
ഇന്ന് പുലര്‍ച്ചെ മാത്രം കൊന്നൊടുക്കിയത് 17 മനുഷ്യരെ, ഒറ്റ ദിവസം കൊണ്ട് 53 പേര്; ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്റാഈല്‍

ഗസ്സ സിറ്റി: യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ലോകരാഷ്ട്രങ്ങളുടേയും യു.എന്‍ ഉള്‍പെടെ മനുഷ്യാവകാശ സംഘടനകളുടേയും മുന്നറിയിപ്പുകളെല്ലാം കാറ്റില്‍ പറത്തി ഫലസ്തീനില്‍ നരവേട്ട തുടര്‍ന്ന് ഇസ്റാഈല്‍. ഇന്ന് പുലര്‍ച്ചെ മാത്രം 17 മനുഷ്യരെയാണ് ഇസ്റാഈല്‍ ഫലസ്തീനില്‍ കൊന്നൊടുക്കിയത്. 24 മണിക്കൂറിനിടെ ഇസ്റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ക്ക് ജീവന് നഷ്ടമായി.
2023 ഒക്ടോബറില്‍ തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 52,243 ആയെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇതുവരെ 1,17,639 പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ മരുന്നോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ പലരും മരണത്തിനു കീഴടങ്ങുകയാണ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്ക്കടിയിലുള്ളവരുടെ കണക്ക് വ്യക്തമല്ലെന്നും അവരുടെ അടുത്ത് എത്തിപ്പെടാന്‍ പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഹമാസുമായുള്ള ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി കഴിഞ്ഞതോടെ മാര്‍ച്ച് 18നാണ് ഇസ്റാഈല്‍ സേന ഗസ്സയില്‍ ആക്രമണം പുനഃസ്ഥാപിച്ചത്. ഇതില്‍ 2,151 പേര് കൊല്ലപ്പെടുകയും 5,598 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതിനെ തുടര്‍ന്ന് ജനുവരിയിലാരംഭിച്ച ബന്ദിമോചനവും തടവുകാരെ കൈമാറലും ആക്രമണം പുനരാരംഭിച്ചതോടെ സ്തംഭിച്ചിരിക്കുകയാണ്.
ആക്രമണങ്ങള്‍ക്കൊപ്പം ഗസ്സയെ കീഴടക്കാന്‍ പട്ടിണിയും ആയുധമാക്കിയിരിക്കുകയാണ് ഇസ്റാഈല്‍. ഭക്ഷണം ഉള്‍പെടെ അവശ്യ വസ്തുക്കള്‍ക്ക് ഇസ്റാഈല്‍ ഏര്‍പെടുത്തിയ ഉപരോധം എട്ടാഴ്ച പിന്നിട്ടിരിക്കുന്നു. ആക്രമണം തുടരുന്ന ഗസ്സ മുനമ്പില്‍ ഇസ്റാഈല്‍ പട്ടിണിമരണം അടിച്ചേല്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിണി മൂലം ഫലസ്തീനികള്‍ മരണത്തോട് മല്ലിടുകയാണെന്നും ഗസ്സയിലെങ്ങും പട്ടിണി വ്യാപിച്ചിരിക്കുകയാണെന്ന് ഫലസ്തീനി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി(യു.എന്‍.ആര്.ഡബ്ല്യു.എ) പറയുന്നു. ചാരിറ്റി സംഘടനകളുടെ ഭക്ഷണവിതരണത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണത്തിനായി കേഴുന്ന ദൃശ്യമാണ് കാണാന്‍ കഴിയുന്നത്. ഭക്ഷ്യവസ്തുക്കളുമായി വരുന്ന ട്രക്കുകളെ ഇസ്റാഈല്‍ ഗസ്സയ്ക്കു പുറത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. ഈയാഴ്ചയോടെ ഗസ്സയിലുള്ള തങ്ങളുടെ കരുതല്‍ ഭക്ഷ്യശേഖരം പൂര്‍ണമായും തീരുമെന്നും യു.എന്‍ റിലീഫ് ഏജന്‍സി മുന്നറിയിപ്പു നല്കുന്നു.
