HOME
DETAILS

പി.എം. ശ്രീ പദ്ധതി: എന്തിനായിരുന്നു സർക്കാരിന് അനാവശ്യമായി ഇത്ര തിടുക്കം? ഇത് എൽഡിഎഫ് ശൈലിയല്ല; സി.പി.ഐയുടെ ആശങ്ക സി.പി.എമ്മിനുമുണ്ടെന്ന് ബിനോയ് വിശ്വം

  
Web Desk
October 24, 2025 | 12:14 PM

PM Shri scheme why the unnecessary haste by the government this is not LDF style CPM also shares CPIs concern says Binoy Viswam

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് എൽ.ഡി.എഫ്. ശൈലിയല്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. പദ്ധതി സംബന്ധിച്ച വിഷയത്തിൽ സി.പി.ഐ നിലപാട് ചർച്ച ചെയ്തതായും ചർച്ചകൾ തുടരുമെന്നും വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം അറിയിച്ചു.

ഘടകകക്ഷികളെ ഇരുട്ടിലാക്കാനുള്ള ശ്രമം പാടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പദ്ധതിയുടെ കാര്യത്തിൽ എൽ.ഡി.എഫിൽ ചർച്ച നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. "കമ്മ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്, ഘടകകക്ഷികളെ ഇരുട്ടിലാക്കാൻ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

പി.എം. ശ്രീ പദ്ധതി സംബന്ധിച്ച ആശങ്ക സി.പി.ഐ.ക്ക് മാത്രമല്ല, സി.പി.എമ്മിനും ഇതേ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഷോക്കേസ് ആണ് പി.എം. ശ്രീ എന്നും ബിനോയ് വിശ്വം വിമർശിച്ചു.

ഈ വിഷയത്തിന് പിന്നിൽ എന്തോ നടക്കുന്നുണ്ട് എന്ന് സംശയം പ്രകടിപ്പിച്ച സി.പി.ഐ സെക്രട്ടറി, "എന്തിനായിരുന്നു സർക്കാരിന് അനാവശ്യമായി ഇത്ര തിടുക്കം?" എന്നും ചോദ്യമുയർത്തി. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലുള്ള കടുത്ത അതൃപ്തിയാണ് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിലൂടെ പ്രകടിപ്പിച്ചത്.

 

 

 

Binoy Viswam, the CPI state secretary, criticized the Kerala government's decision to join the Central government's PM SHRI scheme, asking why there was "unnecessary haste." He strongly stated that taking such a major decision without consulting the constituent parties is "not the LDF style" (Left Democratic Front's style) and that they should not be kept in the dark. Viswam added that the CPI's concern that the PM SHRI scheme is a "showcase" for the National Education Policy (NEP) is also shared by the CPM (the main ruling party).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  4 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  4 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  4 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  4 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  4 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  4 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  4 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  4 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  4 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  4 days ago