
പാപമോചനത്തിന്റെ വഴികള്‍
പാപങ്ങള്‍ മനുഷ്യസഹചമാണ്. അല്ലാഹുന്റെ പ്രവാചകന്മാരോ അവന്റെ പ്രത്യേക അടിമകളോ അല്ലാത്തവരില്‍ നിന്നൊക്കെ തെറ്റുകള്‍ സംഭവിക്കും. വിശുദ്ധ ഖുര്‍ആനില്‍ നിരന്തരം തൗബയെ കുറിച്ച് സൂചിപ്പിക്കുന്ന ആയത്തുകള്‍ നമുക്ക് കാണാം. കൃത്യമായ ഇടവേളകളില്‍ ഖുര്‍ആന്‍ തൗബയെ കുറിച്ച് സൂചിപ്പിക്കുന്നതില്‍ നിന്നു തന്നെ നമുക്ക് മനസിലാക്കാം തെറ്റുകള്‍ നമ്മില്‍ നിന്ന് സംഭവിക്കുമെന്ന്. എന്നാല്‍ അതില്‍ തൗബ ചെയ്ത് മടങ്ങുന്നവനാണ് അല്ലാഹുവിങ്കല്‍ വിജയി. ഇനിയുള്ള ദിനരാത്രങ്ങള്‍ പാപമോചനത്തിന്റെതാണ്. നമ്മുടെ പാപങ്ങള്‍ പറയാനുള്ള സന്മനസ് നാം കാണിക്കണം.
പാപമോചനത്തിന്റെ വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഖേദപ്രകടനമാണ്. ചെയ്തുപോയ പാപങ്ങളില്‍ ഖേദമുണ്ടാകുന്ന ഒരു മനസ് നമുക്ക് വേണം. തെറ്റ് ചെയ്യുമ്പോള്‍ ഞാന്‍ എന്റെ സൃഷ്ടവിനോട് നന്ദികേടാണ് ചെയ്യുന്നതെന്ന ഓര്‍മയും നമുക്കുണ്ടാവണം. അപ്പോഴാണ് നമ്മുടെ വിശ്വാസം വെളിച്ചവും തെളിച്ചവുമുള്ളതാവുന്നത്. പാപമോചനത്തിന്റെ വഴികളില്‍ മറ്റൊന്ന് ചെയ്ത തെറ്റുകള്‍ ഇനി
ഞാന്‍ ആവര്‍ത്തിക്കില്ല എന്ന ദൃഡവിശ്വാസമാണ്. നാം ചെയ്തുപോയ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നമ്മുടെ തൗബ സ്വീകാര്യമായിട്ടില്ല എന്നാണര്‍ഥം. പാപം ചെയ്യുമ്പോള്‍ സ്രഷ്ടാവിലേക്കുള്ള ദൂരമാണ് ഏറുന്നത്. അത് കൊണ്ടാണ് തൗബ തല്‍സമയം തന്നെ നടക്കുമെന്ന് ഇസ്ലാം അനുശാസിക്കുന്നത്. പശ്ചാത്താപത്തിന് ഭൂലോകത്തെ മനുഷ്യവാസത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യന് പശ്ചാത്തപിച്ചു തന്നെയാണ് ഭൂമിയിലേക്ക് ഇറങ്ങി വന്നതുതന്നെ. വിലക്കപ്പെട്ട കനി ക
നി ഭക്ഷിച്ചതിന്റെ പേരില്‍ സ്വര്‍ഗം നിഷേധിക്കപ്പെട്ട ആദം നബിയും ഹവ്വാഅ് ബീവിയും ചെയ്തുപോയ പാപത്തിനു ഭൂമിയില്‍ വന്ന് മോചനമര്‍ഥിച്ചത് വര്‍ഷങ്ങളോളമാണ്.
ആ പശ്ചാത്താപമായിരുന്നു അവരെ പാപരഹിതരാക്കിമാറ്റിയത്. മനസിലടിഞ്ഞു കൂടിയ പൈശാചികതകളെ വലിച്ചെറിയുന്നതില്‍ പശ്ചാത്താപം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. മാറ്റത്തിന്റെ വന്‍ വിപ്ലവങ്ങള്‍ വരെ അതുവഴി സാധ്യമാക്കുന്നു. പുണ്യ നബിയുടെ കഴുത്തറക്കാനുള്ള മനസാണ് പശ്ചാതാപം വഴി ഇസ്ലാമിന്റെ തിളക്കമുള്ള ശക്തിയായി രൂപാന്തരം പ്രാപിച്ചത്. ഖത്താബിന്റെ കഴുത മുസ്ലിമായാല് പോലും ഖത്താബിന്റെ മകന് മുസ്ലിമാവില്ലെന്ന് പറഞ്ഞവര്‍ ജീവിച്ചിരുന്ന കാലത്താണിത് സംഭവിച്ചതെന്നോര്‍മ വേണം. പാപപങ്കിലമായ ഹൃദയത്തെ ശുദ്ധിചെയ്ത് വിശുദ്ധി കൈവരിക്കണമെന്നാണ് അല്ലാഹുവിന്റെ കല്പന. ഇല്ലെങ്കില്‍ നിസ്സഹായരായി ദൈവശിക്ഷ ഏറ്റവാങ്ങേണ്ടി വരുമെന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. സുറതത്തി സുമ്മറിന്റെ നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ അത് വന്നതിന് ശേഷം നിങ്ങള്‍ സഹായം ലഭിക്കുകയില്ല. (ഖുര്‍ആന്‍). ആര്‍ക്കും എപ്പോഴും കയറിവരാന്‍ പാകത്തിലാണ് നാഥന്റെ പശ്ചാത്താപത്തിന്റെ കവാടം തുറന്നിട്ടിരിക്കുന്നത്. ആ കവാടം അവനല്ലാതെ മറ്റാര്‍ക്കും കൊട്ടിയടക്കാന്‍ കഴിയില്ല.
99 പേരെ വധിച്ച ഘാതകനു മുന്നില്‍ തൗബയുടെ കവാടം കൊട്ടിയടക്കാന്‍ ശ്രമിച്ചയാള്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നാണ് ചരിത്രം. 100 തികച്ച ഘാതകന് പ്രതീക്ഷ കൈവെടിഞ്ഞില്ല. വീണ്ടും കൊട്ടിയ ആ കവാടം അയാള്‍ക്കു മുന്നില്‍ തുറന്ന് കിടക്കുകയായിരുന്നുവത്രെ. പകല്‍ വേളയിലെ പാപികളുടെ പാപം പൊറുക്കാന്‍ രാത്രി കൈനീട്ടിയിരിക്കുന്നവനാണ് അല്ലാഹു. രാത്രി സമയത്തെ പാപികളുടെ പാപം പൊറുക്കാന്‍ പകലിലും കൈനീട്ടിയിരിക്കുയാണവന്‍. ഇത്രയേറെ അനുഗ്രഹം നമ്മില്‍ വന്നിട്ടും നാം തെറ്റിലേക്ക് തന്നെ തിരിഞ്ഞു നില്‍ക്കുകയാണ്.
പശ്ചാത്തപിച്ചു മടങ്ങുന്നവരോട് അല്ലാഹുവിന്റെസ്നേഹാനുരാഗം വാക്കുകള്‍ക്കതീതമാണെന്ന് ഖുര്‍ആന്‍ പറയുന്നു. നിശ്ചയമാ
യും പശ്ചാത്താപിച്ചു മടങ്ങുന്നവരെയും ശുദ്ധിയുള്ളവരെയും അല്ലാഹു സ്നേഹിക്കുന്നു. പശ്ചാത്തപിക്കുന്ന സമൂഹത്തിന്റെ ഉയര്പ്പിനു വേണ്ടി എണ്ണിയാലൊടുങ്ങുന്ന വാഗ്ദാനങ്ങള്‍ നാഥന് പ്രഖ്യാപിച്ചിട്ടുണ്ട്. പതിവായി പാപമോചനം ചോദിക്കുന്നവര്‍ക്ക് എല്ലാ വിഷമങ്ങളില്‍ നിന്നും രക്ഷയും സമാധാനവും വിചാരിക്കുന്ന ഭാഗങ്ങളില്‍ കൂടി ആഹാരവും ലഭിക്കുന്നതാണെന്ന് ഹദീസില്‍ കാണം. പശ്ചത്താപത്തിനു നിശ്ചിത സമയങ്ങളില്ലെങ്കിലും കുടുതല്‍ ഫലപ്രാപതിയുള്ള ചില സമയങ്ങള്‍ അവന് നിശ്ചയിച്ചിട്ടുണ്ട്. വിശുദ്ധ റമദാനാണ് അതിലേറ്റവും പ്രധാനമായിട്ടുള്ളത്. റമദാന് പശ്ചാത്താപത്തിന്റെ കൂടി മാസമാണ്. ആത്മവിശുദ്ധിയുടെ നാഥന്റെ തൃപ്തി നാം നേടിയെടുക്കുക. നാഥന് അനുഗ്രഹിക്കട്ടെ.
(സമസ്ത ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• 18 days ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• 18 days ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• 18 days ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• 18 days ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• 18 days ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• 18 days ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• 18 days ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• 18 days ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• 18 days ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• 18 days ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• 18 days ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• 18 days ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• 18 days ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• 18 days ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 19 days ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 19 days ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• 19 days ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 19 days ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 19 days ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 19 days ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 19 days ago