
പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

ലബനനിലെ പേജര്‍ സ്‌ഫോടനക്കേസില്‍ ഹംഗേറിയന്‍ ഇറ്റാലിയന്‍ വംശജയായ ക്രിസ്റ്റ്യാന ബാര്‍സോണിയും സംശയനിഴലില്‍. നേരത്തെ ബള്‍ഗേറിയയിലെ മലയാളി ബിസിനസുകാരനായ റിന്‍സണ്‍ ജോസിയുടെ നോര്‍ത്ത് ഗ്ലോബല്‍ കമ്പനിയെ കുറിച്ച് ദുരൂഹത നിലനിന്നിരുന്നു. ഹംഗറി ആസ്ഥാനമായ ബി.എ.സി കണ്‍സള്‍ട്ടിങ് എന്ന ഐടി കമ്പനിയുടെ സിഇഒ ക്രിസ്റ്റ്യാനയുടെ കമ്പനി ഈ പേജറുകള്‍ നിര്‍മ്മിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്.
ലബനനില്‍ 12 പേര്‍ കൊല്ലപ്പെട്ട പേജര്‍ സ്‌ഫോടനത്തിന് പിന്നാലെ ലോകം തിരഞ്ഞു തുടങ്ങിയ പേരാണ് ക്രിസ്റ്റ്യാന ബാര്‍സോണിയുടേത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ചാരസംഘടന മൊസാദ് നടത്തിയതെന്നു കരുതുന്ന ഈ സ്‌ഫോടനത്തില്‍ ക്രിസ്റ്റ്യാനയുടെ കമ്പനിക്കും പങ്കുണ്ടെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ആരാണ് ക്രിസ്റ്റ്യാന ബാര്‍സോണി?
ഇറ്റലിയുടെ സിസിലി മേഖലയിലെ തുറമുഖ നഗരമായ കാറ്റാനിയയില്‍ ജനിച്ച ക്രിസ്റ്റ്യാന യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനില്‍ നിന്ന് പാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ഏഴ് ഭാഷകളില്‍ പ്രാവീണ്യമുണ്ടെന്നും രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ)യില്‍ പ്രോജക്ട് മാനേജരായും ന്യൂയോര്‍ക്കിലെ എര്‍ത്ത് ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പല അവകാശവാദങ്ങളും തെറ്റാണെന്ന് പിന്നീട് വ്യക്തമായി. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനും ഐഎഇഎയും ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടും ക്രിസ്റ്റ്യാനയുടെ അവകാശവാദങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ബി.എ.സി കണ്‍സള്‍ട്ടിങ്
ക്രിസ്റ്റ്യാന തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ ബിആര്‍സി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പേജറുകള്‍ നിര്‍മിച്ചതെന്നാണ് ലബനന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ക്രിസ്റ്റ്യാന ഇത് നിഷേധിക്കുകയും തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്ന് വാദിക്കുകയും ചെയ്തു. സ്‌ഫോടനത്തിന് ശേഷം ഇവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കിസ്റ്റ്യാനയുടെ അവകാശവാദങ്ങളിലെ നിരവധി പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട്. സ്‌ഫോടനത്തിന് ശേഷം ക്രിസ്റ്റ്യാനയുടെ അപ്രത്യക്ഷമാകല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. ബി.എ.സി കണ്‍സള്‍ട്ടിംഗിന്റെ ദുരൂഹമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലബനന്‍ സ്‌ഫോടനക്കേസില്‍ ക്രിസ്റ്റ്യാന ബാര്‍സോണിയുടെ പങ്ക് ഇപ്പോഴും ഒരു ദുരൂഹതയായി തുടരുന്നു. ഇവരുടെ അവകാശവാദങ്ങളിലെ പൊരുത്തക്കേടുകളും സ്‌ഫോടനത്തിന് ശേഷം ഇവരുടെ അപ്രത്യക്ഷമാകലും സംശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. ഈ കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ക്രിസ്റ്റ്യാനയുടെ പങ്ക് വ്യക്തമാകും.
സെപ്റ്റംബർ 17നാണ് ലബനനിൽ ഹിസ്ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന 3000-ത്തോളം പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഹിസ്ബുള്ള നേതാക്കളുടെ പേരിൽ പേജറിലേക്ക് വ്യജ സന്ദേശങ്ങൾ വരികയും അത് തുറന്ന്നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിരവധി ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്ക്ഏൽക്കുകയും ചെയ്തു. അവരുടെ സംസ്കരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ വാക്കിടോക്കിയും പൊട്ടിത്തെറിച്ചിരുന്നു. 40ലധികം ആളുകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പലർക്കും മാരകമായ പരുക്കേൽക്കുകയും ചെയ്തു. ഈ പേജറുകൾ തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയിൽ നിന്ന് വാങ്ങിയതായി പുറത്തുവന്നു. https://www.suprabhaatham.com/details/408676?link=Israeli-Mossad-Oversight-in-Lebanon-Pager-Explosion-Intelligence-Report എന്നാൽ, ഗോള്‍ഡ് അപ്പോളോ ഈ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും ഹംഗേറിയൻ കമ്പനിയായ ബി.എ.സി. കണ്‍സൾട്ടിങ് ആണ് നിർമ്മിച്ചതെന്നും വ്യക്തമായി. പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു Read more at: https://www.suprabhaatham.com/details/408674?link=Bulgarian-Agency-Clears-Wayanads-Rinson-Jose-from-Pager-Blast-Connection-Lebanan-hezbulla ബി.എ.സി. കണ്‍സൾട്ടിങ്ങിന്റെ എം.ഡി. ക്രിസ്റ്റ്യാന ആർസിഡിയാക്കോനോയ്ക്ക് റിൻസന്റെ നോർട്ട് ഗ്ലോബൽ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. റിൻസന്റെ കമ്പനി ഇടനിലക്കാരായി പ്രവർത്തിച്ചെന്നും അവരിലൂടെയാണ് ഹിസ്ബുല്ലയുമായി ബി.എ.സി. പണമിടപാട് നടത്തിയതെന്നും ബള്‍ഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.എ.സി. എം.ഡി.ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്നും ചാരവനിതയായിരുന്നുവെന്നും പുറത്തുവരുന്ന സൂചനകൾ.
Christian Barsoni faces scrutiny for alleged ties to a deadly pager explosion in Lebanon, with investigations revealing his company's possible involvement in supplying equipment linked to Hezbollah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 3 days ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 3 days ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 3 days ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 3 days ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 3 days ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 3 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 3 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 3 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 3 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 3 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 3 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 3 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 3 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 3 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 3 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 3 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 3 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 3 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 3 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 3 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 3 days ago