പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലിസുകാരന് സസ്പെൻഷൻ
കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പള്ളുരുത്തി സ്റ്റേഷനിലെ സി.പി.ഒ വിജേഷിനെതിരെയാണ് ഡി.സി.പി നടപടിയെടുത്തത്. സംഭവത്തിൽ വിജേഷിനെതിരെ കൊച്ചി ഹാർബർ പൊലിസ് നേരത്തെ കേസെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാസ്‌പോർട്ട് വെരിഫിക്കേഷനായി യുവതിയെ വെല്ലിംഗ്ടൺ ഐലൻഡിലെ വോക്ക്‌വേയിലേക്ക് വിജേഷ് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന കാറിലേക്ക് യുവതിയെ ബലമായി പിടിച്ചുകയറ്റാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. യുവതി ശക്തമായി എതിർത്തിട്ടും ഇയാൾ മോശമായി പെരുമാറുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനും കടന്നുപിടിച്ചതിനും ഇന്നലെയാണ് യുവതി ഹാർബർ പൊലിസിൽ പരാതി നൽകിയത്. യുവതി നൽകിയ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് വിജേഷിനെ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. പ്രതിയായ വിജേഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. നിലവിൽ ഹാർബർ പൊലിസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
A Kochi police officer has been suspended after allegedly molesting a woman during a passport verification process. The officer, a CPO at the Palluruthy station, reportedly lured the woman to Wellington Island, where he attempted to force her into a car and misbehaved with her. Following a formal complaint, the Harbor Police registered a case for outraging the modesty of a woman, leading to his immediate suspension and further investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."