HOME
DETAILS

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍  വീണ്ടും പിന്‍വാതില്‍ നിയമന നീക്കം

  
backup
November 18, 2019 | 2:13 AM

kerala-finance-corporation-792312-2
 
 
 
 
 
 
 
 
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന നീക്കത്തിലൂടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ വീണ്ടും പിന്‍വാതില്‍ നിയമന നീക്കം. 
കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി മാനേജര്‍, പ്യൂണ്‍ എന്നീ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നതിനായി കഴിഞ്ഞ 13ന് കോര്‍പറേഷന്‍ എം.ഡി കെ.എ മുഹമ്മദ് നൗഷാദ് വിജ്ഞാപനം പുറത്തിറക്കി. 
നിലവില്‍ ചട്ടവിരുദ്ധമായി ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ തുടരുന്ന വ്യക്തിയുടെ നിയമനം ക്രമപ്പെടുത്താനുള്ള നീക്കം ശക്തമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 2 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും കോര്‍പറേഷനുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിച്ച് അവിടെ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റോടെയാണ് താല്‍കാലിക നിയമനത്തിന് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് എന്‍.ഒ.സി നിര്‍ബന്ധമാണ്. 
എന്നാല്‍, ഇവിടെ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. കോര്‍പറേഷനില്‍ 30ഓളം താല്‍കാലിക നിയമനങ്ങള്‍ നടത്തിയിട്ടുള്ളതും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിക്കാതെയാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഒരു ഡയരക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ബന്ധുവിനെ മതിയായ യോഗ്യതയില്ലാതെയും ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശമ്പളം കോര്‍പറേഷന്‍ എം.ഡി രണ്ടുമാസമായി തടഞ്ഞിരിക്കുകയാണ്. ഇദ്ദേഹത്തെ ജോലിയില്‍നിന്ന് നീക്കംചെയ്യുന്നത് കോര്‍പറേഷന്‍ ചെയര്‍മാന്‍ മന്ത്രി ഓഫിസ് മുഖാന്തിരം ഇടപെട്ട് തടയുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇയാളെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിലനിര്‍ത്തുന്നതിനാണ് ഇപ്പോള്‍ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം. 
പുതിയ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുകയും ഉയര്‍ന്ന റാങ്ക് നല്‍കി നിയമനം ക്രമപ്പെടുത്താനുമാണ് നീക്കമെന്നാണ് സൂചന.പി.എസ്.സി മുഖാന്തരം സ്ഥിരംനിയമനം നടത്തേണ്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ഇതുവരെ നിയമന നടപടികള്‍ ആരംഭിച്ചിട്ടില്ല. വലിയ തുക ഉന്നതങ്ങളില്‍ കോഴ നല്‍കിയാണ് കോര്‍പറേഷനില്‍ ഇപ്പോള്‍ നിയമനങ്ങള്‍ തരപ്പെടുത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. 
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ചട്ടവിരുദ്ധ താല്‍കാലിക നിയമനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനുകള്‍ നിലവിലുണ്ട്. ചട്ടപ്രകാരം 179 ദിവസത്തേക്ക് താല്‍കാലിക നിയമനം നടത്താനേ അനുവാദമുള്ളൂ. എന്നാല്‍, ഇവിടെ രണ്ടും മൂന്നും വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ തുടരുന്നവരുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  3 days ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  3 days ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  3 days ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  3 days ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  3 days ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  3 days ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  3 days ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  3 days ago
No Image

'പകരം വെക്കാൻ മികവുള്ളവരില്ല'; തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃ ദാരിദ്ര്യമെന്ന് എം.വി. ഗോവിന്ദൻ; പത്ത് എംഎൽഎമാരും വീണ്ടും മത്സരിക്കും

Kerala
  •  3 days ago
No Image

ട്രംപിനെതിരെ ലൈംഗികാരോപണം; കാണാതായ 'എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്

International
  •  3 days ago