HOME
DETAILS

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

  
January 15, 2026 | 2:36 AM

remand prisoners allegedly planned from inside jail to kill police officers in connection with a drug case

കോഴിക്കോട്: വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നുമുൾപ്പെടെ അതിവിദഗ്ധമായി എത്തിക്കുന്ന കോടികൾ വിലമതിക്കുന്ന രാസലഹരി പിടികൂടിയതിന് പിന്നാലെ പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന.   കോഴിക്കോട് ജില്ലാ ജയിലിൽ രാസലഹരിക്കേസിലെ റിമാൻഡ് തടവുകാരാണ് സംഘടിച്ച് പതിവായി കേസുകൾ പിടികൂടുന്ന പൊലിസ് ഓഫിസർമാരെ വകവരുത്താൻ ഗൂഢാലോചന നടത്തിയത്. ജയിലിൽ ലഹരിക്കേസിലെ പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സഹതടവുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ജയിലുദ്യോഗസ്ഥർ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. 

 ലോക്കൽ പൊലിസും ഡാൻസാഫുമാണ് കോഴിക്കോടുൾപ്പെടെയുള്ള ജില്ലകളിൽ സ്ഥിരമായി രാസലഹരി പിടികൂടുന്നത്. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ നിരന്തരമായി രാസലഹരി പിടികൂടുന്നതോടെ വിൽപനയെ പ്രതികൂലമായി ബാധിച്ചു. ലഹരി പിടികൂടുന്നതിന് പുറമേ ലഹരി വിൽപനയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിയും പൊലിസ് സ്വീകരിക്കുന്നുണ്ട്.  ഇതും ലഹരി വിൽപന സംഘത്തിനെ പ്രതികൂലമായി ബാധിച്ചതോടെയാണ് പൊലിസുദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം. ഇക്കാര്യം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സ്‌റ്റേറ്റ് സ്‌പെഷൽബ്രാഞ്ചിന്റെ കോഴിക്കോട് റേഞ്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിക്ക് കഴിഞ്ഞ ആഴ്ച കൈമാറിയിട്ടുണ്ട്. തുടർന്ന് ഇന്റലിജൻസ് മേധാവി കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർക്ക് മുന്നറിയിപ്പ് നൽകിയതായാണ് വിവരം. 

 പത്രമാധ്യമങ്ങളിലൂടെ എൻ.ഡി.പി.എസ് കേസുകൾ പിടികൂടുന്ന പൊലിസുദ്യോഗസ്ഥരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. അതിനാൽ അന്വേഷണസംഘത്തിന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന നിർദേശവും പൊലിസിന് ലഭിച്ചിട്ടുണ്ട്. അതേസമയം ജയിലിൽ പൊലിസിനെതിരേ ഇത്തരത്തിൽ ഭീഷണികൾ ഉണ്ടാവുന്നതാണെന്നും ഇവ മുഖവിലക്കെടുക്കാതെ ലഹരി മാഫിയക്കെതിരേ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനുമാണ്    പൊലിസിൻ്റെ തീരുമാനം.

remand prisoners allegedly planned, from inside jail, to kill police officers in connection with a drug case.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  5 hours ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  5 hours ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  5 hours ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  5 hours ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  6 hours ago
No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  13 hours ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  13 hours ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  13 hours ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  14 hours ago
No Image

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

National
  •  7 hours ago