സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ
മസ്‌കത്ത്: സോഹാർ വിലായത്തിൽ വൻതോതിൽ ലഹരിവസ്തുക്കൾ കടത്തിയ കേസിൽ ഏഷ്യൻ പൗരന്മാരായ രണ്ട് പേരെ പൊലിസ് പിടികൂടി. നോർത്ത് അൽ ബത്തിന ഗവർണറേറ്റ് പൊലിസ് കമാൻഡിലെ ഡയറക്ടറേറ്റ് ഓഫ് കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ താമസസ്ഥലത്ത് നിന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി ഒളിപ്പിച്ചുവെച്ച ലഹരിവസ്തുക്കൾ കസ്റ്റംസ് പിടിച്ചെടുത്തു. മരിജുവാന, ക്രിസ്റ്റൽ മെത്ത്, മോർഫിൻ, ഹാഷിഷ്, എന്നിവയെല്ലാം പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ ഉൾപ്പെടുന്നു. പിടിയിലായ പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, ഒമാൻ കസ്റ്റംസിലെ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്‌മെന്റ് വിഭാഗം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 12,470 ലധികം കുപ്പി മദ്യവും ലഹരിപാനീയങ്ങളുടെ ടിന്നുകളും പിടിച്ചെടുത്തു. റെയ്ഡിൽ 918 കിലോഗ്രാം പുകയില ഉത്പന്നങ്ങൾക്ക് പുറമേ 5,050 ലധികം പാക്കറ്റ് സിഗരറ്റുകളും പിടിച്ചെടുത്തു.
The Royal Oman Police have apprehended two Asian nationals in connection with a significant drug trafficking operation in the Wilayat of Sohar. The suspects were arrested by the North Al Batinah Governorate Police Command's Directorate for Combating Drugs and Psychotropic Substances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."