago