പ്രതിരോധ സഹകരണം ശക്തിപ്പെടുത്തൽ; ഗൾഫ് ഷീൽഡിന്' സഊദി അറേബ്യയിൽ സമാപനം
റിയാദ്: ജി.സി.സി രാജ്യങ്ങളിലെ (ഗൾഫ് സഹകരണ കൗൺസിൽ) വ്യോമസേനകളും വ്യോമ പ്രതിരോധ യൂണിറ്റുകളും ജി.സി.സി യൂണിഫൈഡ് മിലിട്ടറി കമാൻഡും പങ്കെടുത്ത സംയുക്ത സൈനികാഭ്യാസമായ 'ഗൾഫ് ഷീൽഡിന്' സഊദി അറേബ്യയിൽ സമാപനം. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക, യുദ്ധസന്നദ്ധത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.
വ്യോമ-മിസൈൽ ഭീഷണികളെ നേരിടൽ, സംയുക്ത വ്യോമ നീക്കങ്ങൾ, ഫീൽഡ് അഭ്യാസങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന ഓപ്പറേഷൻ രീതികൾ ഗൾഫ് ഷീൽഡിലൂടെ പരീക്ഷിച്ചു. പരസ്പര ഏകോപനത്തിലൂടെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ കാര്യക്ഷമതയും പ്രവർത്തനങ്ങളുടെ ഏകോപനം വർദ്ധിപ്പിക്കുന്നതിലാണ് അഭ്യാസം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഭീഷണികളെ ചെറുക്കുന്നതിനും, മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമുള്ള കൂട്ടായ ശ്രമങ്ങളാണ് ഈ സൈനികാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണത്തിന്റെ പ്രധാന തൂണായാണ് 'ഗൾഫ് ഷീൽഡിനെ' കണക്കാക്കുന്നത്. സംയുക്ത വ്യോമപ്രകടനത്തോടെയാണ് സൈനികാഭ്യാസം സമാപിച്ചത്.
The joint military exercise "Gulf Shield" concluded in Saudi Arabia, featuring air forces and defense units from GCC member states. The drill focused on enhancing combat readiness, command-and-control integration, and collective defense against regional threats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."