
പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

ലബനനിലെ പേജര്‍ സ്‌ഫോടനക്കേസില്‍ ഹംഗേറിയന്‍ ഇറ്റാലിയന്‍ വംശജയായ ക്രിസ്റ്റ്യാന ബാര്‍സോണിയും സംശയനിഴലില്‍. നേരത്തെ ബള്‍ഗേറിയയിലെ മലയാളി ബിസിനസുകാരനായ റിന്‍സണ്‍ ജോസിയുടെ നോര്‍ത്ത് ഗ്ലോബല്‍ കമ്പനിയെ കുറിച്ച് ദുരൂഹത നിലനിന്നിരുന്നു. ഹംഗറി ആസ്ഥാനമായ ബി.എ.സി കണ്‍സള്‍ട്ടിങ് എന്ന ഐടി കമ്പനിയുടെ സിഇഒ ക്രിസ്റ്റ്യാനയുടെ കമ്പനി ഈ പേജറുകള്‍ നിര്‍മ്മിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്.
ലബനനില്‍ 12 പേര്‍ കൊല്ലപ്പെട്ട പേജര്‍ സ്‌ഫോടനത്തിന് പിന്നാലെ ലോകം തിരഞ്ഞു തുടങ്ങിയ പേരാണ് ക്രിസ്റ്റ്യാന ബാര്‍സോണിയുടേത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ചാരസംഘടന മൊസാദ് നടത്തിയതെന്നു കരുതുന്ന ഈ സ്‌ഫോടനത്തില്‍ ക്രിസ്റ്റ്യാനയുടെ കമ്പനിക്കും പങ്കുണ്ടെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ആരാണ് ക്രിസ്റ്റ്യാന ബാര്‍സോണി?
ഇറ്റലിയുടെ സിസിലി മേഖലയിലെ തുറമുഖ നഗരമായ കാറ്റാനിയയില്‍ ജനിച്ച ക്രിസ്റ്റ്യാന യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനില്‍ നിന്ന് പാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ഏഴ് ഭാഷകളില്‍ പ്രാവീണ്യമുണ്ടെന്നും രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ)യില്‍ പ്രോജക്ട് മാനേജരായും ന്യൂയോര്‍ക്കിലെ എര്‍ത്ത് ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പല അവകാശവാദങ്ങളും തെറ്റാണെന്ന് പിന്നീട് വ്യക്തമായി. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനും ഐഎഇഎയും ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടും ക്രിസ്റ്റ്യാനയുടെ അവകാശവാദങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ബി.എ.സി കണ്‍സള്‍ട്ടിങ്
ക്രിസ്റ്റ്യാന തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ ബിആര്‍സി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പേജറുകള്‍ നിര്‍മിച്ചതെന്നാണ് ലബനന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ക്രിസ്റ്റ്യാന ഇത് നിഷേധിക്കുകയും തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്ന് വാദിക്കുകയും ചെയ്തു. സ്‌ഫോടനത്തിന് ശേഷം ഇവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കിസ്റ്റ്യാനയുടെ അവകാശവാദങ്ങളിലെ നിരവധി പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട്. സ്‌ഫോടനത്തിന് ശേഷം ക്രിസ്റ്റ്യാനയുടെ അപ്രത്യക്ഷമാകല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. ബി.എ.സി കണ്‍സള്‍ട്ടിംഗിന്റെ ദുരൂഹമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലബനന്‍ സ്‌ഫോടനക്കേസില്‍ ക്രിസ്റ്റ്യാന ബാര്‍സോണിയുടെ പങ്ക് ഇപ്പോഴും ഒരു ദുരൂഹതയായി തുടരുന്നു. ഇവരുടെ അവകാശവാദങ്ങളിലെ പൊരുത്തക്കേടുകളും സ്‌ഫോടനത്തിന് ശേഷം ഇവരുടെ അപ്രത്യക്ഷമാകലും സംശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. ഈ കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ക്രിസ്റ്റ്യാനയുടെ പങ്ക് വ്യക്തമാകും.
സെപ്റ്റംബർ 17നാണ് ലബനനിൽ ഹിസ്ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന 3000-ത്തോളം പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഹിസ്ബുള്ള നേതാക്കളുടെ പേരിൽ പേജറിലേക്ക് വ്യജ സന്ദേശങ്ങൾ വരികയും അത് തുറന്ന്നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിരവധി ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്ക്ഏൽക്കുകയും ചെയ്തു. അവരുടെ സംസ്കരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ വാക്കിടോക്കിയും പൊട്ടിത്തെറിച്ചിരുന്നു. 40ലധികം ആളുകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പലർക്കും മാരകമായ പരുക്കേൽക്കുകയും ചെയ്തു. ഈ പേജറുകൾ തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയിൽ നിന്ന് വാങ്ങിയതായി പുറത്തുവന്നു. https://www.suprabhaatham.com/details/408676?link=Israeli-Mossad-Oversight-in-Lebanon-Pager-Explosion-Intelligence-Report എന്നാൽ, ഗോള്‍ഡ് അപ്പോളോ ഈ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും ഹംഗേറിയൻ കമ്പനിയായ ബി.എ.സി. കണ്‍സൾട്ടിങ് ആണ് നിർമ്മിച്ചതെന്നും വ്യക്തമായി. പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു Read more at: https://www.suprabhaatham.com/details/408674?link=Bulgarian-Agency-Clears-Wayanads-Rinson-Jose-from-Pager-Blast-Connection-Lebanan-hezbulla ബി.എ.സി. കണ്‍സൾട്ടിങ്ങിന്റെ എം.ഡി. ക്രിസ്റ്റ്യാന ആർസിഡിയാക്കോനോയ്ക്ക് റിൻസന്റെ നോർട്ട് ഗ്ലോബൽ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. റിൻസന്റെ കമ്പനി ഇടനിലക്കാരായി പ്രവർത്തിച്ചെന്നും അവരിലൂടെയാണ് ഹിസ്ബുല്ലയുമായി ബി.എ.സി. പണമിടപാട് നടത്തിയതെന്നും ബള്‍ഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.എ.സി. എം.ഡി.ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്നും ചാരവനിതയായിരുന്നുവെന്നും പുറത്തുവരുന്ന സൂചനകൾ.
Christian Barsoni faces scrutiny for alleged ties to a deadly pager explosion in Lebanon, with investigations revealing his company's possible involvement in supplying equipment linked to Hezbollah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍
organization
• 18 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 19 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 19 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 19 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 19 hours ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• 20 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 20 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 20 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 20 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 20 hours ago
വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
crime
• 21 hours ago
ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം
Kerala
• 21 hours ago
സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി
Kerala
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്ത്തകന് മരിച്ചു
Kerala
• a day ago
യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ? സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം
uae
• a day ago
ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ഗൈഡ്
uae
• a day ago
'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ
National
• a day ago
യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്
uae
• a day ago
അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്
uae
• a day ago
'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍
International
• a day ago