HOME
DETAILS

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍  വീണ്ടും പിന്‍വാതില്‍ നിയമന നീക്കം

  
backup
November 18, 2019 | 2:13 AM

kerala-finance-corporation-792312-2
 
 
 
 
 
 
 
 
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന നീക്കത്തിലൂടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ വീണ്ടും പിന്‍വാതില്‍ നിയമന നീക്കം. 
കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി മാനേജര്‍, പ്യൂണ്‍ എന്നീ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നതിനായി കഴിഞ്ഞ 13ന് കോര്‍പറേഷന്‍ എം.ഡി കെ.എ മുഹമ്മദ് നൗഷാദ് വിജ്ഞാപനം പുറത്തിറക്കി. 
നിലവില്‍ ചട്ടവിരുദ്ധമായി ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ തുടരുന്ന വ്യക്തിയുടെ നിയമനം ക്രമപ്പെടുത്താനുള്ള നീക്കം ശക്തമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 2 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും കോര്‍പറേഷനുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിച്ച് അവിടെ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റോടെയാണ് താല്‍കാലിക നിയമനത്തിന് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് എന്‍.ഒ.സി നിര്‍ബന്ധമാണ്. 
എന്നാല്‍, ഇവിടെ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. കോര്‍പറേഷനില്‍ 30ഓളം താല്‍കാലിക നിയമനങ്ങള്‍ നടത്തിയിട്ടുള്ളതും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിക്കാതെയാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഒരു ഡയരക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ബന്ധുവിനെ മതിയായ യോഗ്യതയില്ലാതെയും ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശമ്പളം കോര്‍പറേഷന്‍ എം.ഡി രണ്ടുമാസമായി തടഞ്ഞിരിക്കുകയാണ്. ഇദ്ദേഹത്തെ ജോലിയില്‍നിന്ന് നീക്കംചെയ്യുന്നത് കോര്‍പറേഷന്‍ ചെയര്‍മാന്‍ മന്ത്രി ഓഫിസ് മുഖാന്തിരം ഇടപെട്ട് തടയുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇയാളെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിലനിര്‍ത്തുന്നതിനാണ് ഇപ്പോള്‍ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം. 
പുതിയ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുകയും ഉയര്‍ന്ന റാങ്ക് നല്‍കി നിയമനം ക്രമപ്പെടുത്താനുമാണ് നീക്കമെന്നാണ് സൂചന.പി.എസ്.സി മുഖാന്തരം സ്ഥിരംനിയമനം നടത്തേണ്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ഇതുവരെ നിയമന നടപടികള്‍ ആരംഭിച്ചിട്ടില്ല. വലിയ തുക ഉന്നതങ്ങളില്‍ കോഴ നല്‍കിയാണ് കോര്‍പറേഷനില്‍ ഇപ്പോള്‍ നിയമനങ്ങള്‍ തരപ്പെടുത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. 
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ചട്ടവിരുദ്ധ താല്‍കാലിക നിയമനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനുകള്‍ നിലവിലുണ്ട്. ചട്ടപ്രകാരം 179 ദിവസത്തേക്ക് താല്‍കാലിക നിയമനം നടത്താനേ അനുവാദമുള്ളൂ. എന്നാല്‍, ഇവിടെ രണ്ടും മൂന്നും വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ തുടരുന്നവരുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  10 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  10 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  10 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  10 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  10 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  10 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  10 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  10 days ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  10 days ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  10 days ago