HOME
DETAILS

ഗസ്സ പുനര്‍നിര്‍മാണം: ലോക നേതാക്കള്‍ ഈജിപ്തില്‍; ഇന്ന് ഉച്ചകോടി; രാവിലെ 10.30ന് ബന്ദി കൈമാറ്റം, പിന്നാലെ ഫലസ്തീനികളെയും മോചിപ്പിക്കും

  
Web Desk
October 13, 2025 | 1:21 AM

Israel expects to receive all living captives from Gaza on Today

കെയ്‌റോ: ഗസ്സയുടെ പുനര്‍നിര്‍മാണം, ഭരണസംവിധാനം തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഈജിപ്തിന്റെ അധ്യക്ഷതയില്‍ യു.എസ് നേതൃത്വത്തിലുള്ള ഉച്ചകോടി ഇന്ന്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതി വിശദീകരിക്കുകയും മറ്റു രാഷ്ട്രനേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുകയും ചെയ്യും. 20ലേറെ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് ക്ഷണിച്ചെങ്കിലും പകരം പ്രതിനിധിയെ അയക്കും.

ഈജിപ്തിലെ തെക്കന്‍ സിനായ് പ്രവിശ്യയിലെ ചരിത്ര നഗരമായ ഷറം അല്‍ ഷെയ്ഖിലാണ് ഉച്ചകോടി. ഇസ്‌റാഈല്‍  ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ഉച്ചകോടി. ഇന്നാണ് ഹമാസ് ബന്ദികളെ വിട്ടയക്കേണ്ട അവസാന സമയം. പ്രാദേശികസമയം ഉച്ചയ്ക്ക് 12ന് ബന്ദികളെ വിട്ടയക്കണമെന്നാണ് വെടിനിര്‍ത്തല്‍ ഉടമ്പടിയിലെ വ്യവസ്ഥ. ഗസ്സ ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥരാണ് ഈജിപ്തും ഖത്തറും.

ഗസ്സ പുനര്‍നിര്‍മാണ ചര്‍ച്ചകളിലും ഖത്തറും ഈജിപ്തും സുപ്രധാന പങ്കുവഹിക്കും. ഗസ്സയിലെയും പശ്ചിമേഷ്യയിലെയും സമാധാനത്തിന് വെടിനിര്‍ത്തലും സമാധാനപദ്ധതിയും സഹായകരമാകുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സീസി പറഞ്ഞു.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്‌ട്രോ സാന്‍ഷെസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഹമാസ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ന് ഹമാസിന്റെ കസ്റ്റഡിയിലുള്ള 20 ജീവനോടെയുള്ള ബന്ദികളെയും 28 ബന്ദികളുടെ മൃതദേഹങ്ങളും ഇസ്‌റാഈലിന് കൈമാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതിനുപകരമായി ശിക്ഷ അനുഭവിക്കുന്ന 250 തടവുകാരെയും രണ്ടുവര്‍ഷത്തിനിടെ രാഷ്ട്രീയത്തടവുകാരായി പിടികൂടി കുറ്റംചുമത്താത്ത 1,700 പേരെയും ഇസ്‌റാഈല്‍ വിട്ടുനല്‍കും. ഇസ്‌റാഈല്‍ പ്രിസണ്‍ സര്‍വിസ് ഇവരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റിയതായും സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ റെഡ് ക്രോസ് വഴി ഗസ്സയിലെത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് ബന്ദി കൈമാറ്റം നടക്കുക. മുന്‍ കൈമാറ്റങ്ങളിലെന്നപോലെ തടവുകാരെ ആദ്യം റെഡ് ക്രോസിന് കൈമാറും. അവരെ പ്രാഥമിക വൈദ്യപരിശോധനയ്ക്കായി ഗസയ്ക്കുള്ളിലെ ഒരു ഇസ്രായേലി സൈനിക താവളത്തിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് അവര്‍ അവരുടെ കുടുംബങ്ങളുടെ അടുത്തേക്ക് വിടും.

റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന് മുമ്പ് തടവുകാരെ എന്‍ക്ലേവിലെ മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഹമാസ് വൃത്തങ്ങള്‍ അല്‍ ജസീറ അറബിക്കിനോട് പറഞ്ഞു.

തങ്ങളുടെ എല്ലാ തടവുകാരും ഇസ്രായേല്‍ പ്രദേശത്താണെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാന്‍ തുടങ്ങും. 

Israel says it expects to receive all its remaining living captives from Gaza early on Monday, a key step in the ceasefire between Israel and Hamas now in effect. Speaking on Sunday, government spokeswoman Shosh Bedrosian said that Israel anticipates all 20 living captives will be returned together early on Monday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ ജയിലുകളിൽ വ്യവസ്ഥാപിത പീഡനമെന്ന് തുർക്കി; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  a day ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി: യാത്രക്കാർക്ക് ആശ്വാസം; 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  a day ago
No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  a day ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  a day ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  a day ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  a day ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  a day ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  a day ago