HOME
DETAILS

പി.എം. ശ്രീ പദ്ധതി: എന്തിനായിരുന്നു സർക്കാരിന് അനാവശ്യമായി ഇത്ര തിടുക്കം? ഇത് എൽഡിഎഫ് ശൈലിയല്ല; സി.പി.ഐയുടെ ആശങ്ക സി.പി.എമ്മിനുമുണ്ടെന്ന് ബിനോയ് വിശ്വം

  
Web Desk
October 24, 2025 | 12:14 PM

PM Shri scheme why the unnecessary haste by the government this is not LDF style CPM also shares CPIs concern says Binoy Viswam

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് എൽ.ഡി.എഫ്. ശൈലിയല്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. പദ്ധതി സംബന്ധിച്ച വിഷയത്തിൽ സി.പി.ഐ നിലപാട് ചർച്ച ചെയ്തതായും ചർച്ചകൾ തുടരുമെന്നും വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം അറിയിച്ചു.

ഘടകകക്ഷികളെ ഇരുട്ടിലാക്കാനുള്ള ശ്രമം പാടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പദ്ധതിയുടെ കാര്യത്തിൽ എൽ.ഡി.എഫിൽ ചർച്ച നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. "കമ്മ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്, ഘടകകക്ഷികളെ ഇരുട്ടിലാക്കാൻ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

പി.എം. ശ്രീ പദ്ധതി സംബന്ധിച്ച ആശങ്ക സി.പി.ഐ.ക്ക് മാത്രമല്ല, സി.പി.എമ്മിനും ഇതേ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഷോക്കേസ് ആണ് പി.എം. ശ്രീ എന്നും ബിനോയ് വിശ്വം വിമർശിച്ചു.

ഈ വിഷയത്തിന് പിന്നിൽ എന്തോ നടക്കുന്നുണ്ട് എന്ന് സംശയം പ്രകടിപ്പിച്ച സി.പി.ഐ സെക്രട്ടറി, "എന്തിനായിരുന്നു സർക്കാരിന് അനാവശ്യമായി ഇത്ര തിടുക്കം?" എന്നും ചോദ്യമുയർത്തി. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലുള്ള കടുത്ത അതൃപ്തിയാണ് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിലൂടെ പ്രകടിപ്പിച്ചത്.

 

 

 

Binoy Viswam, the CPI state secretary, criticized the Kerala government's decision to join the Central government's PM SHRI scheme, asking why there was "unnecessary haste." He strongly stated that taking such a major decision without consulting the constituent parties is "not the LDF style" (Left Democratic Front's style) and that they should not be kept in the dark. Viswam added that the CPI's concern that the PM SHRI scheme is a "showcase" for the National Education Policy (NEP) is also shared by the CPM (the main ruling party).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ നിലപാടിൽ മാറ്റമില്ല, പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും; എം.വി ഗോവിന്ദൻ

Kerala
  •  4 hours ago
No Image

ശക്തമായ മഴ: പട്ടാമ്പിയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ പ്രധാന വേദിയിലെ പന്തൽ തകർന്നുവീണു

Kerala
  •  4 hours ago
No Image

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലുള്ള പോര് നടത്തുന്നത് കുറ്റകരം; മദ്രാസ് ഹൈക്കോടതി

National
  •  5 hours ago
No Image

ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  5 hours ago
No Image

ശാന്തമായ അന്തരീക്ഷവും മികച്ച സൗകര്യങ്ങളും; ദുബൈ ടൗൺ സ്ക്വയർ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറുന്നതിന് കാരണം ഇത്

uae
  •  6 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  6 hours ago
No Image

പി.എം ശ്രീ; പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം;  ഒരു മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം, വൈകീട്ട് മാധ്യമങ്ങളെ കാണും

Kerala
  •  6 hours ago
No Image

ധോണിയും കോഹ്‌ലിയും വീണു, മുന്നിൽ സച്ചിൻ മാത്രം; 35ാം വയസിൽ ഞെട്ടിച്ച് രോഹിത്

Cricket
  •  7 hours ago
No Image

ഉംറ തീർത്ഥാടനം: യുഎഇയിൽ നിന്ന് പോകുന്നവർക്ക് റിട്ടേൺ ടിക്കറ്റ് നിർബന്ധം; നിയമം കർശനമാക്കി അധികൃതർ

uae
  •  7 hours ago
No Image

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം: നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണം ലുലു മാൾ 2028 ഡിസംബറിൽ

uae
  •  7 hours ago