
ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ മലയാളി ഡോക്ടർ അവിഷോ ഡേവിഡിനെ (32) മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജിലെ പിജി അനസ്തേഷ്യ വിദ്യാർത്ഥിയാണ് അവിഷോ. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ അവിഷോയെ കണ്ടെത്തിയത്.
അനസ്തേഷ്യ വിഭാഗത്തിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചപ്പോൾ, മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോൾ ഡോ. അവിഷോ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനാൽ സഹപ്രവർത്തകർ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു. മുറിയിൽ വെക്യൂറോണിയം ബ്രോമൈഡ് എന്ന ശക്തമായ മരുന്നിന്റെ സാനിധ്യവും സിറിഞ്ചും കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് ഗോരഖ്പൂർ സിറ്റി എസ്പി അഭിനവ് തിവാരി പറഞ്ഞു.
കുടുംബം ഉന്നയിക്കുന്ന സംശയങ്ങൾ
മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് ഡോ. അവിഷോയുടെ അച്ഛൻ ഡേവിഡ് പറഞ്ഞു. വരുന്ന 19-ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിജി വിദ്യാർത്ഥിനിയായ ഭാര്യ ഡോ. നിമിഷയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് അവിഷോ നാട്ടിലേക്ക് വരാൻ ഒരുങ്ങിയിരുന്നത്. “മെഡിക്കൽ കോളജുകളിൽ ജോലിസമ്മർദം മൂലം പലരും വിഷമിക്കുന്നതായി വാർത്തകൾ വന്നിട്ടുണ്ട്. അവിഷോയുടെ മരണം വിശദമായി അന്വേഷിക്കണം,” കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിന്റെ വിശദാംശങ്ങൾ
വെള്ളിയാഴ്ച രാവിലെ, ഡ്യൂട്ടി സമയമായിട്ടും അവിഷോ അനസ്തേഷ്യ വിഭാഗത്തിൽ എത്താത്തതിനെ തുടർന്ന് വകുപ്പ് മേധാവി ഡോ. സതീഷ് കുമാറിന്റെ നിർദേശപ്രകാരമാണ് ജീവനക്കാർ ഹോസ്റ്റലിലെ 25-ാം നമ്പർ മുറിയിൽ എത്തിയത്. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തകർത്ത് അകത്ത് കടന്നപ്പോൾ അവിഷോ കിടക്കയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മുറി സീൽ ചെയ്ത് ഫോറൻസിക് പരിശോധന ആരംഭിച്ചിട്ടുണ്ട്. അവിഷോയുടെ ലാപ്‌ടോപ്പ് ഡിജിറ്റൽ പരിശോധനക്കായി പിടിച്ചെടുത്തു. കുടുംബത്തിന് അയച്ച ഇമെയിലുകളും പരിശോധിക്കുന്നുണ്ട്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല.
ആരായിരുന്നു ഡോ. അവിഷോ?
ബിആർഡി മെഡിക്കൽ കോളജിൽ അനസ്തേഷ്യ വിഭാഗത്തിൽ മൂന്നാം വർഷ പിജി വിദ്യാർത്ഥിയും ജൂനിയർ റസിഡന്റ് ഡോക്ടറുമായിരുന്നു അവിഷോ. വിവാഹിതനായ അവിഷോ തനിച്ചാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഭാര്യ ഡോ. നിമിഷ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിജി വിദ്യാർത്ഥിനിയാണ്. ഗർഭിണിയായ അവർക്കൊപ്പം ഉടൻ നാട്ടിലേക്ക് മടങ്ങാൻ അവിഷോ പദ്ധതിയിട്ടിരുന്നു. “സമർപ്പിതനും മൃദുസ്വഭാവിയുമായ ഒരു ഡോക്ടറായിരുന്നു അവിഷോ,” സഹപ്രവർത്തകർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കുടുംബാംഗങ്ങൾ ഗോരഖ്പൂരിലെത്തിയിട്ടുണ്ട്. അവിഷോയുടെ അകാല വിയോഗം മെഡിക്കൽ കോളജ് കാമ്പസിൽ ഞെട്ടലും ദുഃഖവും സൃഷ്ടിച്ചിരിക്കുകയാണ്.
A 32-year-old Malayali doctor, Dr. Avisho David, was found dead in his hostel room at BRD Medical College, Gorakhpur, on Friday morning. Preliminary findings suggest suicide, with a syringe and vials of a neuromuscular-blocking drug found at the scene. His father, David, denies any family circumstances that could lead to suicide, noting that Avisho had booked tickets to return to Thiruvananthapuram on July 19 for his wife’s delivery. Police are investigating, and a postmortem is underway
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു
International
• 3 days ago
അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്
National
• 3 days ago
സമുദ്ര മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ
oman
• 3 days ago
'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ
International
• 3 days ago
ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും
uae
• 3 days ago
നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി
Kerala
• 3 days ago
ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്
Cricket
• 3 days ago
ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും
uae
• 3 days ago
വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു
National
• 3 days ago.png?w=200&q=75)
30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്
Kerala
• 3 days ago
'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്
International
• 3 days ago
അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്
uae
• 3 days ago
'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം
International
• 3 days ago
ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ
Football
• 3 days ago
ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദഗ്ധർ
uae
• 3 days ago
ബാഴ്സയുടെ പഴയ നെടുംതൂണിനെ റാഞ്ചാൻ മെസിപ്പട; വമ്പൻ നീക്കത്തിനൊരുങ്ങി മയാമി
Football
• 3 days ago
എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്
Kerala
• 3 days ago
മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം
uae
• 3 days ago
2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ
qatar
• 3 days ago
മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 3 days ago
ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ
Kerala
• 3 days ago