കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു
കുവൈത്ത് സിറ്റി: പുതുവത്സര ദിനത്തിന്റെ പുലർച്ചെ കുവൈത്തിലുണ്ടായ ബന്ധുക്കളുടെ കൂട്ടത്തല്ലിൽ യുവാവ് കൊല്ലപ്പെട്ടു. അൽ-സുബിയ പാലത്തിന് സമീപം വെള്ളി പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ലഹരിയിലായിരുന്ന യുവാക്കൾ തമ്മിലുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
അഞ്ച് കുവൈത്ത് പൗരന്മാരും രണ്ട് ബെദൂനുകളും ഉൾപ്പെടെ ഏഴ് പേർ തമ്മിലാണ് സംഘർഷമുണ്ടായത്. കടുത്ത മദ്യലഹരിയിലായിരുന്ന ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഏറ്റുമുട്ടലിനിടയിൽ മരണപ്പെട്ട യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.
യുവാവ് നിരന്തരം ഛർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിൽ മറ്റുള്ളവർക്കും പരുക്കേറ്റിട്ടുണ്ട്.
യുവാവിന്റെ മരണവാർത്ത പുറത്തുവന്നതിന് ശേഷവും സംഘർഷം അവസാനിച്ചില്ല. ആശുപത്രി പരിസരത്ത് വെച്ച് ഇരുവിഭാഗത്തിലെയും ബന്ധുക്കൾ വീണ്ടും ഏറ്റുമുട്ടി. പിന്നീട് സുരക്ഷാ സേന എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
സംഭവം കൊലപാതകമായി കണക്കാക്കി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
a violent confrontation among relatives during new year festivities in kuwait resulted in the death of a young man authorities are investigating the incident highlighting the importance of conflict resolution family safety measures and law enforcement intervention
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."