HOME
DETAILS

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ

  
Web Desk
September 29 2025 | 16:09 PM

prof mohan gopal said curative petition possible in Babri Masjid verdict after former chief justice dy chandrachuds revelation

കോഴിക്കോട്: ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് കേസിൽ വിധി പറഞ്ഞ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ പ്രൊഫ. മോഹൻ ഗോപാൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് പ്രൊഫ. മോഹൻ ഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്. അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് നിയമസാധുത സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഏറെ പ്രത്യേകതയുള്ള, അപൂർവമായി ഉപയോഗിക്കുന്ന ഒരു നിയമ സംവിധാനമാണ് ക്യൂറേറ്റീവ് പെറ്റീഷൻ. സുപ്രിംകോടതി വിധിക്കെതിരായ ഇന്ത്യയിൽ ലഭ്യമായ അവസാന നിയമമാർഗമാണ് ഇത്. അപ്പീലും പുനഃപരിശോധന ഹരജിയും ഉൾപ്പെടെ എല്ലാം തീർന്നതിന് ശേഷമാണ് ഈ നിയമ വഴിയ്ക്ക് സാധുതയുള്ളത്.

Article 137 പ്രകാരമാണ് ഈ പെറ്റീഷനുകൾ പരിഗണിക്കപ്പെടുന്നത്. കോടതിയുടെ വിധിയിൽ തീവ്രമായ നീതി നിഷേധം ഉണ്ടായതായി വ്യക്തമായ തെളിവുകൾ ഉണ്ടായാൽ മാത്രമേ ഈ പെറ്റീഷൻ നൽകാൻ സാധിക്കൂ. കുറഞ്ഞത് അഞ്ച് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ആണ് ഇത് പരിഗണിക്കുന്നത്. 

ബാബരി മസ്ജിദ് വിഷയത്തിൽ, ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് വിധിയിരിക്കെ ഇതിന് വിരുദ്ധമായാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം ഉണ്ടായത്. ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം എന്നായിരുന്നു ചന്ദ്രചൂഡ് നടത്തിയ പ്രസ്താവന ഉണ്ടയത്. അത് പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം വാദിച്ചു. 1949-ൽ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിൻ്റെ പേരിൽ ഹിന്ദു കക്ഷികൾക്കെതിരെ നിയമനടപടി എടുക്കാത്ത നടപടിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോഴാണ് വിധിക്ക് വിപരീതമായ പ്രസ്താവന ഉണ്ടായത്. 

അതേസമയം, ഒരു വിധിനിർണയത്തിൽ പാലിക്കേണ്ട അടിസ്ഥാന പ്രോട്ടോകോൾ പാലിച്ചാൽ ജനങ്ങൾക്ക് ബോധ്യമാകുന്ന രൂപത്തിൽ വിധി പറയാൻ സാധിക്കുമെന്നും എന്നാൽ അയോദ്ധ്യ വിധിയിൽ തുടക്കം മുതൽ തന്നെ അത്തരം പ്രോട്ടോകോൾ പാലിച്ചില്ലെന്നും പ്രൊഫ. മോഹൻ ഗോപാൽ പറഞ്ഞു. ജഡ്ജിമാർ വിധിനിർണയത്തിൽ സുതാര്യമായിരിക്കണമെന്നും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ മോഹൻ ഗോപാൽ പറഞ്ഞു. ഓൺലൈൻ ആയാണ് അദ്ദേഹം സെമിനാറിൽ പങ്കെടുത്തത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി

International
  •  2 hours ago
No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  2 hours ago
No Image

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

National
  •  3 hours ago
No Image

ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്‌റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു

International
  •  3 hours ago
No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  3 hours ago
No Image

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ

National
  •  3 hours ago
No Image

'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

National
  •  3 hours ago
No Image

യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?‌

uae
  •  3 hours ago
No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  4 hours ago
No Image

മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

Kerala
  •  4 hours ago