HOME
DETAILS

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം മരിച്ചു; വെടിയുതിര്‍ത്തയാള്‍ അഫ്ഗാനില്‍ യു.എസിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍

  
Web Desk
November 28, 2025 | 4:27 AM

national guard member sarah dies after shooting near the white house attacker reportedly an afghan who once worked for the us

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം സാറാ ബെക്ക്‌സ്‌ട്രോം (20) മരിച്ചു. പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അവര്‍ മരണത്തിന് കീഴടങ്ങിയതെന്ന്  യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് പരുക്കേറ്റിരുന്നത്. പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം തന്നെയായ ആന്‍ഡ്രൂ വൂള്‍ഫ് (24) ചികിത്സയിലാണ്.  ഇയാളുടെ പരുക്കും ഗുരുതരമാണെന്ന് ട്രംപ് അറിയിച്ചു. 

സംഭവത്തില്‍ അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാള്‍ (29)നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഇയാളെ നാഷനല്‍ ഗാര്‍ഡ് അംഗം വെടിവച്ചാണ് പിടികൂടിയത്. ഇയാള്‍ അഫ്ഗാന്‍ യുദ്ധകാലത്ത് യു.എസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എ സ്ഥിരീകരിച്ചു. സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫാണ് റഹ്‌മാനുല്ലയുടെ യു.എസ് സൈനിക ബന്ധം സ്ഥിരീകരിച്ചത്. റഹ്‌മാനുല്ല യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേലും സ്ഥിരീകരിച്ചിട്ടു. 

വെടിവയ്പ് നടക്കുമ്പോള്‍ ട്രംപ് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. വൈറ്റ് ഹൗസില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ മാത്രം അകലെ മെട്രോ സ്റ്റോപ്പിന് സമീപം വച്ചുണ്ടായ ആക്രമണത്തെ അതിരൂക്ഷ ഭാഷയിലാണ് ട്രംപ് അപലപിച്ചത്. വെടിവച്ചയാളെ മൃഗം എന്നും അഫ്ഗാനിസ്ഥാനെ ഭൂമിയിലെ നരകം എന്നും വിശേഷിപ്പിച്ച ട്രംപ്, അക്രമം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും പറഞ്ഞു.

വെടിവയ്പിനെ തുടര്‍ന്ന് അഫ്ഗാന്‍ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികള്‍ യു.എസ് നിര്‍ത്തിവച്ചു.

 

national guard member sarah, who was injured in a shooting near the white house, has died. reports indicate that the shooter was an afghan national who had previously worked for the united states, adding a complex dimension to the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വണ്ടർകിഡ്' കാബ്രാളിൻ്റെ ഗോൾഡൻ ടച്ചിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ; ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം പറങ്കിപ്പടക്ക്

Football
  •  an hour ago
No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  an hour ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  2 hours ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  2 hours ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  2 hours ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  3 hours ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  3 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  3 hours ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  3 hours ago
No Image

മൂന്ന് അഴിമതി കേസുകൾ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് 21 വർഷം കഠിന തടവ്

International
  •  4 hours ago