HOME
DETAILS

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍  വീണ്ടും പിന്‍വാതില്‍ നിയമന നീക്കം

  
backup
November 18, 2019 | 2:13 AM

kerala-finance-corporation-792312-2
 
 
 
 
 
 
 
 
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന നീക്കത്തിലൂടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ വീണ്ടും പിന്‍വാതില്‍ നിയമന നീക്കം. 
കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി മാനേജര്‍, പ്യൂണ്‍ എന്നീ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നതിനായി കഴിഞ്ഞ 13ന് കോര്‍പറേഷന്‍ എം.ഡി കെ.എ മുഹമ്മദ് നൗഷാദ് വിജ്ഞാപനം പുറത്തിറക്കി. 
നിലവില്‍ ചട്ടവിരുദ്ധമായി ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ തുടരുന്ന വ്യക്തിയുടെ നിയമനം ക്രമപ്പെടുത്താനുള്ള നീക്കം ശക്തമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 2 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും കോര്‍പറേഷനുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിച്ച് അവിടെ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റോടെയാണ് താല്‍കാലിക നിയമനത്തിന് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് എന്‍.ഒ.സി നിര്‍ബന്ധമാണ്. 
എന്നാല്‍, ഇവിടെ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. കോര്‍പറേഷനില്‍ 30ഓളം താല്‍കാലിക നിയമനങ്ങള്‍ നടത്തിയിട്ടുള്ളതും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിക്കാതെയാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഒരു ഡയരക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ബന്ധുവിനെ മതിയായ യോഗ്യതയില്ലാതെയും ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശമ്പളം കോര്‍പറേഷന്‍ എം.ഡി രണ്ടുമാസമായി തടഞ്ഞിരിക്കുകയാണ്. ഇദ്ദേഹത്തെ ജോലിയില്‍നിന്ന് നീക്കംചെയ്യുന്നത് കോര്‍പറേഷന്‍ ചെയര്‍മാന്‍ മന്ത്രി ഓഫിസ് മുഖാന്തിരം ഇടപെട്ട് തടയുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇയാളെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിലനിര്‍ത്തുന്നതിനാണ് ഇപ്പോള്‍ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം. 
പുതിയ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുകയും ഉയര്‍ന്ന റാങ്ക് നല്‍കി നിയമനം ക്രമപ്പെടുത്താനുമാണ് നീക്കമെന്നാണ് സൂചന.പി.എസ്.സി മുഖാന്തരം സ്ഥിരംനിയമനം നടത്തേണ്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ഇതുവരെ നിയമന നടപടികള്‍ ആരംഭിച്ചിട്ടില്ല. വലിയ തുക ഉന്നതങ്ങളില്‍ കോഴ നല്‍കിയാണ് കോര്‍പറേഷനില്‍ ഇപ്പോള്‍ നിയമനങ്ങള്‍ തരപ്പെടുത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. 
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ചട്ടവിരുദ്ധ താല്‍കാലിക നിയമനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനുകള്‍ നിലവിലുണ്ട്. ചട്ടപ്രകാരം 179 ദിവസത്തേക്ക് താല്‍കാലിക നിയമനം നടത്താനേ അനുവാദമുള്ളൂ. എന്നാല്‍, ഇവിടെ രണ്ടും മൂന്നും വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ തുടരുന്നവരുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  4 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  4 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  4 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  4 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  4 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  4 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  4 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  4 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  4 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  4 days ago