HOME
DETAILS

കൊവിഡ് 19: ഹർത്താലില്ലാത്ത ഗൾഫ് നാടുകൾ ഹർത്താൽ പ്രതീതിയിൽ

  
backup
March 22 2020 | 11:03 AM

gulf-states-in-hartal-effect-2020

      റിയാദ്: ഹർത്താലും ബന്ദും കേട്ട് കേൾവി പോലുമില്ലാത്ത ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പൂർണ്ണ ഹർത്താൽ പ്രതീതിയിലാണ്. കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങൾ നടപ്പിലാക്കിയ അതി കർശനമായ നിലപാടുകൾ മൂലം സ്വദേശികളും വിദേശികളും പൂർണ്ണമായും വീടുകളിൽ തന്നെ കഴിയുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതിനാൽ തന്നെ കേരളത്തിൽ അടിക്കിടെ എത്തുന്ന ഹർത്താൽ പ്രതീതിയാണ് വിവിധയിടങ്ങളിൽ. സഊദി തലസ്ഥാന നഗരിയായ റിയാദിലെ പ്രധാന വാണിജ്യകേന്ദ്രമായ ബത്ഹയില്‍ ഉൾപ്പെടെ രാജ്യത്തിന്റെ ഒട്ടു മിക്ക നഗരികളും പട്ടണങ്ങളും ആളൊഴിഞ്ഞു. മിക്ക കടകളും അടഞ്ഞുകിടക്കുന്നതിനാല്‍ ഹല്‍ത്താല്‍ സമാന അന്തരീക്ഷമാണ്. ആള്‍കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി പോലീസും ബലദിയ ഉദ്യോഗസ്ഥരുമെത്തി മിക്ക കടകളും അടപ്പിക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്‌തതോടെയാണ്‌ ഹർത്താൽ സമാനമായി മാറിയത്. കൂടാതെ, പൊതു ഗതാഗതം കൂടി നിർത്തി വെച്ചതോടെ ഇത് പൂര്ണമാകുകയായിരുന്നു. സഊദിയെ കൂടാതെ, ഒട്ടു മിക്ക ഗൾഫ് രാജ്യങ്ങളിലും ഇതേ അവസ്ഥയാണ്. കുവൈത്തിലും ഖത്തറിലും അധികൃതർ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്‌തതോടെ ആളുകൾ പൂർണ്ണമായും വീടുകളിലാണ്.


      കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സഊദി ഭരണകൂടം നടപ്പിലാക്കുന്ന കർശന നടപടികളുടെ ഭാഗമായി സ്വദേശികൾക്കും വിദേശികൾക്കും കനത്ത ജാഗ്രതാ നിർദേശമാണ് കഴിഞ്ഞ ദിവസങ്ങളിൽ നിയമപാലകരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നൽകിയത്. ഞായറാഴ്ച്ച മുതൽ പല കമ്പനികളും തങ്ങളുടെ തൊഴിലാളികൾക്ക് രണ്ടാഴ്ചത്തേക്ക് ലീവ് അനുവദിച്ചതോടെ ഇവരും റൂമുകളിൽ കുടുംബവുമായി കഴിയുകയാണ്. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടി താമസ സ്ഥലത്ത് ഏറെ ശുചിത്വം പാലിച്ച് കഴിഞ്ഞു കൂടുകയാണ്. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണെന്ന അധികാരികളുടെ അഭ്യർഥന ശിരസ്സാവഹിച്ച് പൊതു ജനം തങ്ങളുടെ സ്ഥാപനങ്ങൾ പൂർണമായും നിർത്തിവെച്ച് വീടുകളിൽ കഴിഞ്ഞു കൂടുകയാണ്. വിദേശികൾ കൂട്ടമായെത്തുന്ന ബുറൈദ കേരള മാർക്കറ്റിലെ മുഴുവൻ കടകളും നിശ്ചിത ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയത് പൊടുന്നനെയായിരുന്നു. ദൃശ്യ, പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമൊക്കെ നിരന്തരം നിർദേശങ്ങൾ നൽകിയിട്ടും അത് മുഖവിലക്കെടുക്കാതെയും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോട് നിസ്സഹകരണം പ്രകടിപ്പിക്കുകയും ചെയ്യുന്നത് മനസ്സിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കടകളടപ്പിക്കുകയും മാർക്കറ്റിൽനിന്നും ആളുകളെ ഒഴിപ്പിക്കുകയുമായിരുന്നു.
       ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു തവണയായി കടകൾക്ക് മുൻവശത്തും റോഡിലുമായി വൈറസ് പ്രതിരോധ ലായനി സ്‌പ്രേ ചെയ്യുകയും ചെയ്യുന്നുണ്ട്. ഭരണകൂടത്തിന്റെ ഉത്തരവ് ലഭ്യമായതോടെ മേഖലയിലെ മാളുകളും ബാർബർ ഷോപ്പുകളും നേരത്തേ തന്നെ അടച്ചിട്ടിരുന്നു. സ്വദേശികൾ പൂർണാർഥത്തിൽ തന്നെ പ്രവർത്തനങ്ങളോട് സഹകരിക്കുകയും റോഡുകളിൽനിന്നും പൊതു ഇടങ്ങളിൽനിന്നും അപ്രത്യക്ഷരാവുകയും ചെയ്തിട്ടുണ്ട്. പൊതുഗതാഗതം നിയന്ത്രിണ വിധേയമാക്കിയതും പള്ളികളും മാളുകളും മറ്റ് സ്ഥാപനങ്ങളുമൊക്കെ അടച്ചതും ജനജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ ക്ഷമയോടെ സഹകരിക്കുന്നുണ്ട്. അതിനിടെ, ചിലർ തങ്ങളുടെ സുഹൃത്തുക്കളുമൊത്ത് സൊറ പറഞ്ഞിരിക്കാൻ ചിലയിടങ്ങളിൽ ഒത്തു കൂടുന്നത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ദമാമിൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒത്തു കൂടിയവരെ പോലീസ് വിരട്ടിയോടിച്ചു. ഏതാനും ചില ഹൈപ്പർമാർക്കറ്റുകൾ മാത്രമേ കിഴക്കൻ പ്രവിശ്യയിൽ തുറന്നു പ്രവർത്തിക്കുന്നുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  a month ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  a month ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  a month ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  a month ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  a month ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  a month ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  a month ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  a month ago