
മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

മലപ്പുറം:പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് ഈ വർഷം തദ്ദേശ സ്ഥാപനങ്ങൾ 2739 കേസുകളിലായി പിഴ ചുമത്തിയത് 2.66 കോടി. ജനുവരി മുതൽ സെപ്തംബർ 15 വരേയുള്ള കാലയളവിൽ പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ തുടങ്ങിയവയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിനാണ് 2,66,95,541രൂപ പിഴ ചുമത്തിയത്.
തള്ളിയ മാലിന്യം ഇവരെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചിട്ടുമുണ്ട്. കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് (ഭേദഗതി 2024)പ്രകാരവുമാണ് നടപടി. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചറിയുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും ഈ വർഷം മുതലാണ് കർശന നടപടി തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ച് വരുന്നത്.
ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ തെളിവ് സഹിതം നൽകുന്ന വ്യക്തികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ പാരിതോഷികം നൽകുന്നുണ്ട്. പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവ നടത്തുന്ന സാമൂഹികവിരുദ്ധർക്കെതിരേയാണ് നിയമങ്ങൾ കർക്കശമാക്കിയത്.
നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ, പരമാവധി 2500 രൂപ വരേ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് മാനദണ്ഡപ്രകാരം പാരിതോഷികം നൽകുന്നുണ്ട്. പിഴ വ്യക്തികൾ ഒടുക്കിയ തിയതി മുതൽ 30 ദിവസത്തിൽ പാരിതോഷികം ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിക്കാണ് കുറ്റകൃത്യം നടത്തുന്ന ആളിനേയോ, വാഹനത്തേയോ തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോ, വീഡിയോ, സ്ഥലം, സമയം ഉൾപ്പടെയുള്ള തെളിവ് സഹിതം നൽകേണ്ടത്. വിവരം നൽകുന്നവരെക്കുറിച്ച് രഹസ്യമാക്കും. നിയമലംഘനം പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം തദ്ദേശ സെക്രട്ടറി അന്വഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 23 minutes ago
ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
uae
• 39 minutes ago
ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം
National
• 44 minutes ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• an hour ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• an hour ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• 2 hours ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• 2 hours ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 3 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 4 hours ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 4 hours ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 4 hours ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 4 hours ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 5 hours ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 5 hours ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 7 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 7 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 7 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 7 hours ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 5 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 6 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 6 hours ago