HOME
DETAILS

ടെക്‌നോപാര്‍ക്ക്: ചട്ടം ലംഘിച്ച് ബാങ്കുകളില്‍ കോടികളുടെ സ്ഥിര നിക്ഷേപം

  
backup
July 07, 2018 | 6:34 PM

tachno-park

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ സര്‍ക്കാര്‍ ചട്ടം ലംഘിച്ച് അനുമതിയില്ലാതെ കോടികള്‍ വിവിധ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തിയതായി വിവര സാങ്കേതിക വകുപ്പ് നിയോഗിച്ച പരിശോധനാ വിഭാഗം കണ്ടെത്തി.
ഏതാണ്ട് 25 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തുക മറ്റു ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ അനുമതിയില്ലാതെ സ്ഥിരനിക്ഷേപം നടത്തരുതെന്ന് പദ്ധതി വിഹിതം അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനില്‍നിന്ന് നിക്ഷേപം നടത്തിയ കാലയളവില്‍ തുകയുടെ 18 ശതമാനം പലിശ ഈടാക്കണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍, ടെക്‌നോപാര്‍ക്കിലെ ധനകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള ചീഫ് ഫിനാന്‍സ് ഓഫിസര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24ന് 25 കോടിയലധികം രൂപ വിവിധ ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തിയതാണ് പരിശോധനാ വിഭാഗം കണ്ടെത്തിയത്.
സര്‍ക്കാര്‍ പണം സ്ഥിരനിക്ഷേപം നടത്തുക മാത്രമല്ല ഒരുതരത്തിലുള്ള സാമ്പത്തിക അച്ചടക്കവും പാലിക്കാതെയും മാനദണ്ഡമില്ലാതെയും ചെലവഴിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ധനകാര്യ അച്ചടക്കം ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ ചീഫ് ഫിനാന്‍സ് ഓഫിസറുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനങ്ങള്‍ കരാര്‍ നല്‍കുന്നതിലും സുതാര്യത പാലിച്ചിട്ടില്ല. ടെണ്ടര്‍, ക്വട്ടേഷന്‍ നടപടികള്‍ പാലിക്കാതെ വേണ്ടപ്പെട്ടവര്‍ക്ക് യഥേഷ്ടം കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. കരാര്‍ കാലവധി പുതുക്കി നല്‍കുന്നതും നടപടി ക്രമം പാലിച്ചല്ല. ഭീമമായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ രേഖാമൂലവും ഫോണിലൂടെയും സര്‍ക്കാരിന് ലഭിക്കുന്നുവെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ടെക്‌നോപാര്‍ക്കിലെ മുഴുവന്‍ കെട്ടിടങ്ങളും പണി കഴിപ്പിച്ചിട്ടുള്ളത്. പണി പൂര്‍ത്തിയായ കെട്ടിടങ്ങള്‍ സ്‌ക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ വാടക കണക്കാക്കി പാട്ടത്തിന് നല്‍കുകയാണ് ചെയ്യുന്നത്.
സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥരടങ്ങിയ ഒരു സമിതിയാണ് വാടക നിശ്ചയിക്കുന്നത്. എന്നാല്‍ കെട്ടിടങ്ങള്‍ അനുവദിക്കുന്നതില്‍ സുതാര്യത ഇല്ലായെന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2016ന് ശേഷം ടെക്‌നോപാര്‍ക്കില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായും സുതാര്യമാണെന്നും കേരളത്തിലെ ഐ.ടി മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ടെക്‌നോപാര്‍ക്കിനെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്‍ പറഞ്ഞു.
ഐ.ടി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് 2017ല്‍ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പിലാക്കിയതായും ഐ.ടി സെക്രട്ടറി അവകാശപ്പെട്ടു. റിപ്പോര്‍ട്ടില്‍ ചീഫ് ഫിനാന്‍സ് ഓഫിസറെ വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ല.
ടെക്‌നോപാര്‍ക്കില്‍ കൈവശമുള്ള സ്ഥലം ചിലര്‍ മറ്റുള്ളവര്‍ക്ക് മറിച്ച് നല്‍കുന്ന രീതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ക്യൂ സിസ്റ്റം കൃത്യമായി നടപ്പാക്കിയെന്നും അദ്ദേഹം പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  3 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  3 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  3 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  3 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  3 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  3 days ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  3 days ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  3 days ago
No Image

കച്ച് തീരത്ത് വന്‍ ലഹരിവേട്ട; 1,000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

National
  •  3 days ago
No Image

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

National
  •  3 days ago