പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു
ലബനനിലെ പേജര്‍ സ്‌ഫോടനക്കേസില്‍ ഹംഗേറിയന്‍ ഇറ്റാലിയന്‍ വംശജയായ ക്രിസ്റ്റ്യാന ബാര്‍സോണിയും സംശയനിഴലില്‍. നേരത്തെ ബള്‍ഗേറിയയിലെ മലയാളി ബിസിനസുകാരനായ റിന്‍സണ്‍ ജോസിയുടെ നോര്‍ത്ത് ഗ്ലോബല്‍ കമ്പനിയെ കുറിച്ച് ദുരൂഹത നിലനിന്നിരുന്നു. ഹംഗറി ആസ്ഥാനമായ ബി.എ.സി കണ്‍സള്‍ട്ടിങ് എന്ന ഐടി കമ്പനിയുടെ സിഇഒ ക്രിസ്റ്റ്യാനയുടെ കമ്പനി ഈ പേജറുകള്‍ നിര്‍മ്മിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്.
ലബനനില്‍ 12 പേര്‍ കൊല്ലപ്പെട്ട പേജര്‍ സ്‌ഫോടനത്തിന് പിന്നാലെ ലോകം തിരഞ്ഞു തുടങ്ങിയ പേരാണ് ക്രിസ്റ്റ്യാന ബാര്‍സോണിയുടേത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ചാരസംഘടന മൊസാദ് നടത്തിയതെന്നു കരുതുന്ന ഈ സ്‌ഫോടനത്തില്‍ ക്രിസ്റ്റ്യാനയുടെ കമ്പനിക്കും പങ്കുണ്ടെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ആരാണ് ക്രിസ്റ്റ്യാന ബാര്‍സോണി?
ഇറ്റലിയുടെ സിസിലി മേഖലയിലെ തുറമുഖ നഗരമായ കാറ്റാനിയയില്‍ ജനിച്ച ക്രിസ്റ്റ്യാന യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനില്‍ നിന്ന് പാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ഏഴ് ഭാഷകളില്‍ പ്രാവീണ്യമുണ്ടെന്നും രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ)യില്‍ പ്രോജക്ട് മാനേജരായും ന്യൂയോര്‍ക്കിലെ എര്‍ത്ത് ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പല അവകാശവാദങ്ങളും തെറ്റാണെന്ന് പിന്നീട് വ്യക്തമായി. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനും ഐഎഇഎയും ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടും ക്രിസ്റ്റ്യാനയുടെ അവകാശവാദങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ബി.എ.സി കണ്‍സള്‍ട്ടിങ്
ക്രിസ്റ്റ്യാന തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ ബിആര്‍സി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പേജറുകള്‍ നിര്‍മിച്ചതെന്നാണ് ലബനന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ക്രിസ്റ്റ്യാന ഇത് നിഷേധിക്കുകയും തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്ന് വാദിക്കുകയും ചെയ്തു. സ്‌ഫോടനത്തിന് ശേഷം ഇവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കിസ്റ്റ്യാനയുടെ അവകാശവാദങ്ങളിലെ നിരവധി പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട്. സ്‌ഫോടനത്തിന് ശേഷം ക്രിസ്റ്റ്യാനയുടെ അപ്രത്യക്ഷമാകല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. ബി.എ.സി കണ്‍സള്‍ട്ടിംഗിന്റെ ദുരൂഹമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലബനന്‍ സ്‌ഫോടനക്കേസില്‍ ക്രിസ്റ്റ്യാന ബാര്‍സോണിയുടെ പങ്ക് ഇപ്പോഴും ഒരു ദുരൂഹതയായി തുടരുന്നു. ഇവരുടെ അവകാശവാദങ്ങളിലെ പൊരുത്തക്കേടുകളും സ്‌ഫോടനത്തിന് ശേഷം ഇവരുടെ അപ്രത്യക്ഷമാകലും സംശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. ഈ കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ക്രിസ്റ്റ്യാനയുടെ പങ്ക് വ്യക്തമാകും.
സെപ്റ്റംബർ 17നാണ് ലബനനിൽ ഹിസ്ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന 3000-ത്തോളം പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഹിസ്ബുള്ള നേതാക്കളുടെ പേരിൽ പേജറിലേക്ക് വ്യജ സന്ദേശങ്ങൾ വരികയും അത് തുറന്ന്നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിരവധി ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്ക്ഏൽക്കുകയും ചെയ്തു. അവരുടെ സംസ്കരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ വാക്കിടോക്കിയും പൊട്ടിത്തെറിച്ചിരുന്നു. 40ലധികം ആളുകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പലർക്കും മാരകമായ പരുക്കേൽക്കുകയും ചെയ്തു. ഈ പേജറുകൾ തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയിൽ നിന്ന് വാങ്ങിയതായി പുറത്തുവന്നു. https://www.suprabhaatham.com/details/408676?link=Israeli-Mossad-Oversight-in-Lebanon-Pager-Explosion-Intelligence-Report എന്നാൽ, ഗോള്‍ഡ് അപ്പോളോ ഈ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും ഹംഗേറിയൻ കമ്പനിയായ ബി.എ.സി. കണ്‍സൾട്ടിങ് ആണ് നിർമ്മിച്ചതെന്നും വ്യക്തമായി. പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു Read more at: https://www.suprabhaatham.com/details/408674?link=Bulgarian-Agency-Clears-Wayanads-Rinson-Jose-from-Pager-Blast-Connection-Lebanan-hezbulla ബി.എ.സി. കണ്‍സൾട്ടിങ്ങിന്റെ എം.ഡി. ക്രിസ്റ്റ്യാന ആർസിഡിയാക്കോനോയ്ക്ക് റിൻസന്റെ നോർട്ട് ഗ്ലോബൽ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. റിൻസന്റെ കമ്പനി ഇടനിലക്കാരായി പ്രവർത്തിച്ചെന്നും അവരിലൂടെയാണ് ഹിസ്ബുല്ലയുമായി ബി.എ.സി. പണമിടപാട് നടത്തിയതെന്നും ബള്‍ഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.എ.സി. എം.ഡി.ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്നും ചാരവനിതയായിരുന്നുവെന്നും പുറത്തുവരുന്ന സൂചനകൾ.
Christian Barsoni faces scrutiny for alleged ties to a deadly pager explosion in Lebanon, with investigations revealing his company's possible involvement in supplying equipment linked to Hezbollah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
Kerala
• 6 days agoവിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു
Football
• 6 days agoവളർത്തു മൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്
uae
• 6 days agoസൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം
crime
• 6 days ago'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ
Football
• 6 days agoലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു
uae
• 6 days agoമച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
Kerala
• 6 days agoജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
uae
• 6 days agoഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
National
• 6 days agoഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു
International
• 6 days agoഎസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
Kerala
• 6 days agoഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി
crime
• 6 days agoഹെയ്ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം
Cricket
• 6 days agoവജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ
Saudi-arabia
• 6 days agoഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
uae
• 6 days agoസീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala
• 6 days agoരാഹുലിന്റെ പേഴ്സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍
Kerala
• 6 days agoകൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
Kerala
• 6 days agoരാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
- ഫോണ്‍ ഓണായതായി റിപ്പോര്‍ട്ട്
- അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്