അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ
ചെന്നൈ: ആഘോഷങ്ങൾക്കായി എത്തിയ അതിഥിയുടെ മൗലികാവകാശമായ സ്വകാര്യതയെ മാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉദയ്പൂർ ലീല പാലസിനെതിരെ ചെന്നൈ (നോർത്ത്) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി പുറപ്പെടുവിച്ചു. നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും, മുറി വാടകയായ 55,500 രൂപ (9% പലിശ സഹിതം) തിരികെ നൽകാനും, കോടതി ചെലവിലേക്ക് 10,000 രൂപ നൽകാനുമാണ് ഉത്തരവ്.
ചെന്നൈ സ്വദേശിയായ അഭിഭാഷകയും ഭർത്താവും തങ്ങളുടെ 'ബേബി മൂണും' ജന്മദിനവും ആഘോഷിക്കാനാണ് 2025 ജനുവരിയിൽ ലീല പാലസിൽ എത്തിയത്. ലേക്ക് വ്യൂ ഉള്ള പ്രീമിയം മുറിക്കായി 55,500 രൂപയാണ് ഇവർ നൽകിയത്. ദമ്പതികൾ മുറിക്കുള്ളിലെ ശുചിമുറിയിൽ ആയിരുന്ന സമയത്ത്, കോളിംഗ് ബെൽ അടിച്ച് നിമിഷങ്ങൾക്കകം ഹൗസ് കീപ്പിംഗ് ജീവനക്കാരി മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തുകയറുകയായിരുന്നു.
ഹോട്ടലിന്റെ ആഭ്യന്തര ചട്ടങ്ങൾ (SOP) അതിഥികളുടെ സ്വകാര്യതയ്ക്ക് മുകളിലല്ലെന്ന് കോടതി വ്യക്തമാക്കി. ഹോട്ടൽ ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ട് കോടതി പറഞ്ഞ പ്രധാന കാര്യങ്ങൾ ഇവയാണ്:
മണി അടിച്ച ഉടൻ തന്നെ മാസ്റ്റർ കീ ഉപയോഗിച്ച് അകത്ത് പ്രവേശിക്കുന്നത് യുക്തിരഹിതവും സുരക്ഷിതമല്ലാത്തതുമായ നടപടിയാണ്. പരാതിക്കാരി ഗർഭിണിയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഈ സംഭവം അവർക്ക് വലിയ മാനസിക ആഘാതവും അപമാനവും ഉണ്ടാക്കി. പരാതി നൽകിയതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ നൽകാൻ വൈകിപ്പിക്കുകയും, ചെക്ക്ഔട്ട് സമയത്ത് ലഗേജ് തടഞ്ഞുവെച്ച് ദമ്പതികളെ മണിക്കൂറുകളോളം ബുദ്ധിമുട്ടിക്കുകയും ചെയ്ത ഹോട്ടൽ മാനേജ്‌മെന്റിന്റെ നടപടിയെയും കോടതി രൂക്ഷമായി വിമർശിച്ചു.
"ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് പ്രതീക്ഷിക്കുന്ന മിനിമം സുരക്ഷയോ സേവനമോ ഇവിടെ ഉണ്ടായില്ല. ഹോട്ടലിലെ കേടായ വാതിലുകളും പ്രവർത്തിക്കാത്ത സിസിടിവിയും സേവനത്തിലെ ഗുരുതരമായ വീഴ്ചയാണ് കാണിക്കുന്നത്." എന്നും ഉപഭോക്തൃ കോടതി വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
The Consumer Disputes Redressal Commission in Udaipur imposed a fine of 10 lakh rupees on the Leela Palace Hotel for violating the privacy of a guest. The case involved a female guest who alleged that the hotel staff compromised her privacy during her stay. Finding the hotel guilty of "deficiency in service" and failing to ensure a secure environment, the commission ordered the compensation to be paid to the complainant for the mental agony and harassment caused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."