HOME
DETAILS

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

  
ജലീൽ അരൂക്കുറ്റി 
November 02, 2024 | 3:26 AM

The shepherd who kept harmony with other churches left

കൊച്ചി: അരനൂറ്റാണ്ടിലധികം പ്രതിസന്ധികളിൽ ഉലയാതെ വിശ്വാസികളെ ചേർത്തുനിർത്തിയ മഹാ ഇടയനാണ് വിടവാങ്ങിയ ബസേലിയോസ് തോമസ്  പ്രഥമൻ കാതോലിക്കാ ബാവ. ഇതരസഭകളോടും മതവിശ്വാസസമൂഹങ്ങളോടും സഹവർത്തിത്വം നിലനിർത്തിതന്നെ സഭയ്ക്കുള്ളിലെ തർക്കങ്ങളിൽ വ്യക്തമായ നിലപാട് നിലനിർത്തിയാണ് അദ്ദേഹം ജീവിതം മാതൃകയാക്കിയത്.  

ഇതരവിശ്വാസി സമൂഹത്തിന്റെ നേതൃത്വങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്തി.  അഞ്ചലോട്ടക്കാരനിൽ നിന്ന് സഭയുടെ പരമാധ്യക്ഷനിലേക്കുള്ള വളർച്ച പടിപടിയായിരുന്നു. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് ജീവിതം തുടങ്ങിയ അദ്ദേഹത്തിന് ദരിദ്രന്റെ മനസ് വേഗം തിരിച്ചറിയാൻ കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തും ആരോഗ്യശുശ്രൂഷാ രംഗത്തും സഭയ്ക്ക് വ്യക്തിമുദ്ര നേടാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിലൂടെയാണ്.  

അന്ത്യോഖ്യയെയും മലങ്കരയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്നതിൽ വിജയിച്ച അദ്ദേഹം സഭയുടെ വളർച്ചയിൽ നിർണായകപങ്കാണ് വഹിച്ചത്. 70കളിൽ മൂന്ന് മെത്രാപ്പൊലിത്തമാരും ചുരുക്കം ചില ഭദ്രാസനങ്ങളുമായി നിലകൊണ്ട യാക്കോബായ സഭയെ 20 ഭദ്രാസനങ്ങളും 30 മെത്രപ്പൊലീത്തമാരും ആയിരത്തിലധികം വൈദികരും അടങ്ങുന്ന വലിയ പ്രസ്ഥാനമാക്കി മാറ്റിയ അദ്ദേഹം വിദ്യാഭ്യാസ സാംസ്‌കാരിക ആരോഗ്യ ശുശ്രൂഷാ മേഖലയിലും സഭയ്ക്ക് വ്യക്തമായ മേൽക്കൈ നേടി നൽകി.

പ്രതിസന്ധി ഘട്ടത്തിൽ സഭയെയും വിശ്വാസികളെയും ഹൃദയത്തോട് ചേർത്തുപിടിച്ച നായകനെന്ന പരിവേഷമാണ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേത്.  പ്രായോഗികതയും ദീർഘവീക്ഷണവും ഒരേപോലെ സമന്വയിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു. സഭാ തർക്കങ്ങളിൽ ഉൾപ്പടെ കർക്കശ നിലപാട് സ്വീകരിച്ചു  വിശ്വാസികൾക്കൊപ്പം നിലകൊണ്ടതോടെ 604 കേസുകളാണ് സഭാ അധ്യക്ഷനെതിരേ ചുമത്തപ്പെട്ടത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ 2019 മെയ് ഒന്നിന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  22 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  22 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  22 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  22 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  22 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  22 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  22 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  22 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  22 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  22 days ago