ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി
റായ്പൂര്‍: ലൈംഗിക അതിക്രമക്കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നതില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി. ഒരാളെ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും എന്നാല്‍ ശാരീരികമായ പ്രവേശനം നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ 'ബലാത്സംഗം' എന്ന കുറ്റത്തിന് പകരം 'ബലാത്സംഗശ്രമം'ആയി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് നരേന്ദ്ര കുമാര്‍ വ്യാസ് അധ്യക്ഷനായ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. 2004ല്‍ നടന്ന ഒരു കേസില്‍ വിചാരണ കോടതി വിധിച്ച ബലാത്സംഗ കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതി ഈ നിയമപരമായ മാറ്റം വരുത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്, ഒരു കുറ്റകൃത്യം ബലാത്സംഗമായി കണക്കാക്കണമെങ്കില്‍ ശാരീരികമായ പ്രവേശനം നിര്‍ബന്ധമാണ്. ഈ കേസില്‍ വൈദ്യപരിശോധനാ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ അത്തരമൊരു പ്രവൃത്തി നടന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി അതിക്രമത്തിന് മുതിര്‍ന്നു എന്നത് വ്യക്തമായതിനാല്‍, കുറ്റത്തെ 'ബലാത്സംഗശ്രമം' എന്ന വിഭാഗത്തിലേക്ക് കോടതി മാറ്റി. ഇതോടെ പ്രതിയുടെ ശിക്ഷ മൂന്നര വര്‍ഷം കഠിനതടവായും 200 രൂപ പിഴയായും കോടതി നിശ്ചയിച്ചു.
The Chhattisgarh High Court has made a strange observation in determining the nature of the crime in sexual assault cases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."