HOME
DETAILS

നാല് വർഷം ജോലി ചെയ്ത ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ടു, ആനുകൂല്യങ്ങൾ നൽകിയില്ല; കുടിശ്ശികയിനത്തിൽ 2,22,605 ദിർഹം ജീവനക്കാരന് നൽകാൻ‌ ഉത്തരവിട്ട് അബൂദബി കോടതി

  
October 30, 2025 | 7:31 AM


ദുബൈ: നാല് വർഷം ജോലി ചെയ്ത ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരന്, ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റ് കുടിശ്ശികകളും ഉൾപ്പെടെ 222,605 ദിർഹം (ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപ) നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി. കൂടാതെ, നിയമപരമായ ചെലവുകൾ വഹിക്കാനും, ജീവനക്കാരന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാനും കോടതി കമ്പനിയോട് ഉത്തരവിട്ടതായി 'അൽ ഖലീജ്' ദിനപത്രം റിപ്പോർട്ട് ചെയ്തു.

നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നും സേവനാന്തരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ചെന്നും ആരോപിച്ച് ജീവനക്കാരൻ ആദ്യം ലേബർ അതോറിറ്റിയിൽ പരാതി നൽകി. തുടർന്ന്, അതോറിറ്റിയുടെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് കേസ് കോടതിയിലേക്ക് റഫർ ചെയ്തത്.

565,000 ദിർഹം ആവശ്യപ്പെട്ടാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്. ഇതിൽ കുടിശ്ശികയായ ശമ്പളം (358,741.94 ദിർഹം), കാരണമില്ലാതെ പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരം (75,000 ദിർഹം), ഉപയോഗിക്കാത്ത അവധിക്ക് പകരമുള്ള ശമ്പളം (49,808.22 ദിർഹം), നോട്ടിസ് കാലയളവിനുള്ള തുക (25,000 ദിർഹം), സേവനാന്തരം ലഭിക്കേണ്ട ഗ്രാറ്റുവിറ്റി (31,500 ദിർഹം) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, താമസ-ഗതാഗത അലവൻസായി 26,000 ദിർഹവും, ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ചെലവഴിച്ച 51,153 ദിർഹം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതി രേഖകൾ പ്രകാരം ജീവനക്കാരന്റെ മൊത്തം സേവന കാലയളവ് നാല് വർഷവും അഞ്ച് മാസവും 27 ദിവസവുമാണ്. വിദഗ്ധ റിപ്പോർട്ട് പരിശോധിച്ച കോടതി, ജീവനക്കാരന് 31,452 ദിർഹം കുടിശ്ശികയായും 20,000 ദിർഹം താമസ അലവൻസായും ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തി. കൂടാതെ, കമ്പനിക്കുവേണ്ടി ജീവനക്കാരൻ സ്വന്തമായി ചെലവഴിച്ച 51,153 ദിർഹത്തിന്റെ കണക്ക് ശരിയാണെന്ന് ഒപ്പിട്ട രേഖകളും റിപ്പോർട്ട് സ്ഥിരീകരിച്ചു.

തുടർന്ന്, കേസിൽ വക്കീലിനെ അയക്കുകയോ, പ്രതിഭാ​ഗം തെളിവുകൾ ഹാജരാക്കുകയോ ചെയ്യാത്തതിനാൽ, കമ്പനിയുടെ അസാന്നിധ്യത്തിൽ കോടതി വിധി പ്രസ്താവിച്ചു. ഇതനുസരിച്ച്, 2,22,605 ദിർഹം മുൻ ജീവനക്കാരന് നൽകാനും, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാനും, നിയമപരമായ ചെലവുകൾ വഹിക്കാനും കോടതി കമ്പനിയോട് ഉത്തരവിട്ടു. മറ്റ് ആവശ്യങ്ങളെല്ലാം കോടതി തള്ളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു ബാങ്കിലെ വൈ-ഫൈ നെയിം 'പാകിസ്ഥാൻ സിന്ദാബാദ്'; ടെക്നീഷ്യന്റെ ഫോൺ സ്വിച്ച് ഓഫ്; കേസെടുത്ത് പൊലിസ്

National
  •  3 hours ago
No Image

സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി; ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണം കൊലപാതകം; കളരിപ്പയറ്റ് പരിശീലകനും ഭാര്യയും പിടിയിൽ

crime
  •  3 hours ago
No Image

മന്ത്രി ജി.ആര്‍ അനില്‍ അപമാനിച്ചു; എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് മുദ്രാവാക്യവും പ്രവര്‍ത്തികളും വേദനിപ്പിച്ചു: വി. ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

പ്രണയാഭ്യർഥന നിരസിച്ചു; സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; പ്രതി അറസ്റ്റിൽ

crime
  •  3 hours ago
No Image

തേനീച്ച അത്ര നിസാരക്കാരനല്ല; തേനീച്ചകളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് അബൂദബി

uae
  •  3 hours ago
No Image

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ചമക്കുന്നു; ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍, രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് നോട്ടിസ്

Kerala
  •  3 hours ago
No Image

തോൽക്കുമ്പോൾ അവർ ദുർബലർ; സ്ലോട്ടിന്റെ വാദം വൻ കോമഡിയെന്ന് ക്രിസ്റ്റൽ പാലസ് പരിശീലകൻ

Football
  •  3 hours ago
No Image

പുതിയ ജീവകാരുണ്യ പദ്ധതിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്: 4.7 ബില്യൺ ദിർഹമിന്റെ എൻഡോവ്‌മെൻ്റ് ഡിസ്ട്രിക്റ്റിൽ മെഡിക്കൽ സർവകലാശാലയും ആശുപത്രിയും അടക്കം നിരവധി സൗകര്യങ്ങൾ

uae
  •  4 hours ago
No Image

മകനേയും ഭാര്യയേയും കുട്ടികളേയും തീകൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ

Kerala
  •  4 hours ago
No Image

ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസ്: റാപ്പര്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

Kerala
  •  4 hours ago