
രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം, ഡല്‍ഹിയില്‍ ഇന്ന് തെര.കമ്മിഷന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലും; മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടികളെ കുറ്റപ്പെടുത്തി കമ്മിഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പിയുടെ വിജയത്തിനായി ക്രമക്കേടിന് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ചും ബിഹാറിലെ വിവാദമായ വോട്ടര്‍ പട്ടികയ്‌ക്കെതിരായ പ്രതിഷേധമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ബിഹാറിലെ സസാരാമില്‍ നിന്നാണ് യാത്ര തുടങ്ങുക. രാഹുല്‍ ഗാന്ധിക്കൊപ്പം ആര്‍.ജെ.ഡി നേതാവും ബിഹാറിലെ പ്രതിപക്ഷനേതാവുമായ തേജസ്വിയാദവും യാത്രയില്‍ ആദ്യാവസാനം വരെ പങ്കെടുക്കും.
ബിഹാറിലെ 30 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ ഇന്‍ഡ്യാ മുന്നണിയിലെ വിവിധ കക്ഷി നേതാക്കളും സംബന്ധിക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന യാത്ര, സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലിയോടെയാകും സമാപിക്കുക. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കിയാണ് യാത്ര നടത്തുന്നതെങ്കിലും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണമാക്കി പരിപാടിയെ ഇന്‍ഡ്യാ മുന്നണി മാറ്റും.
വോട്ടുകൊള്ള ആരോപണങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനമായ നിര്‍വചന്‍ സദനില്‍ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചുമതലയേറ്റ ശേഷം ആദ്യമായാണ് ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തുന്നത്. വോട്ടര്‍പട്ടിക അട്ടിമറി സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍, ബിഹാറിലെ വിവാദ വോട്ടര്‍പട്ടിക പരിഷ്‌കരണം എന്നിവ സംബന്ധിച്ച് പ്രതികരിച്ചേക്കും.
അതേസമയം, ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കെ, പിഴവുകളുടെ ഉത്തരവാദിത്വം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മേല്‍ പഴിചാരി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തുവന്നു. ഉചിതമായ സമയത്ത് ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തതാണ് പട്ടികയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതതു സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില്‍ അവയെല്ലാം തിരുത്താന്‍ കഴിയുമായിരുന്നുവെന്നും ഇന്നലെ രാത്രി കമ്മിഷന്‍ 10 പോയിന്റുകളായി തയാറാക്കിയ വിശദീകരണത്തില്‍ പറയുന്നു.
വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാനുള്ള ഉചിതമായ സമയം, അതത് തെരഞ്ഞെടുപ്പിന്റെ ഭാഗമായ കാലയളവായിരുന്നു. എല്ലാ അംഗീകൃത പാര്‍ട്ടികളുമായും സ്ഥാനാര്‍ഥികളുമായും വോട്ടര്‍ പട്ടിക പങ്കുവയ്ക്കുന്നതിന്റെ ലക്ഷ്യം ഇത്തരത്തില്‍ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുകയെന്നതാണ്. അതിനാല്‍ ഇപ്പോള്‍ ചര്‍ച്ചയാക്കപ്പെട്ട പ്രശ്‌നങ്ങള്‍ അതിന്റെതായ സമയത്ത് ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കില്‍, നിശ്ചിത തെരഞ്ഞെടുപ്പിന് മുമ്പായി തന്നെ ബോധ്യമാകുന്ന തെറ്റുകള്‍ തിരുത്താന്‍ കഴിയുമായിരുന്നു.
കരട് വോട്ടര്‍ പട്ടികകള്‍ ഡിജിറ്റല്‍, പേപ്പര്‍ ഫോര്‍മാറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കിടുകയും ചെയ്യാറുണ്ട്. പൊതുജനങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റിലും കരട് പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്.
ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ (ബി.എല്‍.ഒ) സഹായത്തോടെ വോട്ടര്‍ പട്ടിക തയാറാക്കാനും അന്തിമരൂപം നല്‍കാനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥരായ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരെയും (ഇ.ആര്‍.ഒ) ചുമതലപ്പെടുത്താറുണ്ട്. പട്ടികയുടെ കൃത്യതയുടെ ഉത്തരവാദിത്തം ബി.എല്‍.ഒ, ഇ.ആര്‍.ഒകള്‍ക്കാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ഏജന്റുമാരും വോട്ടര്‍ പട്ടികകള്‍ സമയബന്ധിതമായി പരിശോധിക്കുകയോ പിഴവുകള്‍ ബന്ധപ്പെട്ടവര്‍ക്ക് മുമ്പാകെ അറിയിക്കുകയോ ചെയ്തില്ല. രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാരും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിക്കുന്നതിനെ കമ്മിഷന്‍ സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച വിഷയങ്ങളില്‍ വിശദീകരണം നല്‍കാനായി കമ്മിഷന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.
Rahul Gandhi's 'Vote Adhikar' yatra begins in Bihar today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• 2 days ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 2 days ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 2 days ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 2 days ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 2 days ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• 2 days ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 2 days ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• 2 days ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 2 days ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 2 days ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 2 days ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 2 days ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 2 days ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 2 days ago
'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ഗതാഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു
uae
• 2 days ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 2 days ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 2 days ago
'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി
uae
• 2 days ago
യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
uae
• 2 days ago
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 2 days ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 2 days ago