HOME
DETAILS

പാക് ഏജന്റുമാര്‍ക്ക് വര്‍ഷങ്ങളോളം രഹസ്യങ്ങള്‍ കൈമാറി, ചാരന്‍മാര്‍ക്കൊപ്പം വിദേശത്ത് കറക്കവും; ജ്യോതി മല്‍ഹോത്രയ്‌ക്കെതിരേ തെളിവുകള്‍ നിരത്തി 2,500 പേജുള്ള കുറ്റപത്രം

  
August 17 2025 | 01:08 AM

Found Concrete Evidence against YouTuber Jyoti Malhotra for Spying For Pak

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റുമാര്‍ക്ക് വര്‍ഷങ്ങളോളം തന്ത്രപ്രധാന വിവരങ്ങള്‍ ജ്യോതി മല്‍ഹോത്ര കൈമാറിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഹിസാര്‍ പൊലിസിന് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹിസാര്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച 2,500 പേജുള്ള കുറ്റപത്രം ചൂണ്ടിക്കാട്ടി. ജ്യോതി മല്‍ഹോത്ര ചാരവൃത്തിയില്‍ പങ്കാളിയാണെന്ന് തെളിയിക്കുന്ന നിരവധി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എസ്.ഐ.ടി കുറ്റപത്രത്തില്‍ പറയുന്നത്.

ജ്യോതി മല്‍ഹോത്ര ഐ.എസ്.ഐ ഏജന്റുമാര്‍ക്ക് വളരെക്കാലമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുകയും അവരുമായി പതിവായി ബന്ധം പുലര്‍ത്തുകയും ചെയ്തതായും ഇതിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുണ്ടെന്നും എസ്.ഐ.ടി അറിയിച്ചു. സാധാരണ യൂട്യൂബറായി തുടങ്ങുകയും സ്വാധീനം കൂടിയതിനൊപ്പം അവര്‍ പാക് ചാരസംഘനടയുമായി അടുപ്പം പുലര്‍ത്തുകയുമായിരുന്നു.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഇഹ്‌സാനുര്‍റഹീം എന്ന ഡാനിഷുമായുള്ള ജ്യോതിയുടെ വഴിവിട്ട ബന്ധത്തെക്കുറിച്ചും കുറ്റപത്രത്തില്‍ വിശദമായി പറയുന്നുണ്ട്. പലതവണ ഡാനിഷുമായി വിവിധ രാജ്യങ്ങളില്‍ ജ്യോതി സന്ദര്‍ശിക്കുകയുണ്ടായി. ഡാനിഷുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വിശദാംശങ്ങളും കുറ്റപത്രത്തിലുണ്ട്. ജ്യോതിക്ക് അടുപ്പമുണ്ടായിരുന്ന ഐ.എസ്.ഐ ഏജന്റുമാരുടെ പേരുകളും കുറ്റപത്രത്തില്‍ പറയുന്നു. 

മെയ് 16 നാണ് ചാരവൃത്തി ആരോപിച്ച് ഹിസാര്‍ പൊലിസ് ജ്യോതിയെഅറസ്റ്റ് ചെയ്തത്. 'ട്രാവല്‍ വിത്ത് ജോ' എന്ന പേരിലുള്ള, 3.7 ലക്ഷം ഫോളോവേഴ്‌സുള്ള അവരുടെ യൂടൂബ് ചാനലില്‍ ഇതിനകം 400 ലേറെ വിഡിയോകളാണ് അപ്ലോഡ്‌ചെയ്തത്. അതില്‍ നല്ലൊരു ശതമാനവും പാക് യാത്രകളെക്കുറിച്ചുള്ളതാണ്. അവരുടെ വിദേശയാത്രകളും ചെലവും യൂടൂബ് വഴിയുള്ള വരുമാനത്തിന് അപ്പുറമാണെന്നും കണ്ടെത്തി. ഇത് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതുവഴി അവര്‍ക്ക് വന്‍തോതില്‍ പണം ലഭിച്ചതിന് തെളിവായാണ് കാണുന്നത്. ജനപ്രിയ സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സര്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലേക്ക് പ്രവേശനം ലഭിച്ചിരിക്കാമെന്നും ഇത് അവര്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നും എസ്.ഐ.ടി സംശയിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 17ന് പാകിസ്ഥാനിലേക്ക് പോയ അവര്‍ മെയ് 15ന് ഇന്ത്യയില്‍ തിരിച്ചെത്തി. വെറും 25 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 10ന് ചൈനയും സന്ദര്‍ശിച്ചു. മൂന്നാഴ്ചയോളം അവിടെ തങ്ങിയ ശേഷം നേപ്പാളിലേക്ക് പോയി. പഹല്‍ ഗാം ഭീകരാക്രമണത്തിന് ശേഷവും പാക് ചാരന്‍മാരുമായി ജ്യോതി ബന്ധം പുലര്‍ത്തി. ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് പോലും ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. പലതവണയാണ് അവര്‍ പാകിസ്ഥാനിലെത്തിയത്. മിക്ക യാത്രാ അനുമതികളും ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ മുഖേന തരപ്പെടുത്തിയെടുത്തതാണെന്നും പൊലിസ് കണ്ടെത്തി. 

A 2,500-page chargesheet has been filed against YouTuber Jyoti Malhotra after three months of investigation and, sources said, the police have found concrete evidence that she was spying for Pakistan.  Jyoti Malhotra who ran a travel account on YouTube called 'Travel With Jo', had been arrested from Haryana's Hisar in May



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മൂന്നു മാസം പ്രായമായ കുഞ്ഞിനും 49 കാരനും വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala
  •  11 hours ago
No Image

‘ബിജെപിക്ക് സത്യവാങ്മൂലം വേണ്ട, എനിക്ക് മാത്രം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi criticizes Election Commission

National
  •  12 hours ago
No Image

ഒമാനിൽ 55 കിലോ ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടികൂടി; ആറ് ഏഷ്യൻ വംശജർ അറസ്റ്റിൽ

oman
  •  12 hours ago
No Image

പാലക്കാട് 21 വയസുള്ള യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 hours ago
No Image

കറൻസി തട്ടിപ്പ് കേസ്; വ്യാപാരിക്ക് 123,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി 

uae
  •  13 hours ago
No Image

പക്ഷപാതമോ വിവേചനമോ ഇല്ല, രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  13 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍ 

Kerala
  •  13 hours ago
No Image

വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈത്തില്‍ വ്യാപക പരിശോധനകള്‍; 10 മെഥനോൾ ഫാക്ടറികൾ പൂട്ടി, മലയാളികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ

latest
  •  13 hours ago
No Image

2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്‌റാഈല്‍ സുപ്രിം കോടതി

International
  •  13 hours ago
No Image

സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്‍

Kerala
  •  13 hours ago