ജീവന്‍രക്ഷാ മരുന്നുകളുമായി യു.എന്‍.ആര്.ഡബ്ല്യു.എയുടെ 3,000 ട്രക്കുകള്‍ ഗസ്സയ്ക്കു പുറത്ത് പ്രവേശനം കാത്തിരിക്കുകയാണ്. ഗസ്സയിലെ നിരപരാധികളായ കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് പ്രയാസപ്പെടുകയാണെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മിഷണര്‍ ജനറല്‍ ഫിലിപ്പെ ലസാരിനി ചൂണ്ടിക്കാട്ടി. ഗസ്സയിലേത് മനുഷ്യനിര്‍മിതവും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതുമായ പട്ടിണിയാണ്. മരുന്നുകളും ഭക്ഷ്യവസ്തുക്കളുമെല്ലാം ഇസ്റാഈല്‍ ഭരണകൂടം തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ അഞ്ചു വര്‍ഷത്തേക്ക് ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്റാഈല്‍ സന്നദ്ധമെങ്കില്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള ശേഷിക്കുന്ന മുഴുവന്‍ ഇസ്റാഈലി തടവുകാരെയും വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു. നേരത്തെ 10 ബന്ദികളെ വിട്ടയച്ചാല്‍ 45 ദിവസത്തേക്ക് വെടിനിര്‍ത്താമെന്ന് ഇസ്റാഈല്‍ അറിയിച്ചെങ്കിലും ഹമാസ് തള്ളിയിരുന്നു. ആക്രമണം പൂര്‍ണമായും നിര്‍ത്തിയാലേ ബന്ദികളെ വിട്ടയക്കൂവെന്നായിരുന്നു ഹമാസ് നിലപാട്.
അതേസമയം ഗസ്സയിലേക്കുള്ള ഭക്ഷ്യ- സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ ഇസ്റാഈലിനുമേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്ന് മധ്യസ്ഥരായ ഖത്തര്‍ ആവശ്യപ്പെട്ടു. പട്ടിണിയെ ആയുധമാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന് വ്യക്തമാക്കി. തുര്‍ക്കി വിദേശകാര്യമന്ത്രി ഹകന്‍ ഫിദാനുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Israel continues its brutal assault on Gaza, ignoring global warnings. Over 52,243 Palestinians have been killed and 117,639 injured since October 2023. Severe food and medicine shortages worsen as Israel maintains a blockade, risking mass famine, warns the UN.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ലോക്സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്
Kerala
• 2 days ago
ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍
Business
• 2 days ago
കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും- ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്
Kerala
• 2 days ago
ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്
International
• 2 days ago
മലപ്പുറത്ത് കടുവ ആക്രമണം, യുവാവിന് ദാരുണാന്ത്യം; മരിച്ചത് ടാപ്പിങ് തൊഴിലാളി; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala
• 2 days ago
മുസ്ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം
National
• 2 days ago
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Kerala
• 2 days ago
തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്
uae
• 2 days ago
ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്സ്പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'
Kerala
• 2 days ago
സുപ്രഭാതം എജു എക്സ്പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്
Kerala
• 2 days ago
സുപ്രഭാതം എജു എക്സ്പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍
Kerala
• 2 days ago
സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ
Kerala
• 2 days ago
ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം
Kerala
• 2 days ago
ഊട്ടി ഫ്ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്യും
latest
• 2 days ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍
Kerala
• 2 days ago
നാളെ മുതൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ
Kerala
• 2 days ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ
National
• 2 days ago
റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• 2 days ago
മെട്രോ സ്റ്റേഷന് പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്റ്റേഷന്
Kerala
• 2 days ago
ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ
Kerala
• 2 days ago
യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്റാഈല്‍; ആക്രമണങ്ങളില്‍ 84 പേര് കൊല്ലപ്പെട്ടു
International
• 2 days ago