HOME
DETAILS

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

  
Web Desk
September 21, 2024 | 4:51 PM

Christian Barsonis Alleged Involvement in Lebanon Pager Explosion BAC CEO

ലബനനിലെ പേജര്‍ സ്‌ഫോടനക്കേസില്‍  ഹംഗേറിയന്‍ ഇറ്റാലിയന്‍ വംശജയായ ക്രിസ്റ്റ്യാന ബാര്‍സോണിയും സംശയനിഴലില്‍. നേരത്തെ ബള്‍ഗേറിയയിലെ മലയാളി ബിസിനസുകാരനായ റിന്‍സണ്‍ ജോസിയുടെ നോര്‍ത്ത് ഗ്ലോബല്‍ കമ്പനിയെ കുറിച്ച് ദുരൂഹത നിലനിന്നിരുന്നു. ഹംഗറി ആസ്ഥാനമായ ബി.എ.സി കണ്‍സള്‍ട്ടിങ് എന്ന ഐടി കമ്പനിയുടെ സിഇഒ  ക്രിസ്റ്റ്യാനയുടെ കമ്പനി ഈ പേജറുകള്‍ നിര്‍മ്മിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. 

ലബനനില്‍ 12 പേര്‍ കൊല്ലപ്പെട്ട പേജര്‍ സ്‌ഫോടനത്തിന് പിന്നാലെ ലോകം തിരഞ്ഞു തുടങ്ങിയ പേരാണ് ക്രിസ്റ്റ്യാന ബാര്‍സോണിയുടേത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ചാരസംഘടന മൊസാദ് നടത്തിയതെന്നു കരുതുന്ന ഈ സ്‌ഫോടനത്തില്‍ ക്രിസ്റ്റ്യാനയുടെ കമ്പനിക്കും പങ്കുണ്ടെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ആരാണ് ക്രിസ്റ്റ്യാന ബാര്‍സോണി?

ഇറ്റലിയുടെ സിസിലി മേഖലയിലെ തുറമുഖ നഗരമായ കാറ്റാനിയയില്‍ ജനിച്ച ക്രിസ്റ്റ്യാന യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനില്‍ നിന്ന് പാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ഏഴ് ഭാഷകളില്‍ പ്രാവീണ്യമുണ്ടെന്നും രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ)യില്‍ പ്രോജക്ട് മാനേജരായും ന്യൂയോര്‍ക്കിലെ എര്‍ത്ത് ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പല അവകാശവാദങ്ങളും തെറ്റാണെന്ന് പിന്നീട് വ്യക്തമായി. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനും ഐഎഇഎയും ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടും ക്രിസ്റ്റ്യാനയുടെ അവകാശവാദങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ബി.എ.സി കണ്‍സള്‍ട്ടിങ്

ക്രിസ്റ്റ്യാന തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ ബിആര്‍സി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പേജറുകള്‍ നിര്‍മിച്ചതെന്നാണ് ലബനന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ക്രിസ്റ്റ്യാന ഇത് നിഷേധിക്കുകയും തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്ന് വാദിക്കുകയും ചെയ്തു. സ്‌ഫോടനത്തിന് ശേഷം ഇവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കിസ്റ്റ്യാനയുടെ അവകാശവാദങ്ങളിലെ നിരവധി പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട്. സ്‌ഫോടനത്തിന് ശേഷം ക്രിസ്റ്റ്യാനയുടെ അപ്രത്യക്ഷമാകല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. ബി.എ.സി കണ്‍സള്‍ട്ടിംഗിന്റെ ദുരൂഹമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലബനന്‍ സ്‌ഫോടനക്കേസില്‍ ക്രിസ്റ്റ്യാന ബാര്‍സോണിയുടെ പങ്ക് ഇപ്പോഴും ഒരു ദുരൂഹതയായി തുടരുന്നു. ഇവരുടെ അവകാശവാദങ്ങളിലെ പൊരുത്തക്കേടുകളും സ്‌ഫോടനത്തിന് ശേഷം ഇവരുടെ അപ്രത്യക്ഷമാകലും സംശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. ഈ കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ക്രിസ്റ്റ്യാനയുടെ പങ്ക് വ്യക്തമാകും.

സെപ്റ്റംബർ 17നാണ് ലബനനിൽ ഹിസ്ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന 3000-ത്തോളം പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഹിസ്ബുള്ള നേതാക്കളുടെ പേരിൽ പേജറിലേക്ക് വ്യജ സന്ദേശങ്ങൾ വരികയും അത് തുറന്ന്നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിരവധി ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്ക്ഏൽക്കുകയും ചെയ്തു. അവരുടെ സംസ്കരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ വാക്കിടോക്കിയും പൊട്ടിത്തെറിച്ചിരുന്നു. 40ലധികം ആളുകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പലർക്കും മാരകമായ പരുക്കേൽക്കുകയും ചെയ്തു.  ഈ പേജറുകൾ തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയിൽ നിന്ന് വാങ്ങിയതായി പുറത്തുവന്നു. https://www.suprabhaatham.com/details/408676?link=Israeli-Mossad-Oversight-in-Lebanon-Pager-Explosion-Intelligence-Report എന്നാൽ, ഗോള്‍ഡ് അപ്പോളോ ഈ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും ഹംഗേറിയൻ കമ്പനിയായ ബി.എ.സി. കണ്‍സൾട്ടിങ് ആണ് നിർമ്മിച്ചതെന്നും വ്യക്തമായി. പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു Read more at: https://www.suprabhaatham.com/details/408674?link=Bulgarian-Agency-Clears-Wayanads-Rinson-Jose-from-Pager-Blast-Connection-Lebanan-hezbulla ബി.എ.സി. കണ്‍സൾട്ടിങ്ങിന്റെ എം.ഡി. ക്രിസ്റ്റ്യാന ആർസിഡിയാക്കോനോയ്ക്ക് റിൻസന്റെ നോർട്ട് ഗ്ലോബൽ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. റിൻസന്റെ കമ്പനി ഇടനിലക്കാരായി പ്രവർത്തിച്ചെന്നും അവരിലൂടെയാണ് ഹിസ്ബുല്ലയുമായി ബി.എ.സി. പണമിടപാട് നടത്തിയതെന്നും ബള്‍ഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.എ.സി. എം.ഡി.ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്നും ചാരവനിതയായിരുന്നുവെന്നും പുറത്തുവരുന്ന സൂചനകൾ.

Christian Barsoni faces scrutiny for alleged ties to a deadly pager explosion in Lebanon, with investigations revealing his company's possible involvement in supplying equipment linked to Hezbollah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  an hour ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  2 hours ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  2 hours ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  2 hours ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  3 hours ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  4 hours ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  4 hours ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  4 hours ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  4 hours ago