HOME
DETAILS

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

  
ജലീൽ അരൂക്കുറ്റി 
November 02, 2024 | 3:26 AM

The shepherd who kept harmony with other churches left

കൊച്ചി: അരനൂറ്റാണ്ടിലധികം പ്രതിസന്ധികളിൽ ഉലയാതെ വിശ്വാസികളെ ചേർത്തുനിർത്തിയ മഹാ ഇടയനാണ് വിടവാങ്ങിയ ബസേലിയോസ് തോമസ്  പ്രഥമൻ കാതോലിക്കാ ബാവ. ഇതരസഭകളോടും മതവിശ്വാസസമൂഹങ്ങളോടും സഹവർത്തിത്വം നിലനിർത്തിതന്നെ സഭയ്ക്കുള്ളിലെ തർക്കങ്ങളിൽ വ്യക്തമായ നിലപാട് നിലനിർത്തിയാണ് അദ്ദേഹം ജീവിതം മാതൃകയാക്കിയത്.  

ഇതരവിശ്വാസി സമൂഹത്തിന്റെ നേതൃത്വങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്തി.  അഞ്ചലോട്ടക്കാരനിൽ നിന്ന് സഭയുടെ പരമാധ്യക്ഷനിലേക്കുള്ള വളർച്ച പടിപടിയായിരുന്നു. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് ജീവിതം തുടങ്ങിയ അദ്ദേഹത്തിന് ദരിദ്രന്റെ മനസ് വേഗം തിരിച്ചറിയാൻ കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തും ആരോഗ്യശുശ്രൂഷാ രംഗത്തും സഭയ്ക്ക് വ്യക്തിമുദ്ര നേടാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിലൂടെയാണ്.  

അന്ത്യോഖ്യയെയും മലങ്കരയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്നതിൽ വിജയിച്ച അദ്ദേഹം സഭയുടെ വളർച്ചയിൽ നിർണായകപങ്കാണ് വഹിച്ചത്. 70കളിൽ മൂന്ന് മെത്രാപ്പൊലിത്തമാരും ചുരുക്കം ചില ഭദ്രാസനങ്ങളുമായി നിലകൊണ്ട യാക്കോബായ സഭയെ 20 ഭദ്രാസനങ്ങളും 30 മെത്രപ്പൊലീത്തമാരും ആയിരത്തിലധികം വൈദികരും അടങ്ങുന്ന വലിയ പ്രസ്ഥാനമാക്കി മാറ്റിയ അദ്ദേഹം വിദ്യാഭ്യാസ സാംസ്‌കാരിക ആരോഗ്യ ശുശ്രൂഷാ മേഖലയിലും സഭയ്ക്ക് വ്യക്തമായ മേൽക്കൈ നേടി നൽകി.

പ്രതിസന്ധി ഘട്ടത്തിൽ സഭയെയും വിശ്വാസികളെയും ഹൃദയത്തോട് ചേർത്തുപിടിച്ച നായകനെന്ന പരിവേഷമാണ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേത്.  പ്രായോഗികതയും ദീർഘവീക്ഷണവും ഒരേപോലെ സമന്വയിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു. സഭാ തർക്കങ്ങളിൽ ഉൾപ്പടെ കർക്കശ നിലപാട് സ്വീകരിച്ചു  വിശ്വാസികൾക്കൊപ്പം നിലകൊണ്ടതോടെ 604 കേസുകളാണ് സഭാ അധ്യക്ഷനെതിരേ ചുമത്തപ്പെട്ടത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ 2019 മെയ് ഒന്നിന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  10 minutes ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  38 minutes ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  an hour ago
No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  an hour ago
No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  an hour ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  2 hours ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  2 hours ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  3 hours ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  3 hours ago