HOME
DETAILS

'അന്തസ്സുള്ള പാര്‍ട്ടിയാണ്, അന്തസ്സുള്ള മുഖ്യമന്ത്രിയും; ഹെഡ്മാഷിനെതിരായ പരാതി സഹഅധ്യാപകരും പ്യൂണും അന്വേഷിക്കുമെന്ന് കരുതുന്നില്ല' പി.വി അന്‍വര്‍ 

  
Web Desk
September 04, 2024 | 4:33 AM

Kerala Political Controversy PV Anwar Meets CPM State Secretary Amid Allegations Against Senior Officials

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ചതിനു പിന്നാലെ പി.വി. അന്‍വര്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. എ.കെ ജി സെന്ററിന് സമീപമുള്ള ഫഌറ്റിലായിരുന്നു കൂടിക്കാഴ്ച.  ഗോവിന്ദന് പരാതി നല്‍കിയതായി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

എം.വി ഗോവിന്ദന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു മറുപടി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്‍ക്കാര്‍ നിലനില്‍ക്കണെ എന്നാഗ്രഹിക്കുന്ന ലക്ഷോപലക്ഷം ജനതയും പാര്‍ട്ടിപ്രവര്‍ത്തകരും പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് താന്‍ പറഞ്ഞത്. ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ജനങ്ങളുടെ വികാരമാണ് ഉന്നയിച്ചത്. ഫലം കാണാന്‍ കാത്തിരിക്കണം- അന്‍വര്‍ പറഞ്ഞു.

എലി അത്ര മോശം ജീവിയല്ലെന്നായിരുന്നു എലിയായിപ്പോയെന്ന പരിഹാസത്തിനുള്ള അന്‍വറിന്റെ മറുപടി. എലി വീട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ സംഘത്തില്‍ കീഴുദ്യോഗസ്ഥരെ ഉള്‍പെടുത്തിയതിനെ കുറിച്ച ചോദ്യത്തിന് ഹെഡ്മാഷിനെതിരായ പരാതി സഹഅധ്യാപകരും പ്യൂണും അന്വേഷിക്കുമെന്ന് കരുതുന്നില്ലെന്നും അന്‍വര്‍ മറുപടി നല്‍കി. എ.ഡി.ജി.പി.യെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കുള്ള തിരക്ക് തനിക്കില്ലെന്നും അന്വേഷണം മുറപോലെ നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. പിവി അന്‍വര്‍ ദൈവത്തിനേ കീഴടങ്ങൂ. പിന്നെ പാര്‍ട്ടിക്കും. എന്നെ കീഴടക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ല. ഇതൊരു വിപ്ലവമായി മാറും. വിപ്ലവം പെട്ടെന്നുണ്ടാകില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം പ്രഹസനമല്ലെ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരേ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ സര്‍ക്കാരിനേയും സി.പി.എമ്മിനേയും പിടിച്ചുലയ്ക്കുന്നതിനിടെ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.  അതിന് ശേഷം നിലപാട് മയപ്പെടുത്തിയ അന്‍വര്‍ എല്ലാ തീരുമാനവും മുഖ്യമന്ത്രിക്കു വിട്ടെന്നാണ് മാധ്യമങ്ങളോടു പ്രതികരിച്ചത്. 

അതേസമയം, എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ പൊലിസില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം രൂപീകരിച്ചശേഷവും അനധികൃത സ്വത്ത് സമ്പാദനമെന്ന ആരോപണമടക്കമുള്ള പരാതികള്‍ പൊലീസിന് ലഭിച്ചുകഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്ക് തന്നെ ലഭിച്ച പരാതികളാണ് കൂടുതല്‍. തിരുവനന്തപുരം കവടിയാറിലെ ഭൂമിയിടപാട്, ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് രണ്ടുദിവസത്തിനിടെ ലഭിച്ചത്. ഇവയില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

പ്രത്യേക അന്വേഷണ സംഘം ഇന്നലെ യോഗം ചേര്‍ന്നപ്പോഴും പുതിയ പരാതികളില്‍ അന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. പി.വി. അന്‍വര്‍ അജിത് കുമാറിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനാണ് സംസ്ഥാന പൊലിസ് മേധാവിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇതിനാലാണ് അന്‍വറിന്റേതല്ലാത്ത പരാതികളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത്.

In Thiruvananthapuram, P.V. Anwar MLA has met with CPM State Secretary M.V. Govindan following allegations against Chief Minister's Political Secretary P. Shashi and ADGP M.R. Ajith Kumar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ കളത്തിലിറങ്ങാൻ സഞ്ജു; രണ്ടാം മത്സരത്തിൽ സൂപ്പർതാരം പുറത്ത്?

Cricket
  •  4 days ago
No Image

യു.എസ്-ഇറാൻ ആണവചർച്ച: നിർണായക സന്ദേശവുമായി അലി ലാരിജാനി ഇന്ന് ഒമാനിൽ, ഉള്ളടക്കം സസ്പെൻസ്

oman
  •  4 days ago
No Image

സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി 

Kerala
  •  4 days ago
No Image

റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമനം രണ്ട് ശതമാനം മാത്രം

Kerala
  •  4 days ago
No Image

പഴയ വാഹനങ്ങൾക്ക് വിലക്ക്, 200ഓളം സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ

Kerala
  •  4 days ago
No Image

മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരുക്ക് 

National
  •  4 days ago
No Image

ഉൽപാദന ബോണസ് നിർത്തലാക്കാൻ കേന്ദ്രം; നെൽകർഷകർക്ക് കനത്ത തിരിച്ചടിയാകും

Kerala
  •  4 days ago
No Image

ചവിട്ടി വീഴ്ത്തി, മുക്ക് ഇടിച്ചു തകര്‍ത്തു; അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദ്ദനം 

Kerala
  •  4 days ago
No Image

ഡിജിറ്റൽ അറസ്റ്റ്: വലിയ തുക പിൻവലിക്കുമ്പോൾ മുന്നറിയിപ്പ് സംവിധാനം വേണമെന്ന് ബാങ്കുകളോട് സുപ്രിംകോടതി

National
  •  4 days ago
No Image

ആർ.ജെ.ഡി യോഗത്തിൽ മുന്നണി വിടണമെന്ന് ആവശ്യം; രാജി സന്നദ്ധത അറിയിച്ച് ശ്രേയാംസ് കുമാർ

Kerala
  •  4 days ago