HOME
DETAILS

കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവം: നഴ്സിങ് ഓഫീസർക്കും പൊലിസിനും ഗുരുതര വീഴ്ചയെന്ന് ആശുപത്രി അധികൃതർ

  
October 26, 2025 | 3:55 AM

Grave lapse on part of nursing officer and police in theft of gold ornaments of slain DMK womens wing district secretary Hospital authorities

കൊല്ലം: കൊല്ലത്ത് കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിൽ നിന്നും കാണാതായ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ നഴ്സിങ് ഓഫീസർക്കും പൊലിസിനും ഗുരുതര വീഴ്ച സംഭവിച്ചതായി പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ. ആഭരണങ്ങൾ സൂക്ഷിക്കുന്നതിൽ നഴ്സിനും, അത് ഏറ്റെടുക്കുന്നതിൽ പൊലീസിനും വീഴ്ച പറ്റിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം 22-നാണ് ഡിഎംകെ നേതാവ് ശാലിനി കൊല്ലപ്പെടുന്നത്. ഭർത്താവ് ഐസക് മാത്യുവാണ് കൊലപാതക വിവരം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം പൊലിസിൽ കീഴടങ്ങിയത്. ശാലിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും മുൻപ് ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി കുത്തിവെയ്പ്പ് മുറിയിലെ അലമാരയിൽ വെക്കുകയായിരുന്നു. ഒരു ജോഡി പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവയുൾപ്പെടെ 20 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

ക്രമക്കേടുകൾ ഇങ്ങനെ:

ആശുപത്രി ഓഫീസിലെ ലോക്കറിൽ വെക്കേണ്ട സ്വർണാഭരണങ്ങൾ നഴ്സിങ് ഓഫീസർ അലമാരയിൽ സൂക്ഷിച്ചു, കൊലപാതകം നടന്ന ദിവസം തന്നെ സ്വർണാഭരണങ്ങൾ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ല, ഈ മാസം 8-ന് പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴും ആഭരണങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടും അവർ അത് ഏറ്റെടുത്തില്ല.

നഷ്ടപ്പെട്ട സ്വർണം ഏറ്റുവാങ്ങാനായി ഈ മാസം 11-ന് ശാലിനിയുടെ അമ്മ ലീല ആശുപത്രിയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഈ മാസം 8-നും 11-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നഴ്സിങ് വിഭാഗം നൽകിയ പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പൊലിസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ നഴ്സിങ് ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രി നഴ്സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Gold ornaments belonging to Shalini, the slain DMK women's wing district secretary, were stolen from Punalur Taluk Hospital where her body was kept. Hospital authorities blame a serious lapse on the part of the nursing officer for storing the jewellery improperly and the police for failing to take custody of the valuables despite being notified. The ornaments, weighing about 20 grams, went missing between the 8th and 11th of the month. Police have registered a case based on a complaint from the hospital's nursing department.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  14 days ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  14 days ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  14 days ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  14 days ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  14 days ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  14 days ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  14 days ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  14 days ago