HOME
DETAILS

100 വര്‍ഷം മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ 35,000 രൂപ കടം വാങ്ങി; തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കുടുംബം, കയ്യില്‍ കടം നല്‍കിയതിന്റെ രേഖകളും

  
Web Desk
February 26, 2026 | 8:20 AM

indian family seeks repayment of rs 35000 loan given to british government 100 years ago produces documentary proof

ഭോപ്പാല്‍: സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നാണ് നിലയില്‍ ബ്രിട്ടീഷ് സാമ്രാജ്യം അറിയപ്പെട്ടിരുന്നത്. ഇതില്‍ അഭിമാനിച്ചിരുന്നവരാണ് അവര്‍. ഒരു നൂറ്റാണ്ടോളം ലോകത്തിലെ സാമ്പത്തിക ശക്തിയുമായിരുന്നു അവര്‍. എന്നാല്‍ 
എന്നാല്‍ മധ്യപ്രദേശിലെ സെഹോര്‍ പട്ടണത്തില്‍, പഴയ വസ്തുക്കള്‍ക്കിടയില്‍ നിന്ന് കിട്ടിയ ഒരു കടലാസ് കഷണം സൂചിപ്പിക്കുന്നത്, ശക്തമായ സാമ്രാജ്യത്തിന് പോലും ഒരിക്കല്‍ ഇന്ത്യയിലെ സമ്പന്നനായ പ്രാദേശിക ബിസിനസുകാരനില്‍ നിന്ന് വായ്പ വാങ്ങേണ്ടി വന്നിരുന്നു എന്നാണ്. വിശ്വസിക്കാനാവുന്നുണ്ടോ ഇത്. ഇന്ത്യയിലെ ഈ കുടുംബം ബ്രിട്ടീഷ് സര്‍ക്കാരിനോട് തങ്ങളുടെ പഴയ കടം തിരിച്ചാവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഏതായാവൃലും സംഭവം വലിയ വാര്‍ത്തയായിട്ടുണ്ട്. 

ഏകദേശം 109 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1917 ല്‍, ലോകം യുദ്ധത്തിന്റെ പിടിയിലാവുകയും സാമ്രാജ്യത്വ ഭരണം ദുര്‍ബലമാവുകയും ചെയ്തപ്പോഴാണ് വാര്‍ത്തക്കടിസ്ഥാനമായ സംഭവം. സെഹോറിലെയും ഭോപ്പാല്‍ നാട്ടുരാജ്യത്തിലെയും ഏറ്റവും സമ്പന്നനും സ്വാധീനമുള്ളതുമായ ബിസിനസുകാരില്‍ ഒരാളായ സേത്ത് ജുമ്മലാല്‍ റുത്തിയയില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ 35,000 രൂപ കടം വാങ്ങുന്നു. ആ കാലഘട്ടത്തില്‍ ഈ തുക വളരെ വലുതായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്നാണ് കുടുംബം പറയുന്നത്.

കടം വാങ്ങിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ ഒരുങ്ങുകയാണ് സേത്ത് ജുമ്മലാലിന്റെ ചെറുമകന്‍ വിവേക് റുത്തിയ. 'ചരിത്രപരവും തിരിച്ചടയ്ക്കാത്തതുമായ പരമാധികാര കടം' റുത്തിയ ഇതിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. 

ഈയിടെയാണ് ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, പഴയ രേഖകള്‍, കത്തിടപാടുകള്‍, കുടുംബ വില്‍പത്രം എന്നിവ കണ്ടെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭോപ്പാല്‍ നാട്ടുരാജ്യത്തിലെ ഭരണം കാര്യക്ഷമമാക്കുന്നതിനാണ് വായ്പ എടുത്തതെന്നും അത് യുദ്ധ വായ്പയായി നാമകരണം ചെയ്യപ്പെട്ടുവെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. വായ്പ നല്‍കി ഏകദേശം 20 വര്‍ഷത്തിനുശേഷം, 1937-ല്‍ സേത്ത് ജുമലാല്‍ റുത്തിയ മരിച്ചു. ഈ കാലത്തിനിടക്ക് പണം തിരികെ കിട്ടിയില്ല. പിന്നീട് എല്ലാവരും ഇക്കാര്യം മറന്നു- കുടുംബം പറയുന്നു.

1917ല്‍ 35,000 രൂപയെന്നത് ഇപ്പോള്‍ നിസാര തുകയായിരിക്കാം. എന്നാല്‍ ഇന്നത്തെ അതിന്റെ മൂല്യം പലിശയും ചേര്‍ത്ത് കോടിക്കണക്കിന് രൂപ (ഏകദേശം 1.85 കോടി രൂപ) വരുമെന്നാണ് റുത്തിയ പറയുന്നത്.

