HOME
DETAILS

സൈനികരെ വിമര്‍ശിക്കുന്നവരോട് മോഹന്‍ലാല്‍; മരണ പ്രദേശങ്ങളില്‍ അവര്‍ ഒരു മണിക്കൂര്‍ നില്‍ക്കുമോ..?

  
Web Desk
September 21 2016 | 19:09 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

തിരുവനന്തപുരം:കശ്മിരിലെ ഉറി സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബ്ലോഗിലൂടെ പ്രതികരിച്ച് ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍.
സൈനികര്‍ ആക്രമിക്കപ്പെടുന്ന അവസരത്തില്‍ ഉയരുന്ന വിഭിന്ന ശബ്ദങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്ന മോഹന്‍ലാല്‍ വിമര്‍ശനക്കാര്‍ ഒരു മണിക്കൂറെങ്കിലും ഈ അതിര്‍ത്തിപ്രദേശങ്ങളില്‍ വന്ന് നില്‍ക്കാന്‍ തയാറാകുമോയെന്നും ചോദിക്കുന്നു.
പാകിസ്താന്‍ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു. ഭീകരരെ പരിശീലിപ്പിച്ച്, അതിര്‍ത്തി കടത്തിവിട്ട്, 18 ധീര ജവാന്മാരെയാണ് അവര്‍ കൊന്നൊടുക്കിയത്. 'ലജ്ജ' എന്ന വാക്ക് ഞാന്‍ മന:പൂര്‍വമാണ് ഉപയോഗിച്ചത്. ഏത് ഭീകരപ്രവര്‍ത്തനവും ലജ്ജാകരമാണ് ലാല്‍ പറയുന്നു. കശ്മിരിലെ തന്ത്രപ്രധാനമായ പല സൈനികമേഖലകളിലും പോകാന്‍ അവസരം ലഭിച്ചയാളാണ് ഞാന്‍.
ടെറിട്ടോറിയല്‍ ആര്‍മിയിലെ ഒരു അംഗം എന്ന നിലയില്‍ എത്രമാത്രം പ്രതികൂലമായ സാഹചര്യങ്ങളിലാണ് അവ നിലനില്‍ക്കുന്നത് എന്ന കാര്യം നേരിട്ട് കണ്ടറിഞ്ഞതാണ്.
ഇത്തരം സാഹചര്യങ്ങളിലും നമ്മുടെ ജവാന്മാര്‍ സഹനത്തോടെയും ധീരമായും ഇമ ചിമ്മാതെ കാവല്‍ നില്‍ക്കുന്നത് നമുക്ക് വേണ്ടിയാണ്.
അതവരുടെ ജോലിയല്ലേ, അതിനവര്‍ക്കു ശമ്പളവും നല്‍കുന്നില്ലേയെന്നു ചോദിക്കുന്ന ചാരുകസേര ബുദ്ധിജീവികളെ ഞാന്‍ ആദരവോടെ ക്ഷണിക്കുന്നു. മഞ്ഞ് പെയ്യുന്ന, മരണം മുന്നില്‍ വന്ന് നില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു ദിവസമോ ഒരു മണിക്കൂറെങ്കിലും ഒന്നുവന്ന് നില്‍ക്കാന്‍.
രാജ്യത്തിനുവേണ്ടി ഏത് നിമിഷവും മരിച്ചുവീഴാന്‍ തയാറായി നില്‍ക്കുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ നിയന്ത്രണരേഖയില്‍ വന്ന് ഒരു പട്ടാളക്കാരനായി നിന്നാല്‍ മാത്രമേ മനസിലാകൂ.
എന്നിട്ട് മാത്രം ഇത്തരം സംഭവങ്ങളോട് പ്രതികരിക്കണമെന്നാണ് ബ്ലോഗിലൂടെ മോഹന്‍ലാല്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  10 minutes ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  an hour ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  an hour ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  2 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  2 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  4 hours ago

No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  6 hours ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  7 hours ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  7 hours ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  7 hours ago