ബി.ജെ.പിയുടെ പത്ത് വർഷത്തെ ഭരണം; രാജ്യത്ത് അടച്ചു പൂട്ടിയത് 89,000-ലധികം സർക്കാർ സ്കൂളുകൾ; പഠനം ഉപേക്ഷിച്ചത് രണ്ട് കോടിയിലധികം കുട്ടികൾ
ന്യൂഡൽഹി: 2014 മുതൽ ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്താകെ 89,000-ലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടി. ഇതിലധികവും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തർപ്രദേശിലുമാണ് സ്കൂളുകൾ പൂട്ടൽ ഏറ്റവും കൂടുതൽ. മധ്യപ്രദേശിൽ 29,410 സ്കൂളുകളും ഉത്തർപ്രദേശിൽ 25,126 സ്കൂളുകളുമാണ് അടച്ചത്. ഒഡീഷ, അസം, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 2021-2024 കാലയളവിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ 2 കോടിയിലധികം വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായും കണക്കുകൾ വെളിപ്പെടുത്തുന്നു.
കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ (Ministry of Rural Development) UDISE+ (Unified District Information System for Education) പുറത്തുവിട്ട കണക്കുകളും ASER (Annual Status of Education Report) റിപ്പോർട്ടിലും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അരക്ഷിതാവസ്ഥ എടുത്ത് കാണിക്കുന്നത്.
2014-2023 കാലയളവിൽ 89,066 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ടെന്ന് Centre for Monitoring Indian Economy (CMIE) കണക്കുകളും സ്ഥിരീകരിക്കുന്നു. ഏറ്റവും കൂടുതൽ സ്കൂളുകൾ അടച്ച് പൂട്ടിയത് മധ്യപ്രദേശ് സംസ്ഥാനത്താണ് ( 29,410 സ്കൂളുകൾ ).
25,126 സ്കൂളുകളാണ് ഉത്തർപ്രദേശിൽ അടച്ചത്.
മറ്റു സംസ്ഥാനങ്ങൾ: ഒഡീഷ (ഏകദേശം 8,000), അസം (7,000+), ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സമാനമാണ്. ASER 2023 റിപ്പോർട്ട് പ്രകാരം ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ 2.5 കോടി കുട്ടികളാണ് പഠനം ഉപേക്ഷിച്ചിരിക്കുന്നത്.
Since BJP came to power in 2014, over 89,000 government schools have been closed nationwide, with Madhya Pradesh (29,410) and Uttar Pradesh (25,126) leading the tally. From 2021-2024, more than 20 million children in classes 1-8 dropped out, per UDISE+ and ASER data, amid mergers and privatization drives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."