'1917 ലെ സ്വര്‍ണ്ണ വിലയെ അടിസ്ഥാനമാക്കി തുക കണക്കാക്കുകയും ഇന്നത്തെ നിരക്കുമായി താരതമ്യം ചെയ്യുകയും ചെയ്താല്‍, ഈ കണക്ക് ഗണ്യമായി വര്‍ദ്ധിക്കും,' അദ്ദേഹം പറയുന്നു. 

പരമാധികാര രാഷ്ട്രങ്ങള്‍ തത്വത്തില്‍ മുമ്പ് വരുത്തിയ കടങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാണെന്ന് വാദിച്ചുകൊണ്ട്,  അന്താരാഷ്ട്ര നിയമ തത്വങ്ങള്‍ പ്രയോഗിക്കാന്‍ കുടുംബം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അത്തരം കേസുകള്‍ അപൂര്‍വവും സങ്കീര്‍ണ്ണവുമാണെങ്കിലും അസാധാരണമായ നിയമ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു, പ്രത്യേകിച്ചും കൊളോണിയല്‍ അധികാരികളും സ്വകാര്യ വ്യക്തികളും തമ്മിലുള്ള സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇടപാടുകള്‍ സംബന്ധിച്ചതാകുമ്പോള്‍.

സ്വാതന്ത്ര്യത്തിന് മുമ്പ്, സെഹോര്‍, ഭോപ്പാല്‍ നാട്ടുരാജ്യങ്ങളിലെ ഏറ്റവും പ്രമുഖരും സമ്പന്നരുമായ കുടുംബമായിരുന്നു റുത്തിയ കുടുംബം. ഭരണപരമായ സ്വാധീനത്തിനും സാമ്പത്തിക ശക്തിക്കും പേരുകേട്ട അവര്‍ വിശാലമായ ഭൂമിയും സ്വത്തും കൈവശം വച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നും, സെഹോറിന്റെ വാസസ്ഥലങ്ങളുടെ 20 മുതല്‍ 30 ശതമാനം വരെ ഒരു പ്രധാന ഭാഗം ഒരിക്കല്‍ റുത്തിയകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയപ്പെടുന്നു.

സെഹോര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കുടുംബം ഇപ്പോഴും സ്വത്തുക്കളുണ്ട്, കൃഷി, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് രുത്തിയ കുടുംബം സജീവമാണ്. എന്നിരുന്നാലും, പല പഴയ ജന്മി കുടുംബങ്ങളെയും പോലെ, സ്വത്ത് തര്‍ക്കങ്ങളിലും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാമമാത്രമായ തുകകള്‍ക്ക് നിശ്ചയിച്ച പൈതൃക വാടകയുമായി ബന്ധപ്പെട്ട കേസുകളിലും വ്യാപൃതരാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

an indian family claims the british government borrowed rs 35,000 a century ago and now seeks repayment, presenting documents as proof of the loan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സാപ്പ് ഉപയോഗത്തിൽ വൻ മാറ്റം: പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത; പുതിയ സിം ബൈൻഡിങ് ചട്ടം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

Tech
  •  2 hours ago
No Image

വീണാ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം; പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്

Kerala
  •  2 hours ago
No Image

'ജുഡീഷ്യറിക്ക് മുറിവേറ്റു' പാഠപുസ്ത വിവാദത്തില്‍ സുപ്രിം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്രം; മാപ്പ് പറഞ്ഞാല്‍ മതിയാവില്ലെന്നും പരമോന്നത കോടതി 

National
  •  2 hours ago
No Image

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ല: വി.ഡി സതീശന്‍

Kerala
  •  2 hours ago
No Image

കൊലപാതകമല്ല, സ്വാഭാവിക മരണം; അമ്മയുടെ മൃതദേഹം ആരുമറിയാതെ മകന്‍ സംസ്‌കരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 hours ago
No Image

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കെഎസ്ആർടിസി ഡ്രൈവർ മരിച്ചു, യാത്രക്കാരൻ ബസ് ഇടിച്ച് നിർത്തി, നിരവധിപേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് മുകേഷിന് സീറ്റില്ല, പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുകേഷ്

Kerala
  •  4 hours ago
No Image

ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ ഫലസ്തീന്‍ വിഷയം ഉന്നയിക്കണം; മോദിയോട് ആവശ്യമുന്നയിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി

International
  •  4 hours ago
No Image

നടി രന്യ റാവു കടത്തിയത് 102 കോടി രൂപയുടെ സ്വർണം; കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

National
  •  4 hours ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു, സംഭവം മരുന്ന് വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ

Kerala
  •  4 hours ago