HOME
DETAILS

ടെക്‌നോപാര്‍ക്ക്: ചട്ടം ലംഘിച്ച് ബാങ്കുകളില്‍ കോടികളുടെ സ്ഥിര നിക്ഷേപം

  
backup
July 07, 2018 | 6:34 PM

tachno-park

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ സര്‍ക്കാര്‍ ചട്ടം ലംഘിച്ച് അനുമതിയില്ലാതെ കോടികള്‍ വിവിധ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തിയതായി വിവര സാങ്കേതിക വകുപ്പ് നിയോഗിച്ച പരിശോധനാ വിഭാഗം കണ്ടെത്തി.
ഏതാണ്ട് 25 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തുക മറ്റു ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ അനുമതിയില്ലാതെ സ്ഥിരനിക്ഷേപം നടത്തരുതെന്ന് പദ്ധതി വിഹിതം അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനില്‍നിന്ന് നിക്ഷേപം നടത്തിയ കാലയളവില്‍ തുകയുടെ 18 ശതമാനം പലിശ ഈടാക്കണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍, ടെക്‌നോപാര്‍ക്കിലെ ധനകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള ചീഫ് ഫിനാന്‍സ് ഓഫിസര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24ന് 25 കോടിയലധികം രൂപ വിവിധ ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തിയതാണ് പരിശോധനാ വിഭാഗം കണ്ടെത്തിയത്.
സര്‍ക്കാര്‍ പണം സ്ഥിരനിക്ഷേപം നടത്തുക മാത്രമല്ല ഒരുതരത്തിലുള്ള സാമ്പത്തിക അച്ചടക്കവും പാലിക്കാതെയും മാനദണ്ഡമില്ലാതെയും ചെലവഴിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ധനകാര്യ അച്ചടക്കം ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ ചീഫ് ഫിനാന്‍സ് ഓഫിസറുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനങ്ങള്‍ കരാര്‍ നല്‍കുന്നതിലും സുതാര്യത പാലിച്ചിട്ടില്ല. ടെണ്ടര്‍, ക്വട്ടേഷന്‍ നടപടികള്‍ പാലിക്കാതെ വേണ്ടപ്പെട്ടവര്‍ക്ക് യഥേഷ്ടം കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. കരാര്‍ കാലവധി പുതുക്കി നല്‍കുന്നതും നടപടി ക്രമം പാലിച്ചല്ല. ഭീമമായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ രേഖാമൂലവും ഫോണിലൂടെയും സര്‍ക്കാരിന് ലഭിക്കുന്നുവെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ടെക്‌നോപാര്‍ക്കിലെ മുഴുവന്‍ കെട്ടിടങ്ങളും പണി കഴിപ്പിച്ചിട്ടുള്ളത്. പണി പൂര്‍ത്തിയായ കെട്ടിടങ്ങള്‍ സ്‌ക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ വാടക കണക്കാക്കി പാട്ടത്തിന് നല്‍കുകയാണ് ചെയ്യുന്നത്.
സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥരടങ്ങിയ ഒരു സമിതിയാണ് വാടക നിശ്ചയിക്കുന്നത്. എന്നാല്‍ കെട്ടിടങ്ങള്‍ അനുവദിക്കുന്നതില്‍ സുതാര്യത ഇല്ലായെന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2016ന് ശേഷം ടെക്‌നോപാര്‍ക്കില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായും സുതാര്യമാണെന്നും കേരളത്തിലെ ഐ.ടി മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ടെക്‌നോപാര്‍ക്കിനെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്‍ പറഞ്ഞു.
ഐ.ടി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് 2017ല്‍ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പിലാക്കിയതായും ഐ.ടി സെക്രട്ടറി അവകാശപ്പെട്ടു. റിപ്പോര്‍ട്ടില്‍ ചീഫ് ഫിനാന്‍സ് ഓഫിസറെ വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ല.
ടെക്‌നോപാര്‍ക്കില്‍ കൈവശമുള്ള സ്ഥലം ചിലര്‍ മറ്റുള്ളവര്‍ക്ക് മറിച്ച് നല്‍കുന്ന രീതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ക്യൂ സിസ്റ്റം കൃത്യമായി നടപ്പാക്കിയെന്നും അദ്ദേഹം പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  3 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  3 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  3 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  3 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  3 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  3 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  3 days ago