HOME
DETAILS

പാക് ഏജന്റുമാര്‍ക്ക് വര്‍ഷങ്ങളോളം രഹസ്യങ്ങള്‍ കൈമാറി, ചാരന്‍മാര്‍ക്കൊപ്പം വിദേശത്ത് കറക്കവും; ജ്യോതി മല്‍ഹോത്രയ്‌ക്കെതിരേ തെളിവുകള്‍ നിരത്തി 2,500 പേജുള്ള കുറ്റപത്രം

  
August 17, 2025 | 1:59 AM

Found Concrete Evidence against YouTuber Jyoti Malhotra for Spying For Pak

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റുമാര്‍ക്ക് വര്‍ഷങ്ങളോളം തന്ത്രപ്രധാന വിവരങ്ങള്‍ ജ്യോതി മല്‍ഹോത്ര കൈമാറിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഹിസാര്‍ പൊലിസിന് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹിസാര്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച 2,500 പേജുള്ള കുറ്റപത്രം ചൂണ്ടിക്കാട്ടി. ജ്യോതി മല്‍ഹോത്ര ചാരവൃത്തിയില്‍ പങ്കാളിയാണെന്ന് തെളിയിക്കുന്ന നിരവധി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എസ്.ഐ.ടി കുറ്റപത്രത്തില്‍ പറയുന്നത്.

ജ്യോതി മല്‍ഹോത്ര ഐ.എസ്.ഐ ഏജന്റുമാര്‍ക്ക് വളരെക്കാലമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുകയും അവരുമായി പതിവായി ബന്ധം പുലര്‍ത്തുകയും ചെയ്തതായും ഇതിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുണ്ടെന്നും എസ്.ഐ.ടി അറിയിച്ചു. സാധാരണ യൂട്യൂബറായി തുടങ്ങുകയും സ്വാധീനം കൂടിയതിനൊപ്പം അവര്‍ പാക് ചാരസംഘനടയുമായി അടുപ്പം പുലര്‍ത്തുകയുമായിരുന്നു.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഇഹ്‌സാനുര്‍റഹീം എന്ന ഡാനിഷുമായുള്ള ജ്യോതിയുടെ വഴിവിട്ട ബന്ധത്തെക്കുറിച്ചും കുറ്റപത്രത്തില്‍ വിശദമായി പറയുന്നുണ്ട്. പലതവണ ഡാനിഷുമായി വിവിധ രാജ്യങ്ങളില്‍ ജ്യോതി സന്ദര്‍ശിക്കുകയുണ്ടായി. ഡാനിഷുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വിശദാംശങ്ങളും കുറ്റപത്രത്തിലുണ്ട്. ജ്യോതിക്ക് അടുപ്പമുണ്ടായിരുന്ന ഐ.എസ്.ഐ ഏജന്റുമാരുടെ പേരുകളും കുറ്റപത്രത്തില്‍ പറയുന്നു. 

മെയ് 16 നാണ് ചാരവൃത്തി ആരോപിച്ച് ഹിസാര്‍ പൊലിസ് ജ്യോതിയെഅറസ്റ്റ് ചെയ്തത്. 'ട്രാവല്‍ വിത്ത് ജോ' എന്ന പേരിലുള്ള, 3.7 ലക്ഷം ഫോളോവേഴ്‌സുള്ള അവരുടെ യൂടൂബ് ചാനലില്‍ ഇതിനകം 400 ലേറെ വിഡിയോകളാണ് അപ്ലോഡ്‌ചെയ്തത്. അതില്‍ നല്ലൊരു ശതമാനവും പാക് യാത്രകളെക്കുറിച്ചുള്ളതാണ്. അവരുടെ വിദേശയാത്രകളും ചെലവും യൂടൂബ് വഴിയുള്ള വരുമാനത്തിന് അപ്പുറമാണെന്നും കണ്ടെത്തി. ഇത് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതുവഴി അവര്‍ക്ക് വന്‍തോതില്‍ പണം ലഭിച്ചതിന് തെളിവായാണ് കാണുന്നത്. ജനപ്രിയ സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സര്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലേക്ക് പ്രവേശനം ലഭിച്ചിരിക്കാമെന്നും ഇത് അവര്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നും എസ്.ഐ.ടി സംശയിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 17ന് പാകിസ്ഥാനിലേക്ക് പോയ അവര്‍ മെയ് 15ന് ഇന്ത്യയില്‍ തിരിച്ചെത്തി. വെറും 25 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 10ന് ചൈനയും സന്ദര്‍ശിച്ചു. മൂന്നാഴ്ചയോളം അവിടെ തങ്ങിയ ശേഷം നേപ്പാളിലേക്ക് പോയി. പഹല്‍ ഗാം ഭീകരാക്രമണത്തിന് ശേഷവും പാക് ചാരന്‍മാരുമായി ജ്യോതി ബന്ധം പുലര്‍ത്തി. ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് പോലും ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. പലതവണയാണ് അവര്‍ പാകിസ്ഥാനിലെത്തിയത്. മിക്ക യാത്രാ അനുമതികളും ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ മുഖേന തരപ്പെടുത്തിയെടുത്തതാണെന്നും പൊലിസ് കണ്ടെത്തി. 

A 2,500-page chargesheet has been filed against YouTuber Jyoti Malhotra after three months of investigation and, sources said, the police have found concrete evidence that she was spying for Pakistan.  Jyoti Malhotra who ran a travel account on YouTube called 'Travel With Jo', had been arrested from Haryana's Hisar in May



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണല്‍ തറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല'; 'ഡോ' എന്ന പ്രിഫിക്‌സ് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

Kerala
  •  13 hours ago
No Image

ഫുട്‌ബോളിലെ 'ആത്യന്തിക നേട്ടം' ലോകകപ്പ് തന്നെ; ക്രിസ്റ്റ്യാനോയ്ക്ക് മറുപടിയുമായി ലയണൽ മെസ്സി

Football
  •  13 hours ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; മരണകാരണം കഴുത്തിലെ മുറിവും അമിത രക്തസ്രാവവും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 

Kerala
  •  13 hours ago
No Image

'മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി പൊതുപരിപാടിയില്‍ ഉമര്‍ഖാലിദിന്റെ ജയില്‍ കുറിപ്പുകള്‍ വായിച്ചു, മോദി നെതന്യാഹുവിന് തുല്യനെന്ന് തുറന്നടിച്ചു'  വൈറലായി മംദാനിയുടെ മുന്‍കാല വീഡിയോകള്‍

International
  •  14 hours ago
No Image

'ചെറിയ' ടൈപ്പിങ് പിഴവ്, യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ; കളക്ടർക്ക് 2 ലക്ഷം പിഴ, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

crime
  •  14 hours ago
No Image

എമിറേറ്റ്‌സ് ഗ്രൂപ്പിൽ വൻ നിയമനം: 3,700-ൽ അധികം പേർക്ക് ജോലി നൽകി, നിയമനം തുടരുന്നു

uae
  •  14 hours ago
No Image

'ഞാൻ ആകെ തകർന്നു, ഒരുപാട് കരഞ്ഞു'; ആ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  14 hours ago
No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  15 hours ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  16 hours ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  16 hours